‘ഷൈന്‍ ടോം ചാക്കോയേപോലെ’ എന്നൊരു പുതിയ പ്രയോഗം തന്നെ മലയാള ഭാഷയില്‍ ഉദയം ചെയ്തിരിക്കുകയാണ്. ഭ്രാന്ത് കാണിക്കരുത്… കിറുക്ക് കളിക്കരുത്… എന്നൊക്കെ ആരും ഇപ്പോള്‍ പറയാറില്ല; പകരം ഷൈന്‍ ടോം ചാക്കോ കളിക്കരുതെന്നത്രെ പുതിയ മൊഴി !
കക്ഷി ഇയ്യിടെ ദുബായില്‍ പോയി ; അതൊരൊന്നൊന്നര പോക്കായി പോയി ! സിനിമയുടെ പ്രമോഷനായാണ് പോയത്. പക്ഷേ സംഭവം പുള്ളിയുടെ സെല്‍ഫ് പ്രമോഷനായിപ്പോയി.
വിസിറ്റിംങ്ങ് വിസയില്‍ പോയ ക്രൂവിന് മടങ്ങിപ്പോരാന്‍ ടിക്കറ്റ് എടുത്ത വിമാനത്തില്‍ ഒപ്പം പോരാന്‍ നടന് കഴിഞ്ഞില്ല. സന്ദര്‍ഭവശാല്‍ നാലു കാലില്‍ നില്ക്കാന് സാധിക്കാത്തതിനാല്‍ വിമാനത്താവളത്തിലെത്താന്‍ കഴിഞ്ഞില്ല; അത്രതന്നെ .. യാത്ര മുടങ്ങി ! പിറ്റേ ദിവസത്തെ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ ഗതികേട് എന്നല്ലാതെ വേറെന്തു പറയാന്‍.
പിറ്റേദിവസം വലിഞ്ഞ് .. വലിഞ്ഞ് ആരുടെയൊക്കെയോ സഹായത്താല്‍ ഒരുവിധം വിമാനത്തിനകത്തെത്തി. അപ്പോള്‍ കക്ഷിക്ക് വിമാനം പറത്തണം. വെറുതെ അതിനകത്ത് ഒതുങ്ങിയിരുന്ന് കൊച്ചിയിലെത്തിയാല്‍ പോരത്രെ.
നേരേ ചെന്ന് കോക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ജീവനക്കാര്‍ തടഞ്ഞു. അതവരുടെ ഉത്തരവാദിത്വമാണല്ലോ. ഉടന്‍ നടന് ജീവനക്കാരുടെ സീറ്റില്‍ കിടക്കണം, അതും ടേക്ക് ഓഫ് സമയത്ത്. തടഞ്ഞപ്പോള്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ എന്തോ കൂടിയ ‘സാധനം’ കഴിച്ചവനേപ്പോലെ വിഭ്രാന്തിയോടെ ഫ്ലൈറ്റിനുള്ളില്കൂടി ഓടി നടന്നു. യാത്രക്കാര്‍ പരിഭ്രാന്തരായി.
ഇയാളിനി തങ്ങളെ കയറി മാന്തുകയോ പിച്ചുകയോ ചെയ്താല്‍ കുത്തിവെയ്പ് എടുക്കേണ്ടിവരുമോ എന്നുവരെ ഭയപ്പെട്ട യാത്രക്കാരുണ്ട്. കാരണം അതാണ് കാലം. ചാടുന്നു, കുത്തിയിരിക്കുന്നു, ചിരിക്കുന്നു, ഗോഷ്ടി കാണിക്കുന്നു; പിന്നെയും ഓടുന്നു… ഇടയ്ക്ക് ശാന്തമാകുന്നു… ഇങ്ങനൊക്കെ കാണിക്കുന്നത് മനുഷ്യരല്ലെങ്കില്‍ പിന്നെ ആരാണ് ?
മങ്കി പോക്സ് വല്ലതുമാണോ എന്ന് ചില യാത്രക്കാര്‍ സംശയിച്ചു. അതിങ്ങനെയല്ലെന്ന് മറ്റു ചിലര്‍. എന്തായാലും ഈ കോലം ദുബായ് മുതല്‍ നെടുമ്പാശ്ശേരി വരെ സഹിക്കാനാവില്ലെന്ന് യാത്രക്കാര്‍ കട്ടായം പറഞ്ഞതോടെ വിമാന ജീവനക്കാര്‍ സടകുടഞ്ഞെഴുന്നേറ്റു.
താരത്തെ പിടിച്ചു പുറത്താക്കി. ഈ മൊതല് കാരണം വിമാനം പുറപ്പെടാൻ ഒരു മണിക്കൂർ വൈകുകയും ചെയ്തു.
പുറത്തിറങ്ങിയപ്പോഴാണ് നടന് വിവരം പിടികിട്ടിയത്. എയര്‍പോര്‍ട്ട് വിട്ട് പുറത്തിറങ്ങാനാവില്ല. കാരണം പാസ്പോര്ട്ടില് എക്സിറ്റ് അടിച്ചതോടെ വിസിറ്റിംങ്ങ് വിസ എക്സ്പയര്‍ ആയി. അപ്പോഴാണ് ലേശം കെട്ടിറങ്ങിയത്. തിരിച്ചു വേറൊരു വിമാനത്തില്‍ കയറണമെങ്കില്‍ വിസ വേണം. അത് വേറെ എടുക്കണം.
അപ്പോഴുമുണ്ട് പ്രശ്നം. സിനിമ പ്രമോഷനായി സ്പോണ്സര് ചെയ്തു കൊണ്ടുവന്ന നടനെ ഇനിയും വഹിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ബാധ്യതയില്ല. പേക്കൂത്ത് കാണിച്ചു നടന്ന് ഓള്‍റെഡി ഒരു ടിക്കറ്റ് ക്യാന്‍സലായി വേറൊന്ന് എടുത്ത് നല്‍കിയതാണ്. അതാണ് ഈ കോലം !
വീണ്ടും ഒരെണ്ണം കൂടി തരപ്പെടുത്തി കൊടുത്താലും ഈ മൊതല് അങ്ങെത്തുമെന്ന് അവര്ക്കൊട്ടുറപ്പുമില്ല. അതിനാല്‍ ബന്ധുക്കളിടപെട്ടു. പിന്നെ പോലീസ് ചോദ്യം ചെയ്യലും മെഡിക്കല്‍ പരിശോധനയുമൊക്കെ ആയപ്പോള്‍ കക്ഷി കുറച്ചൊക്കെ യാഥാര്‍ത്ഥ്യത്തിലേക്ക് ഇറങ്ങി വന്നു. ചങ്ങലക്കിടേണ്ടത് അഴിച്ചുവിട്ടാല്‍ ഇതല്ല ഇതിനപ്പുറവും നടക്കും എന്നതാണ് പാഠം.
അതിനിടയിൽ ന്യായീകരണവുമായി ഒരാൾ. വിമാനത്തിന്റെ വാതിൽ മാറിപോയതാണത്രെ. ആദ്യമായി വിമാനത്തിൽ കയറുന്ന കൊച്ചു കുട്ടിയാണല്ലോ ? കോക്പിറ്റിന്റെ വാതിലേതാ .. പുറത്തേയ്ക്കുള്ള വാതിലേതാ.. എന്നൊന്നും തിരിച്ചറിയാത്ത പാവം ..
മറ്റൊരു ഭാസിക്ക് കളം ലൈവ് അഭിമുഖങ്ങളായിരുന്നു. അവനേതോ ‘ഇന്ദ്രന്’ എന്നായിരുന്നു ഭാവം.
അഭിമുഖത്തിനെത്തുന്ന അവതാരകരോടായിരുന്നു മെക്കിട്ട് കയറല്‍. ഇതെന്ത് മൈ… !! ചോദ്യമാണെടോ… കു… !! ഇതൊക്കെയാണോ ചോദ്യം ? എന്ത്… മൈ… ടാ… ഇത്.. നിന്റെ … അ… ടെ ചോദ്യം – എന്നൊക്കെയായി മഹാപ്രതിഭയും ബുദ്ധിമാനും ചിന്തകനും ഏതാണ്ടെല്ലാമൊക്കെയായ വിദ്വാന്റെ മറുചോദ്യങ്ങള്‍.
അത് അവതാരികമാരോടാണെങ്കിലും ശരി… പ്രയോഗം അതുതന്നെ… കാരണം ഇവന് ഓസ്കാര്‍ 18 തവണ തുടര്‍ച്ചയായി വാങ്ങി വന്നിരിക്കുന്ന മഹാ പ്രതിഭയാണല്ലോ ?
‘ഉണങ്ങാത്ത’ കഞ്ചാവ് അടിച്ചാല്‍ ലഹരി കൂടുതലാണെന്നോ മറ്റോ ഒക്കെ ഇടുക്കിക്കാര് പറഞ്ഞുകേട്ടിട്ടേയുള്ളു. അതിന് ഇങ്ങനെയൊക്കെ പ്രശ്നങ്ങളുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
എന്തായാലും അഭിമുഖത്തിനിടെ അവഹേളനപരമായി പെരുമാറിയെന്നു കാണിച്ച് അവതാരിക പരാതി കൊടുത്തു. ചില അവതാരകര്‍ അതിനും തയ്യാറായില്ല. ഇനി പരാതി കൊടുത്തവര്‍ തന്നെ നടന് ക്ഷമ പറഞ്ഞെന്നോ മറ്റോ പറഞ്ഞ് പിന്നീട് പരാതി പിന്‍വലിക്കുകയും ചെയ്തു.
എന്തായാലും രണ്ടാള്‍ക്കും വേണ്ടി രഹസ്യമായും പരസ്യമായും ഇടപെട്ടത് മലയാള സിനിമയിലെ മുന്തിയ താരം തന്നെയാണ്. അപ്പോള്‍തന്നെ മനസിലായി കാണുമല്ലോ നടന്മാരുടെ പെരുമാറ്റത്തിന്റെ ശാസ്ത്രീയ കാരണങ്ങളുടെ വേരുകള്‍ ചെന്നെത്തുന്നത് എവിടെയാണെന്ന്.
പണ്ടൊക്കെ സിനിമയില്‍ ലഹരി മാഫിയ സാന്നിധ്യം എന്നേ കേട്ടിട്ടുണ്ടായിരുന്നുള്ളു. പിന്നെയത് ‘പിടിമുറുക്കുന്നു’ എന്നായി. ഇപ്പോഴത് ‘കൈയ്യടക്കി’ എന്നാണ്.
അത് മുന്തിയ നടന്മാര്ക്കുപോലും ചെറുവിരലനക്കാന്‍ പറ്റാത്ത വിധം അവരുടെ മക്കള്‍ വരെ നീളുന്ന കണ്ണികളായി വളര്‍ന്നിരിക്കുന്നു. ഈ സാധനം അടിച്ചിട്ടിരിക്കുന്നവനെ അഭിമുഖത്തിന് വിളിച്ചാലും ഫ്ളൈറ്റിൽ കയറ്റിയാലും ഇതുക്കപ്പുറം ഒന്നുമേ ഇല്ല ….
ജല്ലിക്കെട്ട് മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വ്യാപക അക്രമം. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസിന് നേരെയും അക്രമം ഉണ്ടായി. കൃഷ്ണഗിരി ജില്ലയിലാണ് ജല്ലിക്കെട്ടു മത്സരത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തത്. പ്രതിഷേധക്കാര്‍ കൃഷ്ണഗിരി- ഹൊസൂര്‍- ബെംഗളൂരു ദേശീയപാത ഉപരോധിച്ച് വാഹനങ്ങള്‍ തടഞ്ഞിട്ടു. മണിക്കൂറോളം ഉപരോധം തുടര്‍ന്ന പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ ആക്രമിച്ചു. അക്രമികള്‍ നടത്തിയ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പോലീസുകാര്‍ക്കും ദേശീയപാതയില്‍ കടന്നുപോവുകയായിരുന്ന വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് […]
ബര്‍ലിന്‍: ജര്‍മനിയില്‍ ഇരട്ട പരൗത്വം അനുവദിക്കാന്‍ തത്വത്തില്‍ അംഗീകാരമായ സാഹചര്യത്തില്‍ പൗരത്വ അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പൗരത്വം ഉപേക്ഷിക്കാതെ തന്നെ ജര്‍മന്‍ പൗരത്വം സ്വീകരിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. ഇതിനു പുറമേ, അഞ്ച് വര്‍ഷം രാജ്യത്ത് താമസിച്ചവര്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യത ലഭിക്കും. അതേസമയം, മറ്റെല്ലാ യോഗ്യതാ മാനദണ്ഡങ്ങളും മാറ്റമില്ലാതെ തുടരുകയാണ്. ഇതില്‍ പ്രധാനമാണ് ബി1 ലെവല്‍ ജര്‍മന്‍ ഭാഷാ പരിജ്ഞാനം പരിശോധിക്കാനുള്ള പരീക്ഷ. ഇന്റര്‍മീഡിയറ്റ് ലെവല്‍ ഭാഷാ പരിജ്ഞാനമാണ് ബി1 ലെവലില്‍ ഉദ്ദേശിക്കുന്നത്. കാര്യമായ […]
ജോര്‍ജിയ: ജോര്‍ജിയയിലെ ഒരു സ്കൂളില്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായി. ജോര്‍ജിയയിലെ റോക്ക്ഡെയ്ല്‍ കൗണ്ടിയിലെ അധികാരികള്‍ ഈ വീഡിയോ അവലോകനം ചെയ്യുകയാണ്. ജനുവരി 26 ന് ഹെറിറ്റേജ് ഹൈസ്കൂളിലെ ഒരു ക്ലാസ് മുറിയിലാണ് സംഭവം. ഇംഗ്ലീഷ് അധ്യാപികയായ തിവാന ടര്‍ണറും വിദ്യാര്‍ത്ഥിയും തമ്മിലുള്ള വഴക്കാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇരുവരും തമ്മിലുള്ള വഴക്ക് ശാരീരിക ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു. 27 വയസ്സുള്ള അധ്യാപികയെ വിദ്യാര്‍ത്ഥി നിലത്തേക്ക് വലിച്ചെറിയുകയും ഇടിക്കുകയും ചെയ്തു. പരിക്കേറ്റ അധ്യാപികയെ […]
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) 2023 ജനുവരിയില്‍ 296,363 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു. 278,143 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും, 18,220 യൂണിറ്റ് കയറ്റുമതിയും ഉള്‍പ്പെടെയാണിത്. ഹോണ്ട ആക്ടിവ 2023 അവതരണവും, പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസ് നെറ്റ്വര്‍ക്ക് വിപുലീകരണവും ജനുവരിയില്‍ നടന്നു. വിവിധ ഇടങ്ങളില്‍ റോഡ് സുരക്ഷ ബോധവത്കരണ ക്യാമ്പുകള്‍ നടത്തിയ കമ്പനി, ഹരിയാന മനേസറിലെ ഗ്ലോബല്‍ റിസോഴ്സ് ഫാക്ടറിയില്‍ യുവ വിദ്യാര്‍ഥികള്‍ക്കായി വ്യാവസായിക സന്ദര്‍ശനവും സംഘടിപ്പിച്ചു. 2023ലെ ഡാകര്‍ റാലിയില്‍ മോണ്‍സ്റ്റര്‍ എനര്‍ജി […]
ഡൽഹി: വൈദ്യരത്നം ഔഷധശാല ഡൽഹി ബ്രാഞ്ചിന്റെയും ശ്രീദുർഗ്ഗ എൻറർപ്രൈസസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദിൽ ഷാദ് കോളനി എ. ബ്ലോക്കിൽ നൂറാം നമ്പറിൽ വച്ച് ഫെബ്രുവരി 26 ഞായറഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ ആയുർവേദ ചികിത്സ ക്യാമ്പ് നടത്തുന്നു. വൈദ്യരത്നം ഔഷധശാല സീനിയർ ഫിസിഷ്യൻ ഡോ.കെ സൂര്യദാസിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ഒൻപത് മണിയ്ക്ക് രജിസ്റ്ററേഷൻ ആരംഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാൻ 011 35749615, 8595672762 നമ്പറുകളിൽ ബന്ധപ്പെടുക.
കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചതില്‍, ഡോര്‍ ലോക്ക് ആയതു രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായെന്നു ദൃക്സാക്ഷികളായ നാട്ടുകാർ. ചില്ലുകള്‍ തകര്‍ത്തു രണ്ടു പേരെയും രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. നടുറോഡിൽ കാർ നിന്നു കത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ. കാർ കത്തുന്നത് കണ്ട് ഓടികൂടിയ നാട്ടുകാർ കാറിനടുത്തുചെന്ന് രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞില്ല. ‘ഫയർഫോഴ്സിനെ വിളിയെടാ’ എന്നു നാട്ടുകാർ അലറുന്നത് വിഡിയോയിൽ കേൾക്കാം. […]
ഹൊനിയാര: സോളമൻ ദ്വീപുകളിൽ എംബസി തുറന്ന് യുഎസ്. പസഫിക്കിലേക്കുള്ള ചൈനയുടെ നീക്കത്തെ ചെറുക്കാനുള്ള നടപടിയായി ഇതിനെ കാണാം. തലസ്ഥാനമായ ഹൊനിയാരയിലാണ് എംബസി പ്രവർത്തിക്കുന്നത്. ഒരു ചാർജ് ഡി അഫയേഴ്സ്, രണ്ട് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ്, പ്രാദേശിക ജീവനക്കാർ എന്നിവർ എംബസിയിൽ ജോലിക്കുണ്ട്. 1993-ൽ അടച്ചുപൂട്ടുന്നതിന് മുമ്പ് അഞ്ച് വർഷം സോളമൻ ദ്വീപുകളിൽ യുഎസ് എംബസി പ്രവർത്തിച്ചിരുന്നു. ഈ മേഖലയിലെ ചൈനയുടെ നീക്കങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് വീണ്ടും എംബസി തുറന്നത്. എംബസി തുറക്കുന്നത് മേഖലയിലുടനീളം കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ […]
പാലക്കാട്: ഒ.വി. വിജയൻ സ്മാരക നോവൽ പുരസ്കാരം 2022, പി .എഫ്. മാത്യൂസ് എഴുതിയ അടിയാള പ്രേതം എന്ന നോവലിനും, കഥാ പുരസ്കാരം പി.എം. ദേവദാസ് എഴുതിയ കാടിന് നടുക്ക് ഒരു മരം എന്ന കഥാസമാഹാരത്തിനും, യുവ കഥാപുരസ്കാരം നിതിൻ വി എൻ എഴുതിയ ചെറുകഥയ്ക്കും അർഹമായതായി ഓ.വി .വിജയൻ സംസ്കാര സമിതി ചെയർമാൻ ടി.കെ.നാരായണദാസ് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. സെക്രട്ടറി ടി ആർ അജയൻ, കൺവീനർമാരായ ടി .കെ. ശങ്കരനാരായണൻ, രാജേഷ് മേനോൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. […]
കൊല്ലം ; ഹോട്ടലില്‍ ഊണിന് നല്കിയ മീന്‍കഷണത്തിന് വലുപ്പമില്ലെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരെ കല്ലിനിടിച്ച് വീഴ്ത്തിയ ആറു യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ ആറുപേരാണ് അക്രമം കാട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലം നെടുമണ്‍ കടുക്കോട് കുരുണ്ടിവിളവീട്ടില്‍ പ്രദീഷ് മോഹന്‍ദാസ് (35), കൊല്ലം നെടുപന കളയ്ക്കല്‍കിഴക്കേതില്‍ വീട്ടില്‍ എസ്.സഞ്ജു (23), കൊല്ലം നെടുപന മനുഭവന്‍ വീട്ടില്‍ മഹേഷ് ലാല്‍ (24), കൊല്ലം നെടുപന ശ്രീരാഗംവീട്ടില്‍ അഭിഷേക് (23), കൊല്ലം നല്ലിള മാവിള വീട്ടില്‍ അഭയ് രാജ് (23), കൊല്ലം […]