Advertisment

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു, ഗര്‍ഭിണിയെന്നറിഞ്ഞതോടെ ശ്വാസംമുട്ടിച്ച് കൊന്നു; കാമുകനും സുഹൃത്തും അറസ്റ്റിൽ

New Update

publive-image

Advertisment

ചെന്നൈ: 17കാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ കാമുകനും സുഹൃത്തും അറസ്റ്റിൽ. വിഗരവാണ്ടി ചിത്തേരിപ്പട്ട സ്വദേശി അഖിലൻ (23), സുരേഷ് കുമാർ (22) എന്നിവരാണ് പിടിയിലായത്. ചെന്നൈ വിഴുപ്പുറം ജില്ലയിലാണ് സംഭവം.

സെഞ്ചി ചളവനൂരിൽ മൃതദേഹം കണ്ടെത്തിയ തൊഴിലാളികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി മൂന്ന് മാസം ഗർഭിണിയാണെന്നു മനസ്സിലായത്. തുടർന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും പ്രതികളായ രണ്ടുപേരെയും പിടികൂടുകയുമായിരുന്നു.

ചെന്നൈയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് കാമുകനായ അഖിലൻ അറസ്റ്റിലായത്. കൊലപാതകം നടത്താൻ തന്നെ സഹായിച്ച സുരേഷ് കുമാറിനെക്കുറിച്ച് പോലീസിനെ അറിയിച്ചതും അഖിലനാണ്. വിഴുപുരം കാപ്പൂരിലെ ബന്ധുവീട്ടിൽ വെച്ചാണ് താൻ പെൺകുട്ടിയെ പരിചയപ്പെടുന്നതെന്നും ഗർഭിണിയായപ്പോൾ വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചപ്പോഴാണ് കൊലപ്പെടുത്തിയതെന്നും അഖിലൻ മൊഴി നൽകിയതായി പോലീസ് അറിയിച്ചു.

Advertisment