കോട്ടയം: കങ്ങഴ പത്തനാട് മേഖലയിൽ ആക്രണങ്ങൾ നടത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. കറുകച്ചാൽ കങ്ങഴ കൊറ്റൻചിറ അബിൻ (23), വാഴൂർ ചാമംപതാൽ ഇടയകുളത്ത് വിമൽ (21), ചാമംപതാൽ കൊങ്ങണാമണ്ണിൽ ജഗന്നാഥൻ (22), സൗത്ത്പാമ്പാടി കയത്തുങ്കൽ പാറപ്പറമ്പിൽ ചിന്തു രാമകൃഷ്ണൻ (26) എന്നിവരാണ് കറുകച്ചാൽ പോലീസിന്റെ പിടിയിലായത്.ഇവർ വിവിധ കേസുകളിലെ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
പട്രോൾ പമ്പിൽ കത്തികാട്ടി ഉടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതും, മുസ്ലീംപള്ളികൾക്കും, വീടുകൾക്കും നേരെ ആക്രണം നടത്തിയതും ഇവർ തന്നെയെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇവരെ കോടതി റിമാൻഡ് ചെയ്തു.
ഞായറാഴ്ച വൈകീട്ട് മുതൽ തിങ്കളാഴ്ച പുലർച്ച വരെ നടത്തിയ തിരച്ചിലിനൊടുവിൽ മണിമലയ്ക്ക് സമീപത്തെ കംഫർട്ട്‌സ്റ്റേഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ഇവരിൽ നിന്നും പിടിച്ചെടുത്ത ബൈക്ക് മണർകാട് നിന്നും മോഷ്ടിച്ചതാണ്. ഇവര്‍ പാമ്പാടിയിൽ ബൈക്ക് മോഷണം നടന്നിട്ടുണ്ട്. വായ്പൂരിൽ നിന്നും വീട്ടമ്മയുടെ മാല പൊട്ടിച്ചതും, പള്ളികൾക്ക് നേരെ കല്ലെറിഞ്ഞതും, ചാമംപതാലിൽ കാർ എറിഞ്ഞ് തകർത്തതും ഇവർ തന്നെയാണ്.
പത്തനാട് മേഖലയിൽ പതിവായി ഉണ്ടാകുന്ന ആക്രമണ സംഭവങ്ങൾക്ക് പിന്നിൽ ഇവരാണെന്ന് കറുകച്ചാൽ പോലീസ് പറഞ്ഞു. സി.ഐ. കെ.എൽ.സജിമോൻ, എസ്.ഐമാരായ, ബോബി വർഗീസ്, വിജയകുമാർ, സിബിച്ചൻ, രാജഗോപാൽ, സി.പി.ഒമാരായ ലിജോ കെ.ജോസഫ്, തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.