പ്രണയപരാജയവും വേര്‍പിരിയലും സ്വാഭാവികമായും ലോകത്തെവിടെയും കാണാനാകും. എന്നാല്‍ അതിന്റെ പേരില്‍ വൈരാഗ്യമുണ്ടാകുന്നതും അത് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നീങ്ങുന്നതും മറ്റ് രാജ്യങ്ങളില്‍ സാധാരണമല്ല. ഓരോവ്യക്തിയും അത്യന്തികമായി വെവ്വേറെ സ്വത്വം സൂക്ഷിക്കുന്നവരാണെന്നും ഒന്നിച്ചു ചേരാനും പിരിയാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും മറന്നുപോകുന്നുവെന്നതാണ് പ്രണയത്തെ ദുരന്തത്തിലെത്തിക്കുന്നത്.
സ്വന്തം വ്യക്തിത്വത്തിലും അസ്തിത്വത്തിലും ജീവിക്കുക എന്നത് ഒരു സ്വാശ്രയ ശൈലിയാണ്. അവനവനില്‍തന്നെ ആശ്രയിക്കണമെന്ന തത്വം മനസിലാക്കി പ്രണയ തിരസ്കരങ്ങളെ അംഗീകരി ക്കാനും വിയോജിപ്പുകള്‍ പറഞ്ഞുതീര്‍ക്കാനും പരസ്പരം മാന്യമായി പരിയാനും തയ്യാറാകുമ്പോഴേ പ്രണയദുരന്ത ങ്ങള്‍ക്ക് പര്യവസാനമുണ്ടാവുകയുള്ളൂ.
പാറശാല മുര്യങ്കര ജെ.പി.ഹൗസില്‍ ജയരാജിന്റെയും പ്രിയയുടെയും മകന് ജെ.പി.ഷാരോണ്‍ രാജ് (23) എന്ന വിദ്യാര്‍ത്ഥി വിഷം ഉള്ളില്‍ ചെന്ന് മരിച്ചത് പെണ്‍സുഹൃത്തായ ഗ്രീഷ്മ (23) നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് വ്യക്തമായപ്പോള്‍ നാടാകെ നടുങ്ങി. ഷാരോണിനെ വീട്ടിലക്ക്േ വിളിച്ചുവരുത്തി ആദ്യം വിഷംകലര്‍ന്ന കഷായവും പിന്നീട് അതിന്റെ അരുചി മാറ്റാന്‍ ജ്യൂസും നല്കിയ ഗ്രീഷ്മ അവസാനംവരെ നിഷ്കളങ്കമായ പ്രണയം അഭിനയിക്കുകയായിരുന്നു.
മരണത്തോട് മല്ലടിക്കുമ്പോഴും സംശയം പ്രകടിപ്പിക്കാതെ സ്നേഹത്തില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു ഷാരോണ്‍. മജിസ്ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തുമ്പോഴും ഷാരോണ്‍ ഗ്രീഷ്മയെക്കുറിച്ച് ഒരു സംശയവും പറഞ്ഞില്ല. മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞ ഗ്രീഷ്മ തന്റെ വിവാഹജീവിതത്തിന് പ്രശ്നമുണ്ടാകാതിരിക്കാന്‍ ഷാരോണിനെ വീട്ടിലുണ്ടാക്കിയ കഷായത്തില്‍ കാപ്പിക് എന്ന കീടനാശിനി ചേര്‍ത്ത് നല്കി കൊലപ്പെടുത്തുകയായിരുന്നു.
പ്രണയത്തില്‍നിന്ന് പിന്മാറാന് ആദ്യം കല്യാണം കഴിക്കുന്നയാള്‍ മരിക്കുമെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. അതില്‍ വിശ്വാസിക്കാത്ത ഷാരോണ്‍, “മരിക്കുന്നെങ്കില്‍ മരിക്കട്ടെ” എന്നുപറഞ്ഞ് ആറ്മാസം മുന്‍പ് ഗ്രീഷ്മയെ രഹസ്യമായി വിവാഹം ചെയ്തിരുന്നു. വിട്ടുപോകാന്‍ തയ്യാറാകാത്തതുകൊണ്ടും പലവട്ടം അഭ്യര്‍ത്ഥിച്ചിട്ടും തന്റെ സ്വകാര്യദൃശ്യങ്ങള്‍ തിരികെ നല്‍കാത്തതിലുള്ള വൈരാഗ്യം മൂലവുമാണ് വിളിച്ചുവരുത്തി വിഷം നല്‍കിയതെന്ന് ഗ്രീഷ്മ പിന്നീട് പോലീസിന് മൊഴി നല്കി.
പ്രണയ പരാജയവും പ്രണയവഞ്ചനയും കാരണമായി രാജ്യത്താകെ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഒരാഴ്ചമുമ്പ് പാനൂരില്‍ പ്രണയഭംഗമുണ്ടായപ്പോള് പക മൂത്ത കാമുകന് സ്വയം നിര്‍മിച്ച ആയുധങ്ങളുമായി പട്ടാപ്പകല്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ച്ചെന്ന് വീട്ടിലെ കിടപ്പുമുറിയില്‍ അവരെ കഴുത്തറത്ത് കൊലപ്പെടുത്തി.
വള്ളായി നടമ്മല്‍ ഉമാമഹേശ്വരി ക്ഷേത്രത്തിനു സമീപം കണ്ണച്ചാങ്കണ്ടി വിനോദിന്റെയും ബിന്ദുവിന്റെയും മകള്‍ വിഷ്ണുപ്രിയയെ (23) കൂത്ത്പറമ്പ് മാനന്തേരി സ്വദേശി താഴെകളത്തില്‍ എം.ശ്യാംജിത്ത് (23) ആണ് കൊലപ്പെ ടുത്തിയത്. പ്രണയം നിരസിച്ചതിലുള്ള പകയാണ് കൊലക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം പാല സെന്റ്തോമസ് കോളേജിലെ ഒരു വിദ്യാര്‍ത്ഥി സഹപാഠിയായ പെണ്‍സുഹൃത്തിനെ ക്യാമ്പസില്‍വച്ച് വെട്ടിക്കൊന്നിരുന്നു. രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടി പിന്നീട് അകലാന്‍ തുടങ്ങിയെന്ന തോന്നലാണ് കൊലയില്‍ എത്തിച്ചത്.
കഴിഞ്ഞവര്‍ഷം തന്നെ കോതമംഗലത്ത് ഡെന്റല്‍ കോളേജില്‍ ഹൗസ് സര്‍ജനായിരുന്ന മാനസയെ ആണ്‍സുഹൃത്ത് പ്രണയഭംഗപ്പക കാരണം വെടിവെച്ചുകൊന്നു. ബീഹാറില്‍ പോയി തോക്ക് വാങ്ങി വെടിവെച്ച് പരിശീലിച്ചാണ് ആ കൊടുംക്രൂരതചെയ്തത്.
പ്രണയനിരാസത്തിന് പകരംവീട്ടാന്‍ പ്രാണനെടുക്കുന്ന പ്രവണത കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. പ്രണയം നിരസിച്ചാല്‍ നിരസിക്കുന്നവരെ കൊല്ലണമെന്ന അപകടകരമായ ചിന്ത വികലമായ വ്യക്തിത്വത്തിന്റെ ബഹിര്‍സ്ഫുരണമാണ്. ആവര്‍ത്തിക്കുന്ന ഈ പ്രവണത കടുത്ത മനോരോഗത്തിന്റെ ഭാഗമായി കാണണം.
ഇതിന്റെ കാരണങ്ങളെപ്പറ്റി ഗൗരവമായി പഠിക്കുകയും അതിനുള്ള പ്രതിവിധികള്‍ നടപ്പാക്കുകയും വേണമെന്നത് കാലത്തിന്റെ ആവശ്യമാണ്. പ്രണയാഭ്യര്‍ത്ഥനയും കൊലയും ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് സംഭവിക്കുന്നതല്ല. കുറച്ചുകാലം പ്രണയിച്ചു നടന്നവരാണിവരെല്ലാം. ആദ്യഘട്ടത്തില്‍ പ്രണയം ആസ്വദിക്കും. വിധേയത്തോടെ പെരുമാറും. പിന്നീട് ഒത്തുപോകാന്‍ പറ്റാത്ത വ്യക്തിയാണെന്ന് തോന്നുമ്പോഴും കുറച്ചുകൂടി മെച്ചപ്പെട്ട ഒരാളെ കണ്ടെത്തുമ്പോഴും പെണ്‍കുട്ടികള്‍ പിന്മാറും.
ഈ അവഗണന പകയുടെ വഴിതേടും. എനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ടെന്ന വാശിയാണ് കൊലയിലേക്ക് നയിക്കുന്നത്. മാസങ്ങളോളം ഒരുക്കം നടത്തിയാണ്
പലരും കൊലകള്‍ ആസൂത്രണം ചെയ്യുന്നത്. കുറ്റംചെയ്താല്‍ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന ബോധമാണ് ഭൂരിപക്ഷം ജനങ്ങളെയും തെറ്റുകുറ്റങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തുന്നത്.
നന്മതിന്മകളെക്കുറിച്ചും ചെയ്യുന്ന തെറ്റിന്റെ പ്രത്യാഘാതങ്ങളെ ക്കുറിച്ചും കൗമാരപ്രായക്കാര്‍ക്ക് പൊതുവേ അവബോധം കുറവായിരിക്കും. പിന്നെ പകയുടെ മനോഭാവം വീണ്ടുവിചാരത്തെ ഇല്ലാതാക്കുകയും ചെയ്യും. രണ്ടുപേരുടെയും ജീവിതം അതോടെ ഇല്ലാതാവുകയാണ്. നമ്മുടെ കുട്ടികളെ ഇങ്ങനെ കൊലക്ക് കൊടുക്കാനും കൊലപാതകികളാക്കാനും അനുവദിക്കാതിരിക്കാന്‍ എല്ലാവരും കൈകോര്‍ക്കുന്ന ചിന്താപദ്ധതികളുണ്ടാവണം.
ആരോഗ്യകരമായ ബന്ധങ്ങള്‍ എങ്ങിനെയായിരിക്കണ മെന്ന പാഠങ്ങള്‍ മലയാളി ഇനിയും പഠിക്കേണ്ടതുണ്ട്. അത് ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസ ത്തിലൂടെ നല്‍കാനാകണം. നമ്മുടെ വിദ്യാഭ്യാസം അക്കാദമിക് മികവുകളില്‍ ഊന്നല്‍ നല്കുമ്പോള് വ്യക്തിത്വവും സ്വഭാവഗുണവും മാനുഷിക-സാംസ്കാരിക നിലവാരവും കുട്ടികളില്‍ രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെടുകയാണ്.
വിദ്യാഭ്യാസത്തിന്റെ മൗലികലക്ഷ്യം സ്വഭാവഗുണം ആര്‍ജിക്കലാണ്. സംയമനം, ക്ഷമ, സഹിഷ്ണുത, അലിവ്, ആര്‍ദ്രത, കരുണ, ദയ, സമചിത്തത, സാഹോദര്യം, മനുഷ്യത്വം എന്നിവ പകര്ന്നുനല്കാന് മാതാപിതാക്കളും അധ്യാപകരും പൊതുസമൂഹവും ശ്രദ്ധിക്കണം. ഈ സ്വഭാവഗുണങ്ങള്‍ ആര്‍ജിച്ചാലേ സമൂഹത്തോടും ജീവിതത്തോടും ഉത്തരവാദിത്വബോധമുള്ള തലമുറകളെ വളര്‍ത്തിയെടുക്കാനാകൂ. 8075789768
-അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS
തിരുവനന്തപുരം: സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വരുത്തിയിട്ടുള്ള വിവിധ നിയമങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നടപ്പാക്കൽ അവലോകനത്തിനും അവ ശക്തിപ്പെടുത്തുന്നതിനുമായി 14 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സ്കൂളുകളിലെ സൈക്കോ സോഷ്യൽ പദ്ധതികൾക്കായി 51 കോടി രൂപ മാറ്റി വച്ചതായും മന്ത്രി പറഞ്ഞു. സാനിറ്ററി നാപ്കിനുകൾക്ക് പകരമായി കൂടുതൽ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം പ്രേത്സാഹിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഇതിനായി സ്കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ സർക്കാർ തലത്തിൽ ബോധവൽക്കരണവും […]
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് കടത്ത് എക്സൈസ് പിടികൂടി. ആറ്റിങ്ങൽ ചെമ്പൂരില്‍ താമസിക്കുന്ന ജയേഷിനെയാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. കാറിൽ കടത്തിയ 15 കിലോ കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻ ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL-02-AJ -5278 ഫോർഡ് ഫിഗോ കാര്‍ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. […]
അജിത്ത് നായകനായ ചിത്രം ‘തുനിവ്’ ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതിയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. അജിത്തിന്റെ ‘തുനിവി’ന്റെ സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സിലാണ്. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്ജു വാര്യരാണ് ‘തുനിവി’ലെ നായിക. എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ ‘തുനിവി’ന്റെ ഒടിടി പാര്‍ട്ണറെ നേരത്തെ തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ‘തുനിവ്’ ഇതിനകം തന്നെ […]
മൂന്നിലവ് : ജില്ലയിലെ മലയോര മേഖലയായ മൂന്നിലവ് പഞ്ചായത്തിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന കടപുഴ പാലം തകര്‍ന്നിട്ട് ഒരു വര്‍ഷമായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. രാഷ്ട്രീയ പാര്‍ട്ടികളും ഭരണമുന്നണിയും പ്രതിപക്ഷവും ജനപ്രതിനിധികളുമെല്ലാം മൂന്നിലവുകാരെ ഉപേക്ഷിച്ച മട്ടാണ്. ജനപ്രതിനിധികള്‍ തമ്മില്‍ ആരു പാലം പണിയണമെന്ന വാശിയും നിലനില്ക്കുന്നതോടെ വഴിയാധാരമായിരിക്കുകയാണ് മൂന്നിലവ് നിവാസികള്‍. 2021 ഒക്ടോബര്‍ 16നുണ്ടായ പ്രളയത്തിലാണ് തൂണില്‍ മരം വന്നിടിച്ചു സ്ലാബ് തകര്‍ന്നു പാലം അപകടാവസ്ഥയിലായത്. പിന്നീട് നാട്ടുകാർ സംഘടിച്ച് തെങ്ങ് തടി ഇട്ട് ആളുകൾക്ക് നടന്ന് പോകാൻ […]
കേരളത്തിന്റെ ആഭ്യന്തര ഉല്പാദനവും തൊഴിൽ സംരംഭങ്ങളും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കാൻ സർവ സൗകര്യങ്ങളുമൊരുക്കി മേക്ക് ഇൻ കേരള വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. മേക്ക് ഇൻ കേരളയുമായി ബന്ധപ്പെട്ട് വിശദമായ പഠനം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് നടത്തിയിരുന്നു. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് റിപ്പോർട്ട് പ്രകാരം 2021 – 22 ൽ കേരളത്തിലേക്ക് പുറമെ നിന്ന് ഏകദേശം 128000 രൂപയുടെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 92% ഇതര സംസ്ഥാങ്ങളിൽ നിന്നായിരുന്നു. […]
തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിനായി ബജറ്റില്‍ 30 കോടി വകയിരുത്തി. എരുമേലി മാസ്റ്റർ പ്ലാന്‍ അധികമായി 10 കോടിയും കുടിവെള്ള വിതരണത്തിന് 10 കോടിയും നിലക്കൽ വികസനത്തിന് 2.5 കോടിയും വകയിരുത്തിയതായി ധനമന്ത്രി ബാലഗോപാൽ വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതിക്കായി 1436.26 കോടി വകയിരുത്തിയതായും മന്ത്രി അറിയിച്ചു. കേരളത്തിന്റെ ആഭ്യന്തര ഉല്പാദനവും തൊഴിൽ സംരംഭങ്ങളും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കാൻ സർവ സൗകര്യങ്ങളുമൊരുക്കി മേക്ക് ഇൻ കേരള വികസിപ്പിക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി വ്യക്തമാക്കി. മേക്ക് ഇൻ കേരള […]
തിരുവനന്തപുരം: കോവിഡ് മഹാമാരിക്ക് ശേഷം കേരളം അതിജീവനപാതയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വെല്ലുവിളികളെ നേരിട്ട് സംസ്ഥാനത്തിന് മുന്നേറാനായതായി മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്ത് തന്നെ ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തിലാണ്. വിലക്കയറ്റത്തിന്റെ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞുമാറിയിട്ടില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി 2000 കോടി ബജറ്റിൽ മാറ്റിവെച്ചു. വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 ശതമാനം വളര്‍ച്ച ഉണ്ടായിരിക്കുന്നു. ഉത്പന്ന നിര്‍മാണ മേഖലയിലും വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ധനനയം കേരളത്തെ പ്രതികൂലമായി ബാധിച്ചു. കേന്ദ്രം […]
യുഎസ് വ്യോമാതിർത്തിയിൽ ചൈനീസ് നിരീക്ഷണ ബലൂൺ കണ്ടെത്തിയതായി വിവരം. ബലൂൺ വെടിവെച്ചിടേണ്ടതില്ലെന്ന് പെന്റഗൺ അറിയിച്ചു. വെടിവെച്ചിടുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം എന്ന വിലയിരുത്തലിലാണ് തീരുമാനം. മാൽസ്ട്രോം എയർഫോഴ്സ് ബേസിലെ രാജ്യത്തെ മൂന്ന് ആണവ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിലൊന്നായ മൊണ്ടാനയിലാണ് ബലൂൺ കണ്ടെത്തിയത്. ബലൂൺ നിരീക്ഷണത്തിലാണെന്നും നിലവിൽ ഭീഷണിയൊന്നുമില്ലെന്നും അധികൃതർ അറിയിച്ചു. നേരത്തെയും സമാനമായ ബലൂണുകൾ കണ്ടെത്തിയിട്ടുണ്ടെന്നും തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ യുഎസ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പെന്റഗൺ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി […]
തിരുവനന്തപുരം: പ്രവാസികൾക്ക് ആശ്വാസമായി ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വിമാനക്കൂലി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിമാനക്കൂലി നിയന്ത്രിച്ചു നിർത്താന്‍ കോർപ്പസ് ഫണ്ട് സ്ഥാപിക്കുമെന്നും ഇതിനായി 50 കോടി മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ ആഭ്യന്തര ഉത്പാദനവും തൊഴില്‍ സംരംഭ നിക്ഷേപ അവസരങ്ങളും വര്‍ധിപ്പിക്കാന്‍ സര്‍വ സൗകര്യങ്ങളൊരുക്കി മേക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മേക്ക് ഇൻ കേരളയുമായി ബന്ധപ്പെട്ട് വിശദമായ പഠനം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് നടത്തിയിരുന്നു. പദ്ധതി […]