പി ശ്രീരാമകൃഷ്ണന്റെ ചികില്‍സാ ചിലവിനായി സര്‍ക്കാര്‍ അനുവദിച്ചത് 37 ലക്ഷം രൂപയിലധികം, മുന്‍ എം എല്‍ എ എന്ന നിലയില്‍ 21 ലക്ഷത്തിലധികം, 18 ലക്ഷം അനുവദിച്ചത് ചട്ടങ്ങള്‍ മറികടന്ന്

New Update

publive-image

Advertisment

തിരുവനന്തപുരം; സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണന്റെ ചികല്‍സാ ചിലവിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ചത് മുപ്പത്തിയേഴ് ലക്ഷത്തി നാല്‍പ്പത്തിനാലായിരം രൂപ. കെ പി സി സി സെക്രട്ടറി സി ആര്‍ പ്രാണകുമാറിന് നിയമസഭാ സെക്രട്ടറിയേറ്റില്‍ നിന്നും ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇതുള്ളത്.

പി ശ്രീരാമകൃഷ്ണന്‍ സ്പീക്കറായിരുന്ന 2016 മുതല്‍ മെയ് 2021 വരെ ചികല്‍സാ ചിലവിനായി നല്‍കിയത് പതിനഞ്ച് ലക്ഷത്തി അറുപത്തിയെണ്ണായരത്തി മുന്നൂറ്റി പതിമൂന്ന് ( 15,68,313) രൂപയാണ്. 2021 മെയ് മാസത്തിന് ശേഷം മുന്‍ എം എല്‍ എ എന്ന നിലയില്‍ ഏഴുതവണയായി ഇരുപത്തിയൊന്ന് ലക്ഷത്തി എഴുപത്തയ്യായിരത്തി എണ്ണൂറ്റി എണ്‍പത്തിയാറ് രൂപയാണ് ചികല്‍സാ ചിലവായി സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 18 ലക്ഷം രൂപ മെഡിക്കല്‍ അഡ്വാന്‍സ് അനുവദിച്ചത് എല്ലാ ചട്ടങ്ങളും മറികടന്നാണ്.

27.10.21 ലെ മന്ത്രിസഭ യോഗത്തില്‍ വച്ചാണ് ചട്ടങ്ങളില്‍ ഇളവ് വരുത്തി പി. ശ്രീരാമകൃഷ്ണന് ചികില്‍സ ചെലവ് നല്‍കാന്‍ തീരുമാനമായത്. എറണാകുളത്തെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പാര്‍ക്കിന്‍സണ്‍സ് രോഗവുമായി ബന്ധപ്പെട്ട് അടിയന്തിര ന്യൂറോ സര്‍ജറി നടത്തുന്നതിനാണ് 18 ലക്ഷം മെഡിക്കല്‍ അഡ്വാന്‍സ് അനുവദിച്ചത്.

മുന്‍ എം.എല്‍ എ മാര്‍ക്ക് സൗജന്യ ചികില്‍സക്ക് അര്‍ഹതയുള്ളതും ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ആ ജില്ലയിലെ ഗവണ്‍മെന്റ് ആശുപത്രിയിലോ, ഗവണ്‍മെന്റ് ആശുപത്രി ഇല്ലെങ്കില്‍ മാത്രം അതേ ജില്ലയിലെ സര്‍ക്കാരിതര ആശുപത്രികളിലോ ചികില്‍സ തേടാം. ചികില്‍സക്ക് ചെലവായ തുക സര്‍ക്കാര്‍ അനുവദിക്കും. എന്നാല്‍ മെഡിക്കല്‍ അഡ്വാന്‍സ് അനുവദിക്കാന്‍ ചട്ടമില്ല.

ദുബായിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ ലണ്ടന്‍ ആശുപത്രിയിലാണ് ചികില്‍സക്കായി പോകാന്‍ പി. ശ്രീരാമകൃഷ്ണന്‍ തയ്യാറെടുക്കുന്നത്. ദുബായിലെ ആശുപത്രിയില്‍ ചികില്‍സ നടത്താനും ചികില്‍സ ചെലവ് ലഭിക്കാനും പ്രേത്യേക അനുവാദം നല്‍കണമെന്നാവശ്യപെട്ട് പി. ശ്രീരാമകൃഷ്ണന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

Advertisment