വി.പി.ആര് – വടക്കാഞ്ചേരി സ്വദേശി വെട്ടത്ത് പുത്തന്‍ വീട്ടില്‍ രാമചന്ദ്രന് (98) ഇന്ത്യ കണ്ട പ്രഗത്ഭരായ പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ഒരു പത്രാധിപര്‍ എന്ന നിലയ്ക്കും പ്രാഗത്ഭ്യം തെളിയിച്ചയാള്‍.
ടൈപ്പിസ്റ്റ് ആയിട്ടായിരുന്നു തുടക്കം. അന്നത്തെ മെട്രിക്കുലേഷന്‍ മാത്രമായിരുന്നു വിദ്യാഭ്യാസ യോഗ്യത. അക്കാലത്തെ പതിവനുസരിച്ച് ടൈപ്പ് റൈറ്റിങ്ങും ഷോര്‍ട്ട് ഹാന്റും പഠിച്ചു.
ആദ്യ ജോലി മിലിട്ടറി അക്കൗണ്ട്സില്‍ ക്ലാര്‍ക്കായി. അന്നത്തെ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യയുടെ (എ.പി.ഐ) പൂനെ ഓഫീസില്‍ ജോലികിട്ടി. അതുവഴി പത്രപ്രവര്‍ത്തന രംഗത്തേയ്ക്ക്.
വാര്‍ത്തകള്‍ അയച്ചിരുന്നത് ടെലിപ്രിന്റര്‍ വഴിയായിരുന്നു അക്കാലത്ത്. ലേഖകന്മാര് ശേഖരിച്ച് അയച്ചുകൊടുക്കുന്ന വാര്‍ത്തകള്‍ ടെലിപ്രിന്ററില്‍ അടിച്ച് വിവിധ പത്രമോഫീസുകളിലേയ്ക്കയച്ചു കൊടുക്കുകയാണ് ടെലിപ്രിന്റര്‍ ഓപ്പറേറ്ററുടെ ജോലി. അതിന് ടൈപ്പ് റൈറ്റിങ്ങ് എന്ന സാങ്കേതിക വൈദഗ്ദ്ധ്യം മാത്രം മതി.
പക്ഷെ വി.പി.ആര് കൈയിലെത്തുന്ന റിപ്പോര്‍ട്ടുകള്‍ സൂഷ്മതയോടെ വായിച്ചു. പത്രങ്ങള്‍ വായിച്ചു. കണ്മുന്നിലെത്തുന്ന വാര്‍ത്തകളും അവ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഓളങ്ങളും ആ യുവാവിനെ ത്രസിപ്പിച്ചു.
അങ്ങനെ വി.പി. രാമചന്ദ്രന് വാര്‍ത്തകളുടെ ലോകത്തെത്തി. എ.പി.ഐയുടെ എഡിറ്റോറിയല്‍ അസിസ്റ്റന്റായി സ്ഥാനക്കയറ്റം കിട്ടിയ വി.പി.ആര് അവിടെ നിന്ന് ഉയരങ്ങളിലേയ്ക്കു കയറുകയായിരുന്നു.
എ.പി.ഐയ്ക്കു പകരം പി.ടി.ഐ (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ) രൂപം കൊണ്ടപ്പോള്‍ റിപ്പോര്‍ട്ടറായി നിയമിതനായി. ദീര്‍ഘകാലം ലാഹോറില്‍ ലേഖകനായി പ്രവര്‍ത്തിച്ചു. 1964 -ല്‍ പി.ടി.ഐ വിട്ട് യു.എന്‍.ഐയില്‍ ചേര്‍ന്നു. പിന്നീട് അവിടെ ഡൈപ്യൂട്ടി ജനറല്‍ മാനേജരായി.
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കിച്ചന് കാബിനറ്റിലെ അംഗമെന്ന പേരുവരെ അദ്ദേഹത്തിനുണ്ടായിരുന്നു. 1978 -ല്‍ ‘മാതൃഭൂമി’യില്‍ എക്സിക്യൂട്ടീവ് എഡിറ്ററായി ചേര്‍ന്നു. സ്ഥാപക പത്രാധിപര്‍ കെ.പി. കേശവ മേനോന് അന്തരിച്ചപ്പോള്‍ വി.പി.ആര് പത്രാധിപരായി. 1979 -ല്‍.
പുതിയ കാലത്തിനനുസരിച്ച് പുതുമകളുടെ ഒരു പത്രമായി ‘മാതൃഭൂമി’യെ മാറ്റി എന്നതാണ് വി.പി.ആറിന്റെ മഹത്തായ സംഭാവന. ‘മാതൃഭൂമി’ മാനേജ്മെന്റാവട്ടെ, വി.പി.ആര് എന്ന പ്രഗത്ഭ പത്രപ്രവര്‍ത്തകനില്‍ മികവുള്ള ഒരു പ്രൊഫഷണല്‍ പത്രാധിപരെ കണ്ടെത്തുകയായിരുന്നു.
‘മലയാള മനോരമ’, ‘കേരള കൗമുദി’, ‘ദീപിക’ എന്നിങ്ങനെ മലയാള ദിനപ്പത്രങ്ങളൊക്കെയും പുറത്തുനിന്ന് പത്രാധിപന്മാരെ ക്ഷണിച്ചുകൊണ്ടുവരിക പതിവില്ലായിരുന്നു. ഇന്നും അങ്ങനെ തന്നെ.
‘മാതൃഭൂമി’യിലാവട്ടെ പത്രപ്രവര്‍ത്തക യൂണിയന് വളരെ സജീവമായിരുന്ന കാലവും. ടി. വേണു ഗോപാല്‍, എന്‍.എന്‍ സത്യവ്രതന് എന്നു തുടങ്ങി കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രമുഖ നേതാക്കളൊക്കെയും ‘മാതൃഭൂമി’യില്‍ നിന്നുള്ളവരായിരുന്നു. എല്ലാവരും മികവുള്ള പ്രത്രപ്രവര്‍ത്തകര്‍. മികവുള്ള യൂണിയന് നേതാക്കളും.
1980 -ലാണ് എനിയ്ക്ക് ‘മാതൃഭൂമി’യില്‍ പത്രാധിപ സമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനുള്ള പ്രവേശന പരീക്ഷയ്ക്കു ക്ഷണം കിട്ടിയത്. കൊച്ചിയില്‍ കലൂരിലുള്ള ‘മാതൃഭൂമി’ ഓഫീസിലാണു പ്രവേശന പരീക്ഷ.
കുറെ ദിവസം കഴിഞ്ഞ് അഭിമുഖത്തിനുള്ള കത്തു കിട്ടി. പത്രാധിപര്‍ വി.പി രാമചന്ദ്രന് അധ്യക്ഷനായ ഇന്റര്‍വ്യൂ ബോര്‍ഡ്. ചെറുപ്പം മുതലേ ‘മലയാള മനോരമ’ വായിച്ചു ശീലിച്ച കോഴഞ്ചേരിക്കടുത്തു പുല്ലാട്ടുകാരനായ ഞാന്‍ ‘മാതൃഭൂമി’ സബ് എഡിറ്റര്‍ ട്രെയിനിയായി.
കൊച്ചിയിലായിരുന്നു ആദ്യ നിയമനം. കെ.കെ ശ്രീധരന് നായരായിരുന്നു ന്യൂസ് എഡിറ്റര്‍. എന്‍.എന്‍ സത്യവ്രതന്, പി. രാജന് എന്നിങ്ങനെ പ്രഗത്ഭരായ പത്രപ്രവര്‍ത്തകര്‍ ബ്യൂറോയില്‍.
വലിയ സൗഹൃദമാണ് ‘മാതൃഭൂമി’യില്‍ എന്നെ വരവേറ്റത്. കെ.എസ് ജോസഫ്, കെ.കെ മധുസൂദനന്, എന്‍ ബാലകൃഷ്ണന്, ജി. ഷഹീദ്, സണ്ണിക്കുട്ടി എബ്രഹാം എന്നിങ്ങനെ മുന്‍ നിരയില്‍ മുതിര്‍ന്നവര്‍ ഏറെ. പത്രാധിപര്‍ വി.പി.ആറിന്റെ വലിയ മുറിയില്‍ വൈകുന്നേരങ്ങളിലെ ന്യൂസ് മീറ്റിങ്ങുകള്‍. വി.പി.ആര് ‘മാതൃഭൂമി’യുടെ ദിശ നിയന്ത്രിക്കുന്നതും തിരിക്കുന്നതും നേരില്‍ കണ്ടു.
അധികം താമസിയാതെ എന്നെ തിരുവനന്തപുരത്തേയ്ക്ക് മാറ്റി. അവിടെ ടി. വേണു ഗോപാല്‍ ആണ് ന്യൂസ് എഡിറ്റര്‍. ഡെസ്ക് നിറയെ ചെറുപ്പക്കാരായ പത്രപ്രവര്‍ത്തകര്‍. എം.ജി. രാധാകൃഷ്ണന്, ടി.എന്‍. ഗോപകുമാര്‍, ജ്യോതിര്‍ ഘോഷ്, ടി. ശശി മോഹന്‍, പി.എസ്. നിര്‍മല, മലയിന്‍കീഴ് ഗോപാലകൃഷ്ണന് എന്നിങ്ങനെ പോയി യുവനിര.
വി.പി.ആര് പത്രാധിപരായ ശേഷം തെരഞ്ഞെടുത്ത രണ്ടാം ബാച്ചിലാണ് ഞാന്‍. ആ ബാച്ചില്‍ ഒരാള്‍ കൂടിയേ ഉണ്ടായിരുന്നുള്ളു – ടി. ബാലകൃഷ്ണന്. 1979 ബാച്ചില്‍ സണ്ണിക്കുട്ടി എബ്രഹാം, ടി. അരുണ്‍ കുമാര്‍, ടി. സുരേഷ് ബാബു, എം.പി. സുരേന്ദ്രന് എന്നിവരും.
‘മാതൃഭൂമി’യില്‍ പത്രാധിപ സമിതിയംഗങ്ങള്‍ക്കും പത്രാധിപര്‍ക്കും ഒരു മേല്‍ക്കോയ്മയുണ്ട്. ആ മേല്‍ക്കോയ്മ ഉണ്ടാക്കിയതും നിലനിര്ത്തയതും വി.പി.ആര് ആയിരുന്നു. ഒരു പത്ര സ്ഥാപനത്തില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള എല്ലാ അവകാശവും പത്രാധിപര്‍ക്കും പത്രാധിപ സമിതിക്കുമാണെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു.
അതുകൊണ്ടുതന്നെ കരുത്തനായ ഒരു പത്രാധിപര്‍ എന്ന പേര് അദ്ദേഹം സ്വന്തമാക്കി. വി.പി.ആര് എന്ന മൂന്നക്ഷരങ്ങളില്‍ പ്രഗത്ഭനായ ഒരു പത്രാധിപര്‍ മാത്രമല്ല, കരുത്തനായ ഒരു പത്രാധിപനും ഉണ്ട്. കേരളത്തിലെ ദിനപ്പത്രങ്ങള്ക്ക് എണ്‍പതുകളിലുണ്ടായ വലിയ മാറ്റങ്ങള്‍ക്ക് ഒരു വഴികാട്ടിയായിരുന്നു വി.പി.ആര്.
പൃഥ്വിരാജ് നായകനായി എത്തിയ ജന ഗണ മന ജൂൺ 2ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ആസ്വദിക്കാം. പൃഥ്വിരാജ്–സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. മംമ്ത മോഹൻദാസ്, വിൻസി അലോഷ്യസ്, ശാരി, ധ്രുവൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. രണ്ട് ഭാഗങ്ങളായാണ് ജന ഗണ മന ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ […]
പാലക്കാട്: പുതിയ ബൈക്ക് വാങ്ങി സുഹൃത്തുക്കളെ കാണിച്ച് തിരിച്ചുവരുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് ബൈക്ക് ഉടമയായ 19 കാരൻ ഷാജഹാൻ മരിച്ചത്. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലിയുടെയും ഫസീലയുടെയും മകനാണ്. ഒറ്റപ്പാലം പത്തൊമ്പതാം മൈലിലാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന കാറുമായാണ് ബൈക്ക് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല.
തൊടുപുഴ: തൊടുപുഴയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണ് നാല് വയസുകാരൻ മരിച്ചു. ഇന്നലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. കരിമണ്ണൂർ, മുളപ്പുറം ഇന്തുങ്കൽ പരേതനായ ജെയിസന്റെ മകൻ റയാൻ ജോർജാണ് മരിച്ചത്. പഴയ വീടിന്റെ മേൽക്കൂര പൊളിച്ച് മാറ്റിയതിനെ തുടർന്ന് മഴയിൽ കുതിർന്നു നിന്ന ഭിത്തി കളിക്കുകയായിരുന്ന റയാന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു.
തൊടുപുഴ: വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണ് നാല് വയസുകാരന് മരിച്ചു. കരിമണ്ണൂർ, മുളപ്പുറം ഇന്തുങ്കൽ പരേതനായ ജെയിസന്റെ മകൻ റയാൻ ജോർജാണ് മരിച്ചത്. ഇന്നലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. പഴയ വീടിന്റെ മേൽക്കൂര പൊളിച്ച് മാറ്റിയതിനെ തുടർന്ന് മഴയിൽ കുതിർന്നു നിന്ന ഭിത്തി കളിക്കുകയായിരുന്ന റയാന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട്: തകർന്ന് വീണ കൂളിമാട് പാലത്തിന്റെ നിർമാണം പുനരാരംഭിക്കാനുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ നിർദ്ദേശം തള്ളി പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രം നിർമാണം തുടങ്ങിയാൽ മതിയെന്ന് മന്ത്രിയുടെ നിർദ്ദേശം. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗമാണ് അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. അതേസമയം, പാലത്തിന്റെ തകർന്ന് വീണ ഭാഗങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങിയേക്കും. കൂളിമാട് പാലം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യമുൾപ്പെടെ അന്വേഷണ വിധേയമെന്ന് മന്ത്രി മുഹമ്മദ് […]
തിരുവനന്തപുരം: മെയ് മാസത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം തുടങ്ങിയെന്ന് ധനമന്ത്രി . പെൻഷൻ നൽകാൻ 754.256 കോടി രൂപ അനുവദിച്ചു. 49.41 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.67 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും. ആകെ 56.08 ലക്ഷം പേർക്ക് 858.87 കോടി രൂപയാണ് വിതരണം ചെയ്യുക.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം അവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിക്കും. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ഹൈക്കോടതിയിലാണ് ക്രൈംബ്രാഞ്ച് ഹർജി നൽകുക. അതേസമയം, കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു.
തിരുവനന്തപുരം: മെയ് മാസത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാൻ 754.256 കോടി രൂപ അനുവദിച്ചു. ക്ഷേമനിധി ബോർഡ് പെൻഷൻ പെൻഷൻ നൽകാൻ അനുവദിച്ചത് 104.61 കോടി രൂപ. 49.41 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.67 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും. ആകെ 56.08 ലക്ഷം പേർക്ക് 858.87 കോടി രൂപയാണ് വിതരണം ചെയ്യുക. പെൻഷൻ വിതരണം തുടങ്ങിയെന്ന് ധനമന്ത്രി.
തിരുവനന്തപുരം; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട മുതൽ തൃശൂർ വരെയും മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരളലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. കാലവർഷത്തിന് മുന്നോടിയായുള്ള പടിഞ്ഞാറൻ കാറുകളാണ് മഴയ്ക്ക് കാരണം. അതേസമയം അറബിക്കടലിലെയും ബംഗാൾ ഉൾകടലിലെയും കൂടുതൽ ഭാഗങ്ങളിലേക്ക് കാലവർഷം വ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് കാലാവര്ഷമെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇനിയും വൈകാനാണ് സാധ്യത.