ട്രെയിനുകൾ കൂട്ടിയിടിച്ചത് പരമാവധി വേഗതയിൽ; മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത; അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും; വിവിധ ട്രെയിനുകളും റദ്ദാക്കി

New Update

ഭുവനേശ്വര്‍: ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത് ട്രെയിൻ പരമാവധി വേഗതയിൽ സഞ്ചരിക്കുമ്പോഴെന്ന് റിപ്പോർട്ടുകൾ. അതിനാൽ തന്നെ അപകടത്തിന്‍റെ വ്യാപ്തി വളരെ വലുതാണെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ 50 ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 400 ഓളം പേര്‍ക്ക് പരിക്കേറ്റതായും റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐവാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

Advertisment

publive-image

ഷാലിമാർ ചെന്നൈ എക്സ്പ്രസ് ചരക്ക് തീവണ്ടിയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് യാത്രാ ട്രെയിനുകൾ അവയുടെ പരമാവധി വേഗതയിൽ ആയിരുന്നു. സിഗ്നലിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ശനിയാഴ്ച നടത്താനിരുന്ന ഗോവ – മുംബൈ വന്ദേഭാരത് ട്രെയിനിന്‍റെ ഉദ്ഘാടനവും അപകടത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം നല്‍കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.

publive-image

നിർഭാഗ്യകരമായ റെയിൽ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിവരം അറിഞ്ഞപ്പോൾ വളരെ വേദനയുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ വിജയിക്കുന്നതിനും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാർഥിക്കുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രിയും പറഞ്ഞു.

Advertisment