Advertisment

റിട്ട. എസ്.ഐയെ തലയ്ക്കടിച്ച് കൊലപ്പെടത്തിയ കേസ്: പൊലീസ് കസ്റ്റഡിയില്‍നിന്ന് ഓടിരക്ഷപ്പെട്ട പ്രതി പിടിയില്‍

New Update

കോട്ടയം: ഗാന്ധിനഗറില്‍ റിട്ട. എസ്.ഐയെ തലയ്ക്കടിച്ച് കൊലപ്പെടത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് ഓടിരക്ഷപ്പെട്ട പ്രതി പിടിയില്‍. തെള്ളകം മുടിയൂര്‍ക്കര കണ്ണാമ്പടം ജോര്‍ജ് കുര്യന്‍ (ഷിജോ -45) യാണ് തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ടത്.

Advertisment

publive-image

മെഡിക്കല്‍ കോളേജിനു സമീപം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച്, പൊലീസിന്റെ ബൈക്കുമായി രക്ഷപെട്ട പ്രതിയെ മണര്‍കാട്‌നിന്നാണ് ഇന്നു രാവിലെ പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. ഇതിനിടെ പ്രതി രക്ഷപ്പെട്ട സംവവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ അനൂപ് ജോസിനെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച രാവിലെ പൊലീസുകാരനെ ആക്രമിച്ച ശേഷം ബൈക്കുമായി രക്ഷപെട്ട് പ്രതിയെ മണര്‍കാട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.ഷിജിയും സംഘവും മണര്‍കാട് വച്ച് സാഹസികമായി പിടികൂടുകയായിരുന്നു. റോഡിനു കുറുകെ പൊലീസ് ജീപ്പിട്ട് സാഹസികമായാണ് പൊലീസ് സംഘം ബൈക്കിലെത്തിയ പ്രതിയെ പിടികൂടിയത്.

ഞായറാഴ്ച പുലര്‍ച്ചെ എഴുമണിയോടെയണ് ഗാന്ധിനഗര്‍ സറ്റേഷനിലെ റിട്ട.എസ്.ഐ മുടിയര്‍ക്കര പറയകാവില്‍ സി.ആര്‍ ശശിധരനെ വീടിനോടു ചേര്‍ന്നുള്ള വഴിയില്‍ തലയ്ക്കു പിന്നില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment