26
Sunday March 2023
ലേഖനങ്ങൾ

കേരളത്തിലും ഇന്ത്യയിലും ജാതിയുടെ പേരിൽ നടക്കുന്ന സാമൂഹ്യ ധ്രുവീകരണം…

വെള്ളാശേരി ജോസഫ്
Thursday, November 17, 2022

ജാതിയുടെ പേരിൽ, ‘കഷായ ഗ്രീഷ്മ’-യുടെ കൊലപാതക ശ്രമത്തെ വരെ ന്യായീകരിക്കാൻ ഇന്നിപ്പോൾ ആളുകളുണ്ട്. ചന്ദ്രനിലും ചൊവ്വയിലും പോകാൻ രാജ്യം തയാറെടുക്കുമ്പോഴും ചില കൂട്ടർ പേരിന്‍റെ കൂടെ ജാതിവാൽ കൊണ്ടു നടക്കുന്നുണ്ട്. അതാരൊക്കെയാണെന്ന് എല്ലാവർക്കും അറിയാവുന്നതിനാൽ പറയുന്നില്ല; പറഞ്ഞിട്ടും വിശേഷമൊന്നുമില്ല.

ഈ ജാതി വാലിൽ വലിയ മഹത്ത്വമൊന്നുമില്ലെന്ന് അവരൊക്കെ സ്വയം തീരുമാനിക്കേണ്ടതാണ്. അപ്പനും അമ്മയും പേരിട്ടപ്പോൾ കൂടെ വന്നതാണെന്ന് ചിലർ ന്യായീകരണം പറയും. പക്ഷെ ഇതെഴുതുന്നയാളുടെ കൂടെ സ്കൂളിലും യൂണിവേഴ്‌സിറ്റിയിലും ഒക്കെ പഠിച്ച ചിലർ ഇപ്പോൾ ‘സർ നെയിം’ ആയി നായർ പേരുകൾ ഒക്കെ ഉപയോഗിച്ച് ഫെയിസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നു. പണ്ട് കൂടെ പഠിച്ചിരുന്നപ്പോൾ ആ ‘സർ നെയിം’ ഒന്നും അവർക്ക് ഇല്ലായിരുന്നു. ഇംഗ്ളീഷ് ലെറ്റേഴ്സ് ആയിരുന്നു അന്ന് അവരുടെ ഒക്കെ ‘സർ നെയിം’.

ഇന്ന് ആ ഇംഗ്ലീഷ് ലെറ്റേഴ്സ് ഒക്കെ മാറ്റി ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവർ ജാതി വാൽ സ്വമേധയാ സ്വീകരിക്കുന്നത് അത്ര നിഷ്കളങ്കമായി കാണാൻ സാധിക്കുകയില്ല. ശരിക്ക് പറഞ്ഞാൽ അത്തരം ചിലരെ ഫെയിസ്ബുക്കിൽ കണ്ടുമുട്ടിയപ്പോൾ ആദ്യം ഇതെഴുതുന്നയാൾക്ക് മനസിലായില്ല. പിന്നെ അവരുടെ ഫോട്ടോ ഒക്കെ കണ്ടപ്പോഴാണ് കൂടെ പഠിച്ചിരുന്നവരാണല്ലോ എന്ന തിരിച്ചറിവ് വന്നത്.


ഈ ജാതിവാൽ സ്വമേധയാ ഉപയോഗിക്കുന്ന ചിലരൊക്കെ പ്രശസ്തമായ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരും, വിദേശത്ത് നല്ല നിലയിൽ ജീവിക്കുന്നവരുമാണെന്ന് പറയുമ്പോൾ സുബോധമുള്ളവർക്ക് ഇവിടെ നടക്കുന്ന സാമുദായിക ധ്രുവീകരണം മനസിലാക്കാം. കൂടെ ‘ബ്രാഹ്മിൻസ് അച്ചാർ’; ‘ബ്രാമിൻസ് പുട്ടുപൊടി’ എന്നൊക്കയുള്ള പരസ്യങ്ങളും കാണുന്നു.


ഈ സാമുദായിക ധ്രുവീകരണത്തെ ചെറുക്കാൻ ‘പറയൻ’, ‘പുലയൻ’ – എന്നൊക്ക പേരിൻറ്റെ കൂടെ ചേർത്ത് വേറൊരു കൂട്ടർ പ്രത്യക്ഷപ്പെടുന്നു. ചുരുക്കം പറഞ്ഞാൽ എല്ലാ കൂട്ടരും ഇന്ന് കണക്കാണ്. കേരളം വീണ്ടും ഭ്രാന്താലയം ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു.

ഇന്ത്യയിൽ ജാതി ബോധത്തിനും, ജാതി രാഷ്ട്രീയത്തിനും ഏറ്റവും കുപ്രശസ്തമായ സംസ്ഥാനം എന്നും ബീഹാർ ആയിരുന്നു. നളിനി സിംഗിൻറ്റെ വളരെ പ്രശസ്തമായ ബീഹാറിലെ തിരഞ്ഞെടുപ്പുകളിൽ ബൂത്ത് പിടിക്കുന്നതിനെ കുറിച്ചുള്ള ഡോകുമെൻറ്ററിയിൽ ബൂത്ത് പിടിക്കുന്ന ആൾ അതിനു കാരണമായി പറയുന്നത് “യേ തോ ജാതിനിഷ്ഠാ കീ ബാത്ത് ഹേ” എന്നാണ് – അവരുടെ ജാതിയുടെ അഭിമാനത്തിൻറ്റെ പ്രശ്നമാണെന്ന്.

അതിനു വേണ്ടിയാണ് ഭയങ്കര റിസ്‌ക്കുള്ള ബൂത്ത് പിടുത്തം 1980-കളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ബീഹാറിൽ അരങ്ങേറിയിരുന്നത്. പിന്നീട് ടി.എൻ. ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി കഴിഞ്ഞപ്പോൾ കഥയാകെ മാറി.

പണ്ട് ഇതെഴുതുന്നയാൾ ബീഹാറിലെ മധേപുരയിൽ നിന്നുള്ള ഒരു റിക്ഷക്കാരനോട് ലാലു പ്രസാദ് യാദവിനെ കുറിച്ച് ചോദിച്ചു. അപ്പോൾ റിക്ഷക്കാരൻ ആവേശത്തോടെ പറഞ്ഞത് “ലാലുജി ബ്രാഹ്മണൻറ്റേയും, ഠാക്കൂറിൻറ്റേയും, ഭൂമിഹാറിൻറ്റേയും ഭരണം അവസാനിപ്പിച്ചു” എന്നാണ്.

ബീഹാറിൽ ജാതി രാഷ്ട്രീയം എന്ന് പറയുന്നത് പത്തിരുപത് വർഷം മുമ്പ് വരെ വളരെ ശക്തമായി നിലനിന്നിരുന്ന ഒന്നാണ്. പക്ഷെ ഇന്നിപ്പോൾ അത് മാറി വരികയാണ്. 2020-ൽ തേജസ്വി യാദവ് ബീഹാറിനെ ഇളക്കിമറിച്ച ക്യാമ്പയിൻ തന്നെ നടത്തി.

നേരത്തേ എങ്ങനെയാണ് ബീഹാർ വോട്ടു ചെയ്തിരുന്നത് ? ഒരു വശത്ത് ബി.ജെ.പി. -യെ പിന്തുണക്കുന്ന ബ്രാഹ്‌മണരും, ഠാക്കൂറും, ഭൂമിഹാറും, ബനിയകളും; മറുവശത്ത് രാഷ്ട്രീയ ജനതാ ദളിനെ പിന്തുണക്കുന്ന യാദവരും മുസ്ലീങ്ങളും. അതിനപ്പുറം യാദവരല്ലാത്ത ഒബിസികൾ. റാം വിലാസ് പസ്വാൻറ്റെ എല്‍ജെപിയെ പിന്തുണക്കാത്തവരും, മറ്റ് ദളിത്‌ വിഭാഗങ്ങളും മഹാദളിതരായിട്ടാണ് ബീഹാറിൽ അറിയപ്പെടുന്നത്.

മദ്യ നിരോധനം പോലുള്ള നയങ്ങൾ മൂലം സ്ത്രീകളെ കൂടെ നിർത്തുവാൻ പണ്ടൊക്കെ നിതീഷ് കുമാറിന് സാധിച്ചു. 2015-ൽ 60.48 ശതമാനം സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ കേവലം 53.32 ശതമാനം പുരുഷന്മാർ മാത്രമേ ബീഹാറിൽ വോട്ട് ചെയ്തുള്ളൂ എന്ന് പറയുമ്പോൾ തന്നെ അറിയാം മുൻകാല തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾ നിതീഷ് കുമാറിന് കൊടുത്ത പിന്തുണ.

2020-ലെ ബീഹാർ തിരഞ്ഞെടുപ്പ് ഫലങ്ങൾ ജാതി രാഷ്ട്രീയത്തിനപ്പുറത്ത് ചില കാര്യങ്ങളൊക്കെ ഇന്ത്യൻ ജനതയെ കാണിച്ചു തന്നു. ജാതി രാഷ്ട്രീയത്തിലും, ഗുണ്ടായിസത്തിലും ഉറച്ചുപോയ ബീഹാറിൽ വികസന മന്ത്രങ്ങൾ ഉയർത്താൻ സാധിച്ചു എന്നത് തേജസ്വി യാദവിൻറ്റെ വലിയ നേട്ടം തന്നെയായിരുന്നു.

തേജസ്വി യാദവ് ഉയർത്തിയ ‘കമായ്’, ‘ദവായ്’, ‘പഠായ്’, ‘സിഞ്ചായ്’, ‘മെഹങ്കായ്’ – വരുമാനം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, വിലകയറ്റം – ഇത്തരം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ നവംബർ 2020-ലെ തിരഞ്ഞെടുപ്പിൽ ജാതി രാഷ്ട്രീയത്തിനപ്പുറം തേജസ്വി യാദവിന് ഉയർത്താനായി എന്നത് വലിയ നേട്ടം തന്നെയായിരുന്നു.

ഏതാണ്ട് 30 ലക്ഷത്തിലേറെ ബീഹാറി ‘മൈഗ്രൻറ്റ് ലേബറേഴ്സ്’ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ബീഹാറിലേക്ക് മടങ്ങി എന്നായിരുന്നു കണക്കുകൾ പറഞ്ഞിരുന്നത്. അതിൽ പലരും കാൽനടയായി ആണ് ബീഹാറിൽ തിരിച്ചെത്തിയത്. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം മടങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളിൽ 90 ശതമാനവും ബീഹാർ, ബംഗാൾ, ജാർക്കണ്ട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു.

തിരിച്ചെത്തിയപ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം അവർക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ തേജസ്വി യാദവ് ഉയർത്തിയ ‘മെഹങ്കായ്’ അതല്ലെങ്കിൽ വിലകയറ്റം സാധാരണക്കാരെ ബാധിക്കുന്ന ഒരു വലിയ വിഷയം തന്നെയായിരുന്നു. തേജസ്വി യാദവിനെ കേൾക്കാൻ ബീഹാറിൽ വലിയ ജനക്കൂട്ടം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വരുന്നുമുണ്ടായിരുന്നു.

ഇന്ത്യയിൽ പൊതുജനാരോഗ്യവും, തൊഴിലും, വരുമാനവും, വിദ്യാഭ്യാസവും, ജലസേചനവുമൊക്കെ തിരഞ്ഞെടുപ്പുകളിൽ അത്ര പെട്ടെന്ന് വോട്ടാകാറില്ല. കാരണം മതവും ജാതിയും ഭക്ഷിച്ചു ജീവിക്കുന്നവരാണ് നമ്മുടെ വോട്ടർമാരിൽ അധികവും. ബീഹാറിലും അതാണ് കണ്ടത്. പക്ഷെ തേജസ്വി യാദവ് നിർണായകമായ സ്വാധീനം 2020-ലെ ബീഹാർ തിരഞ്ഞെടുപ്പിൽ ചെലുത്തി എന്നത് ഫലം നോക്കുന്ന ആർക്കും മനസിലാകും.

എന്‍ഡിഎക്ക് 37.26 ശതമാനം വോട്ട് കിട്ടിയപ്പോൾ, മഹാസഖ്യത്തിന് 37.23 ശതമാനം വോട്ട് കിട്ടി. മൊത്തം വോട്ടുകളിൽ 13,000 വോട്ടുകളുടെ കുറവേ ഉണ്ടായിരുന്നുള്ളൂ; കൃത്യമായി പറഞ്ഞാൽ കേവലം 12,768 വോട്ടുകളുടെ കുറവ്. ഈ 12,768 അധിക വോട്ടുകൾ മൂലമാണ് എന്‍ഡിഎക്ക് 15 നിയമസഭാ സാമാജികരെ അധികം കിട്ടിയതെന്ന് പറഞ്ഞാൽ പലരും അതിശയിക്കും. പക്ഷെ അതാണ് ഇക്കഴിഞ്ഞ ബീഹാർ തിരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്.

പണ്ട് ബീഹാറികളായിരുന്നു ഇന്ത്യൻ നഗരങ്ങളിലെ മഹാ ഭൂരിപക്ഷം റിക്ഷക്കാരും, കൂലി തൊഴിലാളികളും. ലാലു പ്രസാദ് യാദവ് ബീഹാർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ കൽക്കട്ടയിലെ റിക്ഷക്കാരെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. “മേരേ പ്യാരെ ബീഹാറി ബഹനോം ഔർ ഭായിയോം” എന്ന് വിളിച്ചാണ് ലാലു റിക്ഷക്കാരെ അഭിസംബോധന ചെയ്തതെന്ന് പറയുമ്പോൾ തന്നെ മഹാഭൂരിപക്ഷം റിക്ഷക്കാരും ബീഹാറികൾ ആണെന്നുള്ളത് വ്യക്തമാണ്.

കുറച്ചു വർഷങ്ങൾക്ക് മുമ്പ് മുംബൈയിലെ ശിവസേനാ പ്രവർത്തകർ ചില ബീഹാറികളെ ആക്രമിച്ചിരുന്നു. പാവപ്പെട്ട ബീഹാറി മൈഗ്രൻറ്റ് ലേബറേഴ്‌സിനെ ശിവസനാ പ്രവർത്തകർ ഓടിച്ചിട്ട് തല്ലുന്നത് ടി.വി.- യിലെ വാർത്തക്കിടയിൽ കാണിച്ചിരുന്നു. പണ്ട് ഉത്തരേന്ത്യയിൽ “ബീഹാറിയോം കോ മാർനാ ഹേ” എന്നാണ് പറഞ്ഞിരുന്നത് – ബീഹാറിയെ കണ്ടാൽ തല്ലണമെന്ന്.

ഹിന്ദി ഭാഷികൾ ഒരു പഴഞ്ചൊല്ല് കൂടി ഉണ്ടാക്കിയിട്ടുണ്ട് ഇക്കൂട്ടരെ പഴിക്കാൻ – “ഏക് ബിഹാറി; സൗ ബിമാരി” എന്ന് – ‘ഒരു ബീഹാറിയുണ്ടെങ്കിൽ നൂറ് ദരിദ്രവാസികളും കൂടെ കാണും’ എന്ന് അർധമാക്കുന്നു ഈ ചൊല്ല്. എന്തായാലും ‘ദാരിദ്ര മുക്ത ഭാരതം സൃഷ്ടിക്കണമെങ്കിൽ ആദ്യം ബിഹാറികളിലെ പാവപ്പെട്ടവരെ നന്നാക്കണം.

ദരിദ്രർ ആരായാലും ഒന്നുകിൽ അവർ ബംഗ്ളാദേശികളാണ് അല്ലെങ്കിൽ ബിഹാറികളാണെന്നായിരുന്നു പണ്ടത്തെ വിചാരം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബംഗ്ലാദേശ് ഒരുപാട് മാറി; ബീഹാർ ഇനിയും അധികമൊന്നും മാറിയിട്ടില്ല.

നന്നായി ഇംഗ്ളീഷിൽ സംസാരിക്കാൻ കഴിയുക എന്നത് ഇന്ത്യയിലെ അർബൻ എലീറ്റുകളെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. ഈ ‘എലീറ്റസത്തിന്’ എതിരെ പൊരുതിയാണ് ലാലു പ്രസാദ് യാദവിനെ പോലുള്ളവർ വലിയ നേതാക്കളായത്. ലാലു പ്രസാദ് യാദവിൻറ്റെ പ്രസംഗം കേട്ടിട്ടുള്ളവർക്ക് അത് അറിയാം.

തികച്ചും ഗ്രാമീണമായ ഹിന്ദി ഉപയോഗിച്ച് തന്നെയാണ് അദ്ദേഹം ബീഹാറിലെ ജനഹൃദയങ്ങൾ കീഴടക്കിയത്. ലാലു പ്രസാദ് യാദവിൻറ്റെ ഗ്രാമീണമായ ഫലിത പ്രയോഗങ്ങൾ പോലെ തന്നെ ജാതി സ്പിരിറ്റും ബീഹാറിൽ രാഷ്ട്രീയ ജനതാ ദള്ളിൻറ്റെ വിജയത്തിൽ മുഖ്യ പങ്കു വഹിച്ചിരുന്നു.

പക്ഷെ ഇന്നിപ്പോൾ ബീഹാർ രാഷ്ട്രീയം മകൻ തേജസ്വി യാദവിലേക്ക് വരുമ്പോൾ, ആ ജാതി സ്പിരിറ്റ് ഒക്കെ പഴങ്കഥ ആയി മാറുകയാണ്. ബീഹാർ രാഷ്ട്രീയത്തിൽ തേജസ്വി യാദവ് ഉയർത്തിയ ‘കമായ്’, ‘ദവായ്’, ‘പഠായ്’, ‘സിഞ്ചായ്’, ‘മെഹങ്കായ്’ വിഷയങ്ങൾ തന്നെ അത് കാണിക്കുന്നു. ഡൽഹി പബ്ലിക് സ്‌കൂളിൽ പണ്ട് ക്രിക്കറ്റർ ആയിരുന്നപ്പോൾ, കൂടെ പഠിച്ച ക്രിസ്ത്യാനി പെൺകുട്ടിയായ റേച്ചൽ ഗോഡിൻഹോയെയാണ് പുള്ളി വിവാഹം കഴിച്ചത്.

ഇന്നിപ്പോൾ പേര് മാറ്റി രാജശ്രീ യാദവ് എന്നാക്കിയെന്നു മാത്രം. അമ്മാവൻ സാധു യാദവ് തേജസ്വി യാദവ് ഒരു യാദവ് പെൺകുട്ടിയെ വിവാഹം കഴിക്കണമായിരുന്നു എന്ന് പറഞ്ഞപ്പോൾ തേജസ്വി പുള്ളിയോട് പോകാൻ പറഞ്ഞു. ഇന്നത്തെ തലമുറ പഴയ പോലെ ജാതിയും മതവുമൊന്നും കല്യാണം കഴിക്കുമ്പോൾ നോക്കാറില്ല എന്നാണ് തേജസ്വി യാദവ് അതിനു പറഞ്ഞ ന്യായം. പക്ഷെ ബീഹാറിലെ ‘ജാതി സ്പിരിറ്റ്’ അത്ര പെട്ടെന്നൊന്നും പോകില്ല എന്ന് പലർക്കും നന്നായി അറിയാം.


കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിലുള്ള തെക്കും ഭാഗക്കാർക്ക് കമ്മ്യൂണിറ്റി സ്പിരിറ്റ് വളരെ കൂടുതലാണ്. കള്ളു കുടിക്കാനും, കല്യാണത്തിന് മുമ്പുള്ള മൈലാഞ്ചി ഇടുന്ന ചടങ്ങും, മധുരം വെയ്പ്പും ഒക്കെയായി അവർ ഈ കമ്മ്യൂണിറ്റി സ്പിരിറ്റ് ആഘോഷമാക്കുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്.


പണ്ട് ഒത്തിരി നടപ്പുണ്ടായിരുന്നപ്പോൾ ചെറിയ പ്രായത്തിലുള്ള വധുക്കളെ എടുക്കുമായിരുന്നല്ലോ. ഇന്നും ആ ഓർമ നിലനിർത്താൻ വിവാഹ സദ്യക്ക് മുമ്പ് വധുവിനെ അമ്മാവന്മാർ എടുക്കുന്ന ചടങ്ങൊക്കെ തെക്കും ഭാഗക്കാരിൽ ഉണ്ട്.

ഇത്തരത്തിലുള്ള ‘ഏത്നിക് സ്പിരിറ്റിൽ’ വലിയ പ്രശ്നങ്ങളൊന്നുമില്ല. മതവും ജാതീയമായ ഐഡൻറ്റിറ്റിയും ഒരു ‘ഏത്നിക് സ്പിരിറ്റ്‌’ രൂപത്തിൽ ആയാൽ കുഴപ്പമൊന്നുമില്ല; സമൂഹത്തിൽ ജാതിയും മതവും കണ്ടമാനം ധ്രുവീകരണം വരുത്താതിരുന്നാൽ മാത്രം മതി.

-വെള്ളാശേരി ജോസഫ്

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

More News

ന്യൂ ഡൽഹി: ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ പൂജയും ഭജനയും നടത്തി. കേന്ദ്രയുടെ ദ്വാരകയിലെ ആത്മീയ സമുച്ചയത്തിലുള്ള ഡോ എംആർ ബാബുറാം മെമ്മോറിയൽ ഹാളിൽ സതി സുനിൽ ആലപിച്ച ദൈവ ദശകത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഗുരുപൂജ, ഭജന, തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരുന്നു. കെ എൻ കുമാരനനും കുടുംബവും നേതൃത്വം നൽകിയ പൂജയിൽ നിരവധി ഭക്തജനങ്ങളും കൂടാതെ കേന്ദ്രയുടെ വൈസ് പ്രസിഡന്റ് ജി ശിവശങ്കരൻ, ട്രെഷറർ കെ സുന്ദരേശൻ, മുൻ ജനറൽ സെക്രട്ടറി എസ് കെ കുട്ടി, […]

മലപ്പുറത്തെ നാലാം ക്ലാസിലെ മലയാളം ഉത്തരപേപ്പര്‍ പുറത്ത് വന്ന സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് മുൻപ് എങ്ങനെ സമൂഹമാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ഡിഡിഇ രണ്ട് സ്‌കൂളുകളോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്ത്തികരമല്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിഡിഇ അറിയിച്ചു. വാർഷിക പരീക്ഷയിലെ ഉത്തരപേപ്പർ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വകുപ്പിന്റെ നടപടി. വിദ്യാര്‍ത്ഥികളുടെ ഉത്തരം എങ്ങനെ വൈറലായി എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. കൂടാതെ ഉത്തരക്കടലാസ് ആരാണ് ഫോട്ടോ പകര്‍ത്തി പ്രചരിപ്പിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. […]

ജനാധിപത്യത്തിന്‍റെ ശവക്കുഴി ബിജെപി തോണ്ടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. മുന്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായ് മൂടികെട്ടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ആത്മാവാണ്. അതിനെ ഇല്ലായ്മ ചെയ്യാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. പ്രതിപക്ഷ പദവിക്ക് യോഗ്യത ഇല്ലാഞ്ഞിട്ട് പോലും എ.കെ.ജിയെ പ്രതിപക്ഷനേതാവായി പ്രതിഷ്ഠിച്ച നെഹ്റുവിനെ പോലുള്ള […]

ബംഗളൂരു: ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ലെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകയിലെ ബീദറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ മുസ്‌ലികൾക്കുള്ള നാലു ശതമാനം ഒബിസി സംവരണം കർണാടക സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് സംവരണം നടപ്പാക്കിയത്. ധ്രുവീകരണ രാഷ്ട്രീയത്തിന്റേയും വോട്ട് ബാങ്കിനായുള്ള ആർത്തി കാരണവുമാണിത്. സർദാർ പട്ടേൽ ഇല്ലായിരുന്നെങ്കിൽ ഹൈദരാബാദിന് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നുവെന്നും അമിത് ഷാ […]

സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നവാഗതനായ ഹാരിസ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ‘മിസ്റ്റർ ഹാക്കർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി.മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ എസ് ജോർജ്, സംവിധായകൻ ജോണി ആന്റണി, സജി സുരേന്ദ്രൻ, സി സി എഫ് പ്രസിഡന്റ്‌ അനിൽ തോമസ്, താരങ്ങളായ വിനു മോഹൻ,സഞ്ജു ശിവറാം, ജോണി ആൻ്റണി, സാജു നവോദയ, സിനോജ് വർഗ്ഗീസ്, വിദ്യ വിനു മോഹൻ, എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആകാംക്ഷഭരിതവും നിഗൂഢതകൾ ഒളിപ്പിക്കുന്നതുമായ ചിത്രം […]

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിൽ വീണ്ടും തീപിടിത്തം. സെക്ടർ ഏഴിലാണ് തീപിടിത്തമുണ്ടായത്. തീ ഉടനെ അണയ്ക്കാനാവുമെന്നാണ് പ്രതീക്ഷയെന്നാണ് ഫയർ ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ജെസിബി ഉപയോഗിച്ച് മാലിന്യം ഇളക്കി വെള്ളം പമ്പ് ചെയ്താണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. 12 ദിവസം നീണ്ടുനിന്ന തീപിടത്തത്തിനു ശേഷം വീണ്ടും തീ പടർന്നത് ആശങ്ക ഉയർത്തിയിരിക്കുകയാണ്.

യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.ജനപ്രിയ താരങ്ങളായ മോഹൻലാൽ, സൂര്യ, മഞ്ജു വാര്യർ, ജ്യോതിക എന്നിവരോടൊപ്പം മലയാളത്തിലെ ഒരുപിടി താരങ്ങളും, നിർമ്മാതാക്കളും, മറ്റ് പ്രമുഖരും ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. ചിത്രം ഏപ്രിൽ മാസം റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. […]

കൊച്ചി: കോസ്റ്റ്ഗാര്‍ഡിന്റെ പരീശീലന വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് റണ്‍വേ തുറക്കാന്‍ കഴിഞ്ഞത്.ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബെംഗളൂരുവില്‍നിന്നും അഹമ്മദാബാദില്‍നിന്നുമുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. ഒമാന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനവും മാലിയില്‍നിന്നുള്ള ഒരു വിമാനവും വഴിതിരിച്ചുവിട്ടു. രണ്ട് മണിക്കൂറിനുശേഷം റണ്‍വേ തുറന്നതോടെ ആദ്യമായി പറന്നുയര്‍ന്നത് വിസ്താരയുടെ വിമാനമാണ്. തൊട്ടുപിന്നാലെ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കി റണ്‍വേ സജ്ജമാക്കിയ ശേഷമാണ്‌ തുറക്കാനായത്. ഉച്ചയ്ക്ക് […]

എടത്വ:ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സൗഹൃദ നഗറിൽ സമാന്തര കുടിവെള്ള വിതരണം ആരംഭിച്ചു. സൗഹൃദ നഗറിൽ ബെറാഖാ ബാലഭവനിൽ നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി ഫാദർ വില്യംസ് ചിറയത്ത് മുഖ്യ പ്രഭാഷണം നടത്തി. സമാന്തര കുടിവെള്ള വിതരണ സംവിധാനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് […]

error: Content is protected !!