Advertisment

അന്തരിച്ചിട്ടും പ്രേക്ഷക മനസ്സിൽ ജീവിക്കുന്ന കുതിരവട്ടം പപ്പു...

New Update

publive-image

കോഴിക്കോട്: അന്തരിച്ച് രണ്ടു പതിറ്റാണ്ടിലധികം പിന്നിട്ടിട്ടും പ്രേക്ഷകമനസ്സിൽ മായാതെ ഇടംപിടിച്ച അതുല്യ പ്രതിഭയാണ് കുതിരവട്ടം പപ്പു. അദ്ദേഹത്തിന്റെ ഡയലോഗുകൾ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ ഏറെ പ്രസക്തിയോടെ ഇന്നും നിറഞ്ഞു നിൽക്കുന്നു.

Advertisment

വെള്ളാനകളുടെ നാട്ടിലെ ഇപ്പോൾ ശരിയാക്കിത്തരാം, തേന്മാവിൻ കൊമ്പത്തെ ടാസ്കി വിളിയെടാ തുടങ്ങിയ സംഭാഷണങ്ങൾ ദൃശ്യമാധ്യമങ്ങളിൽ ദിനംപ്രതി ആവർത്തിച്ച് അച്ചടിച്ചു വരികയും, പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്നു.

ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ അദ്ദേഹത്തിന്റെ അന്നത്തെ സിനിമ-സീരിയൽ നാടകങ്ങളിലെ ഡയലോഗുകളുടെ പ്രസക്തി ഏറിവരുന്നു. ജീവിച്ചിരുന്ന കാലത്ത് അർഹതപ്പെട്ട അംഗീകാരവും, പരിഗണനയും സർക്കാരിൽ നിന്നും ബന്ധപ്പെട്ടവരിൽ നിന്നും ലഭിച്ചില്ല എന്നത് ഒരു ദുഃഖ സത്യമായി അവശേഷിക്കുന്നു.

അങ്ങാടി എന്ന സിനിമയിലെ പാവാട വേണം മേലാട വേണം എന്ന ഗാനവും, ചിത്രീകരണവും അനുഗ്രഹീത സംവിധായകനായ ഐ.വി. ശശി, നിർമ്മാതാവ് പി വിജി, കുതിരവട്ടം പപ്പു ടീമിന്റെ മികച്ച കെമിസ്ട്രിയുടെ ഉത്തമ ഉദാഹരണമാണ്. കേവലം ഒരു ഹാസ്യ നടനിൽ ഒതുങ്ങാതെ മികച്ച സ്വഭാവനടനും കൂടിയാണ് അദ്ദേഹം എന്നതിന് ഉദാഹരണം നിരവധിയാണ്. അദ്ദേഹത്തിന്റെ അനുസ്മരണം കഴിഞ്ഞ ഇരുപത് വർഷങ്ങളിലായി മുടങ്ങാതെ നടത്താൻ മക്കൾ സംഘടനയ്ക്ക് കഴിഞ്ഞു.

കഴിഞ്ഞ വർഷം മുതൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പപ്പു അനുസ്മരണ അവാർഡ് ആരംഭിച്ചു. ആദ്യത്തെ അവാർഡ് നൽകി ആദരിച്ചത് അനുഗ്രഹീത കലാകാരൻ വിനോദ് കോവൂരിനെയാണ്. കോവിഡ് പശ്ചാത്തലത്തിൽ രണ്ടാമത് അവാർഡ്ദാന ചടങ്ങ് നീട്ടി വെച്ചിരിക്കുകയാണ്.

അനുസ്മരണ സമ്മേളനം ഓൺലൈനായി നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും, മക്കൾ സംഘടനാ ഭാരവാഹികളുടെയും താല്പര്യമനുസരിച്ച് കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് അനുസ്മരണ ചടങ്ങ് മുടങ്ങാതിരിക്കാൻ 2021 ഫെബ്രുവരി 25 വ്യാഴാഴ്ച വൈകിട്ട് മൂന്നര മണിക്ക് ചാലപ്പുറത്തുള്ള മക്കൾ ഓഫീസിൽ ലളിതമായി നടത്തുന്നു.

ഇപ്പോൾ കൂടുതൽ പേരെ പങ്കെടുപ്പിച്ച് വിപുലമായ രീതിയിൽ നടത്താൻ സാഹചര്യം അനുകൂലമല്ലാത്തതിനാൽ രണ്ടാമത്തെയും അടുത്ത വർഷത്തെ മൂന്നാമത്തെയും അവാർഡുകൾ ഒന്നിച്ചു നൽകാനാണ് സംഘടന ഉദ്ദേശിക്കുന്നത്.

kozhikode news
Advertisment