ഗാന്ധിനഗര്‍: ഡല്‍ഹി പിന്നാലെ കൊവിഡ് ആര്‍ടി-പിസിആര്‍ പരിശോധനയുടെ നിരക്ക് വെട്ടിക്കുറിച്ച് ഗുജറാത്ത് സര്‍ക്കാരും. 800 രൂപയാണ് പുതിയ നിരക്ക്. നിരക്ക് കുറച്ച വിവരം ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിൻഭായ് പട്ടേലാണ് പ്രഖ്യാപിച്ചത്.
നേരത്തെ 1500-2000 രൂപ വരെയാണ് ഗുജറാത്തിലെ സ്വകാര്യ ലാബുകൾ ആർ.ടി-പി.സി.ആർ പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്. പുതുക്കി നിശ്ചയിച്ച നിരക്കുകൾ ചൊവ്വാഴ്ച മുതൽ തന്നെ പ്രാബല്യത്തിൽ വരുത്തുമെന്നും നിധിൻഭായ് പട്ടേൽ അറിയിച്ചു.
രോഗികളുടെ ആവശ്യപ്രകാരം വീട്ടിലെത്തി പരിശോധന നടത്തണമെങ്കിൽ 1,100 രൂപ ഈടാക്കും. കഴിഞ്ഞ ദിവസം ഡൽഹി സർക്കാരും ആർടി-പിസിആർ പരിശോധനയുടെ നിരക്ക് 800 രൂപയാക്കി കുറച്ചിരുന്നു.