കോഴിക്കോട്: ഇടതുപക്ഷ സർക്കാർ സ്ത്രി സുരക്ഷയുടെ കാര്യത്തിൽ പരാജയപ്പെട്ടുന്ന് ബിജെപി സംസ്ഥാന വെെസ്പ്രസിഡൻ്റ് വി.വി രാജൻ. നോർത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർത്ഥി എംടി രമേഷിനെ വിജയിപ്പിക്കണം എന്ന് ആവിശ്യപ്പെട്ട് മഹിളമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേത്യത്യത്തിൽ നടത്തിയ വാഹന പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൻ്റെ ചരിത്രത്തിൽ എത്രയും സ്ത്രി വിരുദ്ധ നിലാപാട് എടുത്ത സർക്കാർ ഉണ്ടായിട്ടില്ലെന്നും അടിയന്തരാവസ്ഥയ്ക്ക് സമാനമായ ഭരണമാണ് കേരളത്തിൽ നടക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിഞ്ചു കുട്ടികൾ മുതൽ വൃദ്ധജനങ്ങൾ വരെ അതിക്രമങ്ങൾക്ക് ഇരയാക്കുകയാണ്. മഹാമാരിയുടെ കാലത്ത് പോലും സ്ത്രികൾ ആക്രമങ്ങൾക്ക് ഇരയാകേണ്ടിവന്നു.
കേരളത്തിലെ വനിത കമ്മിഷൻ പാർട്ടിയുടെ അടിമയായിയാണ് പ്രവർത്തികുന്നത് എന്നും സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.പാർട്ടി സഖാക്കാൻമാരുടെ സ്ത്രി വിരുദ്ധതയെ സംരക്ഷിച്ചു പിടിയ്ക്കുന്ന ജോലിയാണ് വനിത കമ്മിഷൻ അധ്യക്ഷ ചെയ്യുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് രാജേശ്വരി അധ്യക്ഷത വഹിച്ച ച്ചടങ്ങിൽ. മഹിളാമോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ. രമ്യ മുരളി, ബിജെപി സംസ്‌ഥാന സമിതിയംഗം രമണീഭായ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ജയലക്ഷ്മി ടീച്ചർ, ബിജെപി ജില്ലാ കമ്മിറ്റിയംഗം സ്മിത ലക്ഷ്മി, ബിജെപി നോർത്ത് മണ്ഡലം പ്രസിഡൻ്റ് കെ.ഷൈബു, മഹിളാമോർച്ച ജില്ലാ സെക്രട്ടറി ശ്രീജ സി നായർ, മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, പ്രഭ ദിനേശൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.