Advertisment

നമ്മുടെ സ്‌കൂൾ തലത്തിലെ പൊതു വിദ്യാഭ്യാസ സംവിധാനം ഒരു പരിധി വരെ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്; സ്വന്തമായ വിദ്യാഭ്യാസ ചാനൽ അവർക്കുണ്ട്; പക്ഷേ പൊതുവിദ്യാഭ്യാസത്തിന് പുറത്തുള്ള സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ, മറ്റ് അധ്യയന സ്ഥാപനങ്ങൾ ഇവരൊന്നും ഓൺലൈൻ ക്ളാസുകൾക്കായി ഒട്ടും തയ്യാറെടുത്തിട്ടില്ല; വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആകുന്നതിനെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

New Update

കൊവിഡ് 19 പ്രതിസന്ധി എല്ലാ മേഖലകളിലും എന്ന പോലെ വിദ്യാഭ്യാസരംഗത്തെയും സാരമായി ബാധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുകയല്ലാതെ ഭരണകൂടത്തിന് മുന്നില്‍ മറ്റ് പോംവഴികളില്ലായിരുന്നു. പക്ഷേ എത്ര നാള്‍ ?

Advertisment

ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ ഇതിന്റെ പ്രായോഗികതയിലും ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. പുതിയ അധ്യയനവര്‍ഷം തുടങ്ങുന്ന ജൂണ്‍ ഒന്ന് അടുത്തുവരുന്നതോടെ രക്ഷകര്‍ത്താക്കളും അധ്യാപകരുമെല്ലാം വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തില്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുകയാണ് മുരളി തുമ്മാരുകുടി.

publive-image

മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

ലോക്ക്ഡൗൺ ലോകത്തെവിടെയും വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കിയിരിക്കയാണ്. UNESCO യുടെ കണക്കനുസരിച്ച് 154 കോടി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസമാണ് തടസപ്പെട്ടിരിക്കുന്നത്. ഇതിൽ 32 കോടിയും ഇന്ത്യയിലാണ്. കേരളത്തിൽ ഈ സംഖ്യ എത്ര വരും, 75 ലക്ഷം ?

ലോക്ക്ഡൗൺ തുടങ്ങിയത് കേരളത്തിലെ അക്കാദമിക്ക് വർഷത്തിന്റെ അവസാനമാസമായ മാർച്ചിൽ ആയതിനാലും ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ ജീവൽ ഭയമാണ് മുന്നിട്ട് നിന്നത് എന്നതിനാലും ഈ വിഷയത്തിൽ ഇപ്പോൾ കോഴ്‌സുകളുടെ അവസാനവർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും അല്ലാതെ അത്രയധികം ആശങ്ക ഉണ്ടായില്ല.

ഒന്ന് രണ്ടു കർവുകൾ ഫ്ലാറ്റാക്കി കൊറോണയെ കേരളം പിടിച്ചു കെട്ടി എന്ന ആത്മവിശാസം വന്നതോടെ, നമ്മുടെ പുതിയ അധ്യയനവർഷം തുടങ്ങുന്ന ജൂൺ ഒന്ന് അടുത്തുവരുന്നതോടെ കാര്യങ്ങൾ മാറുകയാണ്. ഇപ്പോൾ സ്‌കൂൾ കോളേജ് സംവിധാനങ്ങളും അധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികളുമെല്ലാം എങ്ങനെയാണ് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്, ആശങ്കപ്പെടുകയാണ്.

തൽക്കാലം ഓൺലൈനിലേക്ക് ചുവടുമാറുക, ബാക്കി പിന്നെ കാണാം എന്നൊരു മനോഭാവത്തിലാണ് ലോകമെന്പാടും കാര്യങ്ങൾ നീങ്ങുന്നത്. ജനീവയിലെ ഇന്റർനാഷണൽ സ്‌കൂളിൽ ഓൺലൈനിൽ പഠനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത അധ്യയന വർഷം തുടങ്ങുന്നത് വരെ (സെപ്റ്റംബർ ഒന്ന്) കാര്യങ്ങൾ ഇങ്ങനെ തന്നെ പോകട്ടെ എന്നാണ് ഇവിടുത്തെ തീരുമാനം.

എന്നാൽ ലോകത്തെല്ലായിടത്തും ഇതത്ര എളുപ്പമല്ല.

ഓൺലൈൻ ടീച്ചിങ്ങ് നടത്താനും അത് വീട്ടിലിരുന്ന് കാണാനുമുള്ള കന്പ്യൂട്ടർ/ടാബ്‌ലെറ്റ് സംവിധാനങ്ങൾ കേരളത്തിൽ എല്ലവർക്കും ഉണ്ടായി എന്ന് വരില്ല, ഇന്റർനെറ്റിന്റെ പ്രശ്നങ്ങളുമുണ്ട്. ക്ളാസുകൾ ടെലിവിഷനിൽ ആക്കാം എന്നുവെച്ചാൽ ഒരു ചാനലിൽ ഒരു ദിവസം ഏതൊക്കെ ക്‌ളാസ്സുകളിൽ ഏതൊക്കെ വിഷയങ്ങൾ പഠിപ്പിക്കാൻ പറ്റും എന്നതിന് പരിമിതികളുണ്ട്.

അഭ്യസ്തവിദ്യരായ മാതാപിതാക്കളുടെ കുട്ടികൾക്ക് ഓൺലൈൻ പഠനം കഴിഞ്ഞാൽ കൂടുതൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ അവരുണ്ട്, മറ്റുള്ളവർക്ക് അത് സാധിക്കില്ല. അങ്ങനെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം വലിയ ബുദ്ധിമുട്ടുണ്ടാക്കും, സമൂഹത്തിലുള്ള ഉച്ചനീചത്വങ്ങൾ ഡിജിറ്റൽ ആപ്പ് കൊണ്ട് കൂടുതൽ വലുതാകുകയും ചെയ്യും.

ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണെങ്കിലും തൽക്കാലം മറ്റൊരു മാർഗ്ഗമില്ല. ഉളള പരിമിതമായ സംവിധാനങ്ങൾ ഉപയോഗിച്ച് അധ്യാപകരും വിദ്യാർത്ഥികളും ഓൺലൈനിലേക്ക് ചുവടുമാറുകയാണ്. ഇപ്പോൾ നടക്കുന്ന വെബ്ബിനാർ വിപ്ലവം അതിന്റെ മുന്നോടിയാണ്.

വ്യക്തിപരമായി എനിക്കിത് വലിയ വിഷമമുണ്ടാക്കുന്ന കാര്യമാണ്.

വിദ്യാഭ്യാസം ഓൺലൈൻ ആകാൻ പോവുകയാണെന്നും കേരളത്തിന് അതിന് മുൻകൈ എടുക്കാമെന്നും ഞാൻ പറഞ്ഞു തുടങ്ങിയത് 2013 ലാണ്. 2014 ജനുവരിയിൽ തിരുവനന്തപുരത്ത് കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന, International Meet on Transnational Education നടത്താൻ അന്ന് ഹയർ എഡ്യൂക്കേഷൻ കൗൺസലിന്റെ തലപ്പത്തുള്ള അംബാസഡർ ശ്രീനിവാസനോടൊപ്പം ഞാൻ മുൻകൈ എടുത്തിരുന്നു.

വിദ്യഭ്യാസം ഓൺ ലൈൻ ആക്കുന്നതിനെ പറ്റിയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം സാർവ്വ ത്രികമാക്കുന്നതിനെ പറ്റിയും ഒക്കെ കൃത്യമായ നിർദ്ദേശങ്ങൾ സർക്കാരിനും യൂണിവേഴ്സിറ്റികൾക്കും വിദ്യാർത്ഥികൾക്കും മുന്നിൽ വെച്ചിരുന്നു. സമ്മേളനം പാസാക്കിയ Thiruvananthapuram Declaration on Transnational Education ഇന്നെടുത്ത് വായിക്കുന്പോൾ എത്രമാത്രം ഫ്യൂച്ചറിസ്റ്റിക് ആയിരുന്നു എന്ന് തോന്നും. അതിലെ പ്രസക്ത ഭാഗങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

Requests..

The student community across the world to urgently take note of the rapidly changing scenario of technology-enabled higher education and new trends in transnational education and to supplement their learning opportunities regardless of their country, language, age and educational background.

The teaching community across the world to proactively consider the opportunities and challenges posed by technology-enabled transnational education and harness the potential to supplement and improve their own teaching approaches but also contribute to global learning.

Academic policy makers in all countries to urgently take note of the rapidly evolving scenarios of technology-enabled transnational education, such as MOOC, and formulate national policy regimes, including on quality control, which will ensure that the positive effects of this new trend is maximized.

Universities and other academic institutions around the world, including those in the developing world, to evaluate the new technologies of course delivery being promoted by transnational education with a view to harness the positive features of the new development to improve academic quality in their institution.

Government and other regulatory bodies to provide flexibility to academic institutions to engage in curriculum development, pedagogy and international collaboration Universities and Engineering Colleges, to consider the potential of MOOC and flipped classrooms to supplement the current training approaches especially in topics where there is severe shortage of qualified faculty.

മൊത്തം ഡിക്ലറേഷനും കോൺഫറൻസിന്റെ റിപ്പോർട്ടും ഒന്നാമത്തെ ലിങ്കിൽ ഉണ്ട്.

ഇതും പതിവ് പോലെ ഷെൽഫിൽ ഉറങ്ങി. പക്ഷെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യത മനസ്സിലാക്കിയിരുന്നതിനാൽ ഞാൻ ഈ വിഷയം ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിലും അവതരിപ്പിച്ചിരുന്നു. ദുരന്ത ലഘൂകരണവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തിൽ ഒരു ഓൺലൈൻ കോഴ്സ് (MOOC) 2015 ൽ നടത്തി.

183 രാജ്യങ്ങളിൽ നിന്നുമായി 12000 പേർ അതിൽ പങ്കെടുത്തു. കേരളത്തിൽ നിന്നും ധാരാളം പേർ അതിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടിയിരുന്നു. ഇന്നിപ്പോൾ യാത്രകൾ അസാധ്യമായ സാഹചര്യത്തിൽ ഒരു സ്വിച്ച് ഇടുന്ന ലാഘവത്തോടെ ക്ലാസ് റൂമിൽ നിന്നും പഠനം ഓൺലൈൻ ആക്കാൻ ഞങ്ങൾക്ക് സാധിക്കുന്നത് ഇത്തരത്തിലുള്ള പരിശീലനം കൊണ്ടാണ്.

ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല.

ഒരു breakdown ഉണ്ടാകുന്പോൾ ആണ് പലപ്പോഴും breakthrough ഉണ്ടാകുന്നത് എന്ന് പറഞ്ഞത് അരുൺ ഷൗരിയാണ്. ഇന്ത്യയിൽ ഇപ്പോൾ ആ breakdown-breakthrough കാലമാണ്. ഇതെങ്ങനെ നന്നായി ഉപയോഗിക്കാം എന്നതിലാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.

നമ്മുടെ സ്‌കൂൾ തലത്തിലെ പൊതു വിദ്യാഭ്യാസ സംവിധാനം ഒരു പരിധി വരെ ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. സ്വന്തമായ വിദ്യാഭ്യാസ ചാനൽ അവർക്കുണ്ട്. പക്ഷെ പൊതുവിദ്യാഭ്യാസത്തിന് പുറത്തുള്ള സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ, മറ്റ് അധ്യയന സ്ഥാപനങ്ങൾ ഇവരൊന്നും ഓൺലൈൻ ക്ളാസുകൾക്കായി ഒട്ടും തയ്യാറെടുത്തിട്ടില്ല.

എന്നിട്ടും എല്ലാ പരിമിതികൾക്കുമുള്ളിൽ നിന്നുകൊണ്ട് അവരും പുതിയ സാഹചര്യത്തോടും സാങ്കേതിക വിദ്യകളോടും ഒരേ സമയം മല്ലടിക്കാൻ തയ്യാറെടുക്കുകയാണ്. കോടിക്കണക്കിന് രൂപ മുടക്കി സ്റ്റുഡിയോയിൽ ഷൂട്ട് ചെയ്ത ക്ലാസുകളുമായിട്ടാണ്, ഒരു പവർപോയിന്റുമായി ഓൺലൈൻ ക്‌ളാസ് നടത്താൻ എത്തുന്ന നാട്ടിലെ സ്‌കൂളിലെയോ കോളേജിലെയോ അധ്യാപകരെ വിദ്യാർത്ഥികളും മാതാപിതാക്കളും താരതമ്യപ്പെടുത്തുന്നത്.

ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ എല്ലായിടത്തു നിന്നും ഇത്തരത്തിൽ പരാതികൾ പലത് വന്നു കഴിഞ്ഞു. കുറച്ചു ന്യായം, കൂടുതൽ അന്യായം. ഈ സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനവുമായി കഴിഞ്ഞ എട്ടു വർഷത്തെ പരിചയം വെച്ച്, അധ്യാപകർക്കും കുട്ടികൾക്കും കുറച്ചു പാഠങ്ങൾ ഞാൻ വരും ദിവസങ്ങളിൽ പങ്കുവെക്കാൻ പോവുകയാണ്.

ലേഖനങ്ങളായും വെബ്ബിനാർ ആയും അവ ഉണ്ടാകും. കൂടാതെ ഈ വിഷയത്തിൽ കുട്ടികളുടെ, പ്രത്യേകിച്ചും സ്‌കൂൾ കുട്ടികളുടെ, മാതാപിതാക്കളേയും കുറച്ചു ബോധവൽക്കരിക്കാനുണ്ട്. അതിന് പ്രത്യേക സെഷൻ ഉണ്ടാകും. ഈ വിഷയങ്ങളിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകേണ്ടത് വിദ്യാഭ്യാസ വകുപ്പും യൂണിവേഴ്സിറ്റികളുമാണ്, അവർക്കുള്ള നിർദ്ദേശങ്ങൾ നേരിട്ട് നൽകും.

എന്റെ വായനക്കാരിൽ ഉള്ള അധ്യാപകർ ഈ വിഷയത്തിൽ എന്ത് കാര്യങ്ങളിൽ ആണ് നിങ്ങൾക്ക് കൂടുതൽ സംശയങ്ങളും ആശങ്കകളും ഉള്ളത് എന്ന് പങ്കുവച്ചാൽ അവ വെബ്ബിനാറിൽ കവർ ചെയ്യാം.

നിങ്ങളുടെ സുഹൃത്തുക്കളിൽ അധ്യാപകർ ഉണ്ടെങ്കിൽ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യണം പ്ലീസ്...

https://www.facebook.com/thummarukudy/posts/10221097771169258

Advertisment