എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ 'ഇസഡ് പ്ലസ്' വലയത്തിലാക്കി

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

ന്യൂഡല്‍ഹി : എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപതി മുര്‍മുവിനെ ബി ജെ പി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥിയെ 'ഇസഡ് പ്ലസ്' വലയത്തിലാക്കി കേന്ദ്രം സുരക്ഷ ഉറപ്പാക്കി.ചൊവ്വാഴ്ച വൈകിട്ടോടെയാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ദൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സംയുക്ത സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷം തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ബി ജെ പി പ്രഖ്യാപനം നടത്തിയത്.

Advertisment

സിആര്‍പിഎഫ് കമാന്‍ഡോകളാണ് സുരക്ഷ ഒരുക്കുന്നത്. വിശിഷ്ട വ്യക്തികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന സുരക്ഷാ പരിരക്ഷയുടെ രണ്ടാമത്തെ റാങ്കിലുള്ളതാണ് 'ഇസഡ് പ്ലസ്' കാറ്റഗറി. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥി വരുന്നത്. ജൂലായ് 18നാണ് പുതിയ രാഷ്ട്രപതിക്കായി തിരഞ്ഞെടുപ്പ് നടത്തുന്നത്. ഒഡീഷയിലെ സന്താള്‍ ആദിവാസി സമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വന്ന പ്രമുഖ വനിതാ നേതാവാണ് ദ്രൗപതി മുര്‍മു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് മുന്‍തൂക്കമുള്ളതിനാല്‍ രാജ്യത്ത് ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു രാഷ്ട്രപതിയെ ലഭിക്കാന്‍ ഇതോടെ വഴിയൊരുങ്ങി.

റൈരംഗ്പൂര്‍ നഗര്‍ പഞ്ചായത്തില്‍ കൗണ്‍സിലറായിട്ടാണ് മുര്‍മു രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2000ല്‍ ഒഡീഷ സര്‍ക്കാരില്‍ മന്ത്രിയായി. ബി ജെ പി ബന്ധം വിച്ഛേദിച്ച ശേഷം 2009ല്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് തൂത്തുവാരിയ സംസ്ഥാന തിരഞ്ഞെടുപ്പിലും റൈരംഗ്പൂരില്‍ മുര്‍മുവിനെ ജനം കൈവിട്ടില്ല. 2015ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായതോടെ സംസ്ഥാനത്തെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന ബഹുമതിയും ദ്രൗപതി മുര്‍മുവിന് സ്വന്തമാക്കി.

Advertisment