Advertisment

സിനിമയിലേയ്ക്ക് 'ഈശോയെ' വലിച്ചിഴച്ചത് നാദിര്‍ഷായുടെ ബുദ്ധിയോ ജയസൂര്യയുടെ തന്ത്രമോ ? രണ്ടിലേതായാലും സിനിമ ഹിറ്റാകും ! ഈ കെട്ട കാലത്ത് ലാഭം ഉണ്ടാക്കരുതെന്ന് പറയുന്നില്ല, പക്ഷേ മനുഷ്യന്‍റെ മനസമാധാനം തകര്‍ക്കരുത് - ദാസനും വിജയനും എഴുതുന്നു

New Update

publive-image

Advertisment

ആദ്യം തന്നെ കാര്യം പറയാം, ''ഈശോ - നോട്ട് ഫ്രം ദി ബൈബിൾ '' എന്ന പേരിട്ടത് ശരിയായില്ല എന്ന് തന്നെയാണ് അഭിപ്രായം. എങ്കിലും കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യൻ സിനിമയിൽ ഇങ്ങനെയുള്ള ഏർപ്പാടുകൾ കുറേനാളുകളായി നാം കണ്ടുവരുന്നു .

ഒരു വിവാദം ഉണ്ടാക്കി നാല് കാശുണ്ടാക്കാനുള്ള ചെപ്പടി വിദ്യ പലരും പരീക്ഷിച്ചു വിജയിച്ചത് നമുക്ക് അനുഭവങ്ങളാണ്.

നാദിർഷ എന്ന ഇസ്ലാം നാമധാരിയും ജയസൂര്യ എന്ന ഹിന്ദു നാമധാരിയും ഈശോ എന്ന പേരിൽ സിനിമയെടുക്കുമ്പോള്‍ ക്രിസ്തീയ മത സംഘടനകൾ ഒച്ചപ്പാടുണ്ടാക്കിയതിൽ അത്‌ഭുത പെടാനൊന്നുമില്ല .

അഥവാ ഉണ്ടാക്കിയ ഒച്ചപ്പാട് ഇച്ചിരി കുറഞ്ഞു എന്ന് വേണം കരുതുവാൻ . ''അശ്വത്ഥാമാവ് ഹതായ ''എന്ന് ശ്രീകൃഷ്ണൻ ഉണ്ടാക്കിയ സൂത്രത്തിൽ അകപ്പെട്ടുപോകുന്ന ദ്രോണാചാര്യരെ പോലെ കേരളത്തിലെ ആളുകൾ വിചാരിക്കുന്നത് ഈശോ -ബൈബിളിൽ നിന്നല്ല , അപ്പോൾ പിന്നെ വേറെ എവിടെ നിന്നോ ആകണം എന്നാണ് .

1986 അവസാനത്തിൽ പിജെ ആന്റണി സംവിധാനം ചെയ്ത ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം കേരളത്തിന്റെ സകലമാന ഇടവകകളെയും രൂപതകളെയും ചൊടിപ്പിച്ചു .

നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരളം മുഴുവൻ പ്രക്ഷോഭങ്ങളിൽ മുഴുകിയപ്പോൾ അന്നത്തെ യുവജന സംഘടനയായ ഡിവൈഎഫ്ഐയും ഇടതിന്റെ വക്താക്കളായ ശാസ്ത്ര സാഹിത്യ പരിഷത്തും സകലമാന ഇടതുപക്ഷ ബുദ്ധിജീവികളും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടി .

ക്രിസ്തീയ സംഘടനകളുടെ എതിർപ്പ് അക്രമാസക്തമാകുന്നത് കണ്ടപ്പോൾ അന്നത്തെ മുഖ്യമന്ത്രി കരുണാകരൻ നാടകം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി .

നിരോധനം ക്രിസ്ത്യാനികൾക്ക് ആശ്വാസമായെങ്കിലും ഇടതുപക്ഷ ബുദ്ധിജീവികൾക്ക് അതൊരു വലിയ ആവിഷ്‌കാരപ്രശ്‌നമായി മാറുകയും അവരുടെ വക പന്തം കൊളുത്തി പ്രകടനങ്ങൾകൊണ്ട് കേരളത്തിൽ ശ്വാസം മുട്ടുകയും ചെയ്തു .

അവരുടെ നിര്‍ഭാഗ്യമെന്ന് പറയട്ടെ 1987 നിയമസഭാ തിരഞ്ഞെടുപ്പിൽ കരുണാകരനെ തോൽപ്പിച്ചുകൊണ്ട് നായനാർ മുഖ്യമന്ത്രി ആയപ്പോൾ ആദ്യത്തെ പ്രശ്നം ഈ നാടകം തന്നെയായിരുന്നു . അപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ബഹളം വെച്ച നായനാർക്കും ആ നാടകം നിരോധിക്കേണ്ടി വന്നു .

അപ്പോൾ അങ്ങനെയുള്ള സിനിമകളും നാടകങ്ങളും നോവലുകളും ഇറങ്ങുമ്പോള്‍ മത സംഘടനകൾ പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോള്‍ അതിനെതിരെ ബഹളമുണ്ടാക്കുന്ന പുരോഗമനവാദികളും ഇടത്‌ സംഘടനകളും വരെ മൗനം പാലിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായാണ് തസ്ലീമ നസ്രീന്റെയും സാത്താന്റെ വചനങ്ങളിലൂടെ സൽമാൻ റഷ്ദിയുടെയും അനുഭവങ്ങളിൽ നാം മനസ്സിലാക്കുന്നത് .

പലരും ഒച്ചവെക്കുമെങ്കിലും അവസാനം മുട്ടുമടക്കുന്നു . ഡെന്മാർക്ക് എന്ന ഒരു രാജ്യം വരെ ഇവർക്ക് മുന്നിൽ മുട്ടുമടക്കിയത് അനുഭവം .

അതിപ്പോൾ അമേരിക്കൻ ഭരണകൂടത്തിനെതിരെ ഒരു സിനിമയോ നോവലോ ഇറക്കിയാൽ , ചൈനീസ് ഭരണകൂടത്തിനെതിരെ ആരെങ്കിലും പ്രതികരിച്ചാൽ , റഷ്യയായാലും സൗദി ആയാലും ആരും വെറുതെ ഇരിക്കുമെന്ന് കരുതണ്ട. ഓരോരുത്തരും അവരവരുടെ തിണ്ണ മിടുക്ക് കാണിച്ചെന്നുവരാം .

'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന സിനിമ ഒരു ഷോമാത്രം കളിച്ച അല്ലെങ്കിൽ കളിപ്പിച്ച ഈ നാട്ടിൽ , 'ഏകലവ്യൻ' സിനിമക്ക് സ്ക്രീനിലേക്ക് കല്ലെറിഞ്ഞ ഈ നാട്ടിൽ , 'ടിപി 51' എന്ന സിനിമ വെളിച്ചം കാണാത്ത ഈ നാട്ടിൽ പരമാവധി പ്രതികരണശേഷി ഒളിപ്പിച്ചു വെക്കുന്നതാകും ആരോഗ്യത്തിന് നല്ലത് .

മാവോവാദികളെ വെളുപ്പിക്കാൻ ശ്രമിക്കുകയും ഉന്നതങ്ങളിലെ പിടിപാടുള്ളവരുടെ ചെയ്തികളെ തുറന്നുകാട്ടുകയും ചെയ്ത അയ്യപ്പനും കോശിയുടെ സംവിധായകൻ , പാർട്ടി സെക്രട്ടറിയെ പിന്നിൽ നിന്നും കുത്തിയത് തുറന്നുകാട്ടിയ രാമലീലയുടെ കഥാകൃത്ത് , സ്വർണ്ണ-ഡോളർ-മയക്കുമരുന്നിനെതിരെ സിനിമയെടുക്കാൻ ശ്രമിച്ചപ്പോൾ ഓക്സിജൻ ഇല്ലാത്ത ആംബുലൻസിൽ കയറ്റി ജീവൻ ഇല്ലാതാകുന്നതിന് സാക്ഷ്യം വഹിച്ച മണ്ണാണ് നമ്മുടേത് .

ലവ് ജിഹാദിനെതിരെ സിനിമയെടുത്ത സംവിധായകനെ ഇല്ലാതാക്കിയ മണ്ണാണ് ഇത് .

ആയതിനാൽ എന്തിനീ കളികൾ . വേറെ എന്തൊക്കെ പേരുകൾ ഉണ്ട് ഒരു സിനിമക്കിടുവാൻ , ഒരു കാരണം കിട്ടുവാൻ കാത്തുനിൽക്കുന്ന ഒട്ടനവധി മനസ്സുകൾ ഇന്നിപ്പോൾ കേരളത്തിൽ കാണപ്പെടുമ്പോള്‍ എന്തിനാണ് മറ്റുള്ളവരുടെ മനസ്സമാധാനം കളയുന്നത് എന്നത് ചിന്തിക്കുക .

വിവാദങ്ങളിൽ പണം സമ്പാദിച്ചോളൂ , മനസമാധാനം തകർക്കരുത് എന്ന് മാത്രം പറയട്ടെ 

ഇങ്ങനെപോയാൽ നാട് വിടുവാൻ തയാറായി ദാസനും വേതാളത്തെ തോളിലേറ്റിക്കൊണ്ട് വിജയനും

dasanum vijayanum
Advertisment