/sathyam/media/media_files/2026/01/21/santhosh-george-kulangara-im-vijayan-kb-ganesh-kumar-rahul-mankoottathil-nikesh-kumar-2026-01-21-21-19-46.jpg)
കേരളനിയമസഭയിൽ എത്തുന്നവരിൽ പകുതിയിലേറെ പേർ സ്വാഭാവികമായും അർഹത ഇല്ലാത്തവരും കഴിവുകെട്ടവരുമാണ്. ഈ കേരളത്തിൽ എത്രയോ നന്മയുള്ളവർ, ലോകം ചുറ്റിയവർ, സൂക്ഷ്മ നിരീക്ഷണമുള്ളവർ, ആരാലും ശ്രദ്ധിക്കപ്പെടാതെ നല്ല കഴിവുള്ള ഒട്ടനവധി പേരുടെ സംഭാവന കേരളത്തിന്റെ പുതുതലമുറയ്ക്ക് ലഭിക്കണമെങ്കിൽ ജനങ്ങളും മുന്നിട്ടിറങ്ങണം.
സ്ഥാനാർത്ഥികളെ നിശ്‌ചയിക്കുമ്പോൾ രാഷ്ട്രീയക്കാരും ഇത്തരക്കാരെ പരിഗണിക്കണം. ഉദാഹരണമായി സന്തോഷ് ജോർജ്ജ് കുളങ്ങരയെ പോലെ ഒരാൾ നിയമസഭയിൽ ഉണ്ടെങ്കിൽ കേരളത്തിന്റെ വിനോദ സഞ്ചാര വകുപ്പിന് അതൊരു മുതൽക്കൂട്ടായേക്കാം.
സന്തോഷ് ജോർജ്ജ് കുളങ്ങര 151 രാജ്യങ്ങൾ സഞ്ചരിച്ച ഒരാൾ എന്നത് വെറും ഒരു കണക്കല്ല; അത് മനുഷ്യരാശിയുടെ വൈവിധ്യവും സംസ്കാരങ്ങളുടെ ആഴവും ഭരണരീതികളുടെ ശക്തിയും പരാജയങ്ങളും നേരിൽ കണ്ട ഒരാളുടെ ബൗദ്ധിക സമ്പത്താണ്.
/filters:format(webp)/sathyam/media/media_files/Jvo1fJLxOdzJoufRJBRE.jpg)
രാജ്യങ്ങൾ മാറുമ്പോൾ മനുഷ്യന്റെ സ്വപ്നങ്ങൾ എങ്ങനെ മാറുന്നു, വികസനം എവിടെ മനുഷ്യനോടൊപ്പം നടക്കുന്നു, എവിടെ മനുഷ്യനെ മറികടക്കുന്നു - ഈ വ്യത്യാസങ്ങൾ ജീവിതാനുഭവങ്ങളായി ഉൾക്കൊണ്ട വ്യക്തിത്വമാണ് സന്തോഷ് ജോർജ്ജ് കുളങ്ങര.
യാത്ര അദ്ദേഹത്തിന് വിനോദമല്ല; അത് പഠനവും ആത്മപരിശോധനയും സാമൂഹിക ബാധ്യതയുമാണ്. അദ്ദേഹം പൊതുസമൂഹത്തോട് സംസാരിക്കുമ്പോൾ കാണുന്ന സുതാര്യതയും ഉറച്ച നിലപാടുകളും കേരളത്തിന്റെ ബൗദ്ധിക രാഷ്ട്രീയത്തിന് ആവശ്യമായ ഗുണങ്ങളാണ്.
വിനോദസഞ്ചാരം എന്ന വിഷയത്തെ കാഴ്ചയും വരുമാനവും മാത്രമല്ല, സംസ്കാരം, പരിസ്ഥിതി, പ്രാദേശിക ജനജീവിതം, മാനവമൂല്യങ്ങൾ എന്നിവ ചേർന്ന സമഗ്രമായ വികസന മാതൃകയായി കാണുന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനുള്ളത്.
/filters:format(webp)/sathyam/media/media_files/2026/01/21/santhosh-george-kulangara-2026-01-21-20-57-40.jpg)
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയിച്ച ടൂറിസം മാതൃകകളും പരാജയപ്പെട്ട പരീക്ഷണങ്ങളും അദ്ദേഹം കണ്ടറിഞ്ഞിട്ടുണ്ട്. അതാണ് അദ്ദേഹത്തെ ഒരു സാധാരണ അഭിപ്രായ പ്രകടകനിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
യുഡിഎഫ് കോട്ടയം ജില്ലയിലോ എറണാകുളം ജില്ലയിലോ അദ്ദേഹത്തിന് അർഹമായ ഒരു നിയമസഭാ സീറ്റ് നൽകി നിയമസഭയിലെത്തിച്ചാൽ, അത് ഒരു വ്യക്തിയെ ജയിപ്പിക്കുന്നതിലപ്പുറം കേരളത്തിന്റെ ദീർഘകാല വികസന ദർശനത്തിലേക്കുള്ള നിക്ഷേപമായിരിക്കും.
അടുത്ത ഭരണത്തിൽ ടൂറിസം വകുപ്പ് അദ്ദേഹത്തിന്റെ കൈകളിലെത്തുന്നുവെങ്കിൽ, കേരളത്തിന് ലോകനിലവാരമുള്ള, പക്ഷേ നാടിന്റെ ആത്മാവു നഷ്ടപ്പെടുത്താത്ത, ഒരു വികസന മാതൃക സൃഷ്ടിക്കാൻ കഴിയാം.
ലോകം കണ്ട ഒരാളുടെ അനുഭവജ്ഞാനം നിയമസഭയിൽ ശബ്ദമാകുമ്പോൾ, കേരളത്തിന്റെ രാഷ്ട്രീയം കൂടി ലോകത്തെ കാണാൻ തുടങ്ങും. അതുപോലെ ഫുട്‍ബോൾ മാന്ത്രികൻ ഐഎം വിജയനെ നിയമസഭയിൽ എത്തിക്കുവാൻ സാധിച്ചാൽ ഉറങ്ങിക്കിടക്കുന്ന നമ്മുടെ സ്പോർട്സ് രംഗം ഉഷാറാക്കുവാൻ സാധിച്ചേക്കും.
/filters:format(webp)/sathyam/media/media_files/2026/01/21/im-vijayan-2026-01-21-20-55-31.jpg)
കാൽപന്തുകളിയിൽ നമ്മുക്ക് നല്ല ഒരു ടീമിനെ വാർത്തെടുക്കുവാൻ സാധിക്കാത്തത് ഏറെ കഷ്ടമാണ് . നൂറിൽ പരം കോടി ജനസംഖ്യയുള്ള ഒരു നാട്ടിൽ നിന്നും കേവലം പതിനൊന്നു പേരെ കണ്ടെത്തുവാനാകാത്തത് നമ്മുടെ നാടിന്റെ ഗതികേടാണ്. ചേലക്കര, നാട്ടിക പോലുള്ള ഒരു സീറ്റിൽ നിന്നും പറവട്ടാനി വിജയനെ നിയമസഭയിലെത്തിക്കാവുന്നതേയുള്ളൂ.
അതുപോലെ, കേരളത്തിൽ ഇത്തവണ നിയമസഭ കാണിക്കുവാൻ പാടില്ലാത്ത ചിലരുണ്ട്. അതിൽ തീർച്ചയായും രാഹുൽ മാങ്കൂട്ടത്തിലും എൽദോസ് കുന്നപ്പള്ളിയും പെടുന്നുണ്ട്. കേരളം കണ്ട ഏറ്റവും മോശം പെണ്ണുകേസുകൾ കാരണം എത്രയോ നല്ല പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയതിൽ ഗണേഷിന്റെ പങ്ക് നിസ്സാരമല്ല.
/filters:format(webp)/sathyam/media/media_files/2025/08/25/rahul-mankoottathil-eldos-kunnappally-2025-08-25-19-15-43.jpg)
പക്ഷേ, കേരള രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ വിവാദങ്ങളും ദുഷ്പ്രഭാവങ്ങളും സൃഷ്ടിച്ചവരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന കെ.ബി. ഗണേഷ്‌കുമാർ പോലുള്ള നേതാക്കളെ ഇത്തവണ ഏതുവിധേനയും നിയമസഭയിലെത്തിക്കാതിരിക്കാൻ വോട്ടർമാർ പ്രത്യേക ജാഗ്രത പുലർത്തണം.
കേരളം കണ്ട ഏറ്റവും മോശമായ സ്ത്രീപീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ തുടർച്ചയായി പിന്തുടർന്നുവെന്നത് പൊതുസമൂഹത്തിൽ വ്യാപകമായി ചർച്ച ചെയ്ത യാഥാർത്ഥ്യമാണ്.
/filters:format(webp)/sathyam/media/media_files/9fCWsM2wkwofxZ6omkn4.jpg)
ഇത്തരം വിവാദങ്ങൾ വ്യക്തിയുടെ സ്വകാര്യജീവിതം മാത്രമല്ല, പൊതുജീവിതത്തിന്റെ വിശ്വാസ്യതയും ഭരണസംവിധാനത്തിന്റെ ഗൗരവവും തകർക്കുന്നവയാണ്. അതിലുപരി, കേരളത്തിൽ നടപ്പാക്കാവുന്ന അനേകം നല്ല ഭരണപരിഷ്‌ക്കാരങ്ങൾക്കും സാമൂഹിക മുന്നേറ്റങ്ങൾക്കും തടസ്സമായി മാറിയതിൽ ഗണേഷിന്റെ പങ്ക് നിസ്സാരമല്ലെന്ന വിമർശനം ശക്തമാണ്.
അതുകൊണ്ടുതന്നെ, വ്യക്തിപൂജയോ രാഷ്ട്രീയ സൗകര്യവാദമോ മാറ്റിവെച്ച്, നാടിന്റെ ഭാവിയെ മുൻനിർത്തി ഉത്തരവാദിത്തത്തോടെ വോട്ട് ചെയ്യുക എന്നത് ഈ കാലഘട്ടത്തിൽ ഓരോ വോട്ടറുടെയും കടമയാണ്.
കേരള രാഷ്ട്രീയത്തിൽ കടുത്ത വിമർശനങ്ങൾക്ക് ഇടയായ ഒരാളായി കെ.ടി. ജലീൽ പലപ്പോഴും ചർച്ചയിലുണ്ട്. വയനാട്ടിൽ പാകിസ്താന്റെ കൊടിയിൽ പോലും വോട്ട് പിടിക്കും എന്ന തരത്തിലുള്ള പ്രസ്താവനകളിലൂടെ വർഗീയതയ്ക്ക് തീകൊളുത്തിയെന്ന ആരോപണം അദ്ദേഹത്തെ പിന്തുടർന്നിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/VfcnEsxmYNDPDfuubZl2.jpg)
ഇത്തരം വാക്കുകൾ ജനാധിപത്യത്തിന്റെ ആത്മാവിനും സാമൂഹിക ഐക്യത്തിനും ദോഷകരമാണെന്ന വിലയിരുത്തൽ വ്യാപകമാണ്. അതേസമയം, പരിശുദ്ധ ഖുർആനെയും ഈന്തപ്പപ്പഴത്തെയും മറയാക്കി സ്വർണ്ണക്കടത്തുമായി ബന്ധപ്പെടുത്തി ഉയർന്ന ഗുരുതര ആരോപണങ്ങളും പൊതുസമൂഹത്തിൽ വലിയ ചർച്ചയായി.
ഇവയെല്ലാം ചേർന്നാൽ, അധികാരത്തിനായി എന്തും പറയാനും ചെയ്യാനും തയ്യാറാകുന്ന അവസരവാദ രാഷ്ട്രീയത്തിന്റെ ഉദാഹരണമായി ജലീൽ മാറിയെന്ന വിമർശനം ശക്തമാണ്.
അതുകൊണ്ടുതന്നെ, ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം എവിടെയായാലും മത്സരിച്ചാലും ഇത്തരം പ്രവണതകൾക്ക് കടുത്ത വിലക്കേർപ്പെടുത്തി, നിയമസഭയുടെ ഗൗരവം സംരക്ഷിക്കാൻ വോട്ടർമാർ ജാഗ്രതയോടെ തീരുമാനമെടുക്കേണ്ട സമയം ഇതാണെന്ന് ഓർമ്മിപ്പിക്കേണ്ടതുണ്ട്.
കേരള രാഷ്ട്രീയത്തിലേക്ക് കയറിക്കൂടാൻ ശ്രമിക്കുന്ന ഒരു വിഷവിത്ത് എന്ന നിലയിലാണ് എം.വി. നികേഷ്‌കുമാറിനെ കുറിച്ച് കടുത്ത വിമർശനങ്ങൾ ഉയരുന്നത്. ഇല്ലാത്ത കഥകൾ മെനഞ്ഞുണ്ടാക്കുന്നു, വ്യക്തിഹത്യ ലക്ഷ്യമിട്ട് ആരോപണങ്ങൾ പ്രചരിപ്പിക്കുന്നു, സ്ത്രീകളെ സംബന്ധിച്ച വിവാദങ്ങൾ രാഷ്ട്രീയ ആയുധമാക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് പൊതുസമൂഹത്തിൽ ഉയർന്നിട്ടുള്ളത്.
/filters:format(webp)/sathyam/media/media_files/GKYplJMWwIEYm5sLuERM.jpg)
ഇത്തരം പ്രവണതകൾ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മാധ്യമധർമ്മത്തിന്റെയും അതിരുകൾ ലംഘിച്ച്, പരിശുദ്ധമായ ജനാധിപത്യത്തെ തന്നെ ദുർബലപ്പെടുത്തുന്നതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു.
അധികാരമോ ശ്രദ്ധയോ നേടാനുള്ള വഴിയായി വിവാദങ്ങളെ ഉപയോഗിക്കുന്ന രാഷ്ട്രീയ- മാധ്യമ സംസ്കാരം കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് യോജിച്ചതല്ല.
അതുകൊണ്ടുതന്നെ, അദ്ദേഹം കേരളത്തിൽ എവിടെയായാലും മത്സരിച്ചാൽ, വ്യക്തിപരമായ ആരാധനയോ പ്രചാരണശബ്ദമോ മാറ്റിവെച്ച്, ജനാധിപത്യ മൂല്യങ്ങളും പൊതുസമൂഹത്തിന്റെ ഗൗരവവും മുൻനിർത്തി ജനം ബോധപൂർവമായ വിധി പറയണം. അത്തരമൊരു രാഷ്ട്രീയം തള്ളിക്കളയണമെന്ന നിലപാടോടെ - കന്നാസും കടലാസും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us