ലാവ്‌ലിന്‍ കേസ് ;സി ബി ഐയുടെ പുതിയ നീക്കത്തിന് പിന്നില്‍ സി പി എം, ബി ജെ പി ഒത്തുകളിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

New Update

തിരുവനന്തപുരം സുപ്രീം കോടതിയില്‍ ലാവ്ലിന്‍ കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് അപേക്ഷ നല്‍കിയ സി ബി ഐക്കെതിരെ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

Advertisment

publive-image

ഈ മാസം ആദ്യവാരം കേസ് പരിഗണിച്ചപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട സി ബി ഐയുടെ പുതിയ നീക്കത്തിന് പിന്നില്‍ സി പി എം, ബി ജെ പി ഒത്തുകളിയാണെന്ന് സംശയിക്കുന്നതായി മുല്ലപ്പള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

കേസില്‍ സി ബി ഐ തുടര്‍ച്ചയായി ഒത്തുകളിക്കുകയാണ്. കേസ് വീണ്ടും മാറ്റിവെക്കാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയ സി ബി ഐ നടപടി ദുരൂഹമാണ്. 2018ന് ശേഷം സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്ന ലാവ്‌ലിന്‍ കേസ് 20 തവണയാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെട്ട ഈ കേസ് ഇത്രയും തവണ മാറ്റിവെക്കുന്നത് സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമാണ്.

ഈ മാസം ആദ്യവാരം കേസ് പരിഗണിച്ചപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ വാദം കേള്‍ക്കണമെന്ന് നിലപാടെടുത്ത സി ബി ഐ ഇപ്പോള്‍ വീണ്ടും ചുവടുമാറ്റം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

lavilin case mullapally4
Advertisment