നമ്മൾ ബുദ്ധിയുണ്ടെന്ന് ഒക്കെ കരുതുന്നുണ്ടെങ്കിലും ഓരോരോ സീസണിലും ഓരോ മൊൺസാന്മാർ നമ്മളുടെ ചുറ്റിലും നമ്മളെ പറ്റിക്കുവാൻ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്.
സിനിമയിലായാലും കച്ചവടത്തിലായാലും രാഷ്ട്രീയത്തിലായാലും സാഹിത്യത്തിലായാലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മലയാളിയെന്നും പറ്റിക്കപ്പെടാൻ വിധിക്കപ്പെട്ട ദൈവത്തിന്റെ നാട്ടിലെ ദൈവത്തിന്റെ സ്വന്തം ഗതികെട്ട സന്തതികളാണ്.
എൺപതുകളിൽ ലാ ബെല്ല ഫിനാൻസ് എന്ന പേരിൽ ഒരു രാജൻ, ലാബെല്ലാ രാജൻ നമ്മൾ മലയാളികളുടെ നൂറോളം കോടികൾ കൊണ്ടുപോയി വിലസി.
അതേ കാലയളവിൽ തന്നെ ഓറിയന്റൽ ഫൈനാൻസ് സാജൻ വർഗീസ് എന്നയാൾ ചെന്നൈയിലും കേരളത്തിലുമായി ഇരുനൂറോളം കോടികൾ പിരിച്ചെടുത്തുകൊണ്ട് സിനിമയിലും ഹോട്ടൽ ബിസിനസിലും വകമാറ്റി ചിലവഴിച്ചുകൊണ്ട് ജനങ്ങളെ പറ്റിച്ചു.
പിന്നീടാണ് ആട് തേക്ക് മാഞ്ചിയം എന്ന പേരിൽ ഒരു കൂട്ടർ കളികൾ ആരംഭിച്ചത്. പാലക്കാട്ടെ എഛ് വൈ എസ് ഫൗണ്ടേഷനിൽ തുടങ്ങിയ യാത്ര പിന്നീട് ഗാനഗന്ധർവനേയും അതുപോലെയുള്ള കുറെ ജനകീയരെയും മുന്നിൽ നിർത്തിക്കൊണ്ട് കുറെയധികം പണം പിരിച്ചെടുത്തു.
ദിണ്ടിഗലിലും പഴനിയിലും ഉദുമല്പേട്ടിലും തേക്ക്-മാഞ്ചിയം മരങ്ങൾ മുളപ്പിച്ചെടുക്കാം എന്ന പേരിലായിരുന്നു പണം പിരിവ്. മരം വളർന്നാൽ അത് വിറ്റ് കാശാക്കാം എന്നായിരുന്നു ഓഫർ.
ആ കാലഘട്ടത്തിൽ തന്നെ ചക്രവർത്തിനി ഫിലിം കോര്പ്പറേഷൻ എന്ന കമ്പനി സിനിമയുടെ പേരിലും ധാരാളം പണം പിരിച്ചെടുത്തു. ഗൾഫ് മേഖലയിൽ റിസോർട്ടിലെ ടൈം ഷെയർ എന്ന പേരിലും ധാരാളം കോടികൾ മലയാളിക്ക് നഷ്ടമായി.
'ടൈം ഷെയർ' കച്ചവടത്തിൽ മലയാളിയെ കൂടുതൽ പറ്റിച്ചത് മുംബൈക്കാരും തമിഴന്മാരും ആന്ധ്രാക്കാരും ഒക്കെയായിരുന്നു . 'ടൈം ഷെയർ' കച്ചവടം ഇപ്പോഴും തകൃതിയായി നടക്കുന്നു.
ലോട്ടറിയിലെ തട്ടിപ്പ്
അതിനിടക്ക് വന്നുപോയ ഒന്നാണ് ലിസ് എന്ന ലോട്ടറി കച്ചവടം . അവിടെയും മലയാളി കുറെ കബളിക്കപ്പട്ടു ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് കേരളത്തിലെ നഴ്സുമാരുടെയും അമേരിക്കൻ മലയാളിയുടെയും പണം സമ്പാദ്യമായി വാങ്ങി പിന്നീട് പാതാളത്തിലേക്ക് താഴ്ന്നുപോയ ഇന്റഗ്രേറ്റഡ് ഫിനാൻസ് എന്ന സ്ഥാപനം എവിടെയെന്നു ആർക്കും അറിയില്ല.
ഒരു വാർത്തപോലും വരുവാൻ അതിന്റെ നടത്തിപ്പുകാരായ പത്രക്കാർ സമ്മതിച്ചില്ല എന്നുവേണം പറയുവാൻ . ബാംഗ്ളൂരിലെയും കൊച്ചിയിലെയും റിയൽ എസ്റ്റേറ്റിലും നമ്മുടെ മലയാളി പണം വാരിക്കോരി എറിഞ്ഞു.
ആപ്പിളായും ദാഹശമിനികമ്പനിയായും ...
ചിലരുടെ ശരിയായി ചിലരുടെ ശരിയായില്ല . റിയൽ എസ്റ്റേറ്റിൽ കുറച്ചൊന്നുമല്ല പറ്റിക്കപ്പെട്ടത് . ആപ്പിൾ എ ഡേ - എസ്ആർകെ - ശാന്തിമഠം മുതൽ നൂറുകണക്കിന് വമ്പൻ കമ്പനികളാണ് പണം പിരിച്ചെടുത്തുകൊണ്ടു മുങ്ങിയത്. ആ കമ്പനികളുടെ പേരുകൾ ഇവിടെ എഴുതുവാൻ തുടങ്ങിയാൽ ഒരു പേജിൽ തികയാതെ വരും.
22 കാരന്റെ തട്ടിപ്പാണ് ബലേ .. ഭേഷ് !
കേരളത്തിൽ ഏറ്റവുമധികം ബുദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ പണം വളരെ നൈസായി കൈക്കലാക്കിയ ഇരുപത്തിരണ്ടു വയസുകാരൻ ശബരീനാഥ് മുതൽ, സുന്നത്ത് നിസ്കരിച്ചു കൊണ്ട് മാത്രം പണം കൈപ്പറ്റിയിരുന്ന ഉസ്താദിന്റെ വലം കൈ കുറ്റിപ്പുറത്തെ ഖാളി മകൻ നൂർ മുസ്ല്യാർ, ലക്ഷത്തിനു അയ്യായിരം ലാഭം കൊടുത്ത എടപ്പാൾ കോലൊളമ്പിലെ സഹോദരങ്ങൾ, പത്തനംതിട്ടയിലെ നിരവധി ഫിനാൻസ് കമ്പനികൾ, കോയമ്പത്തൂരിലെ യൂണിവേഴ്സൽ ട്രേഡിങ്ങ് എല്ലാവരും കൂടി പതിനായിരം കോടിയോളമാണ് തട്ടിയത്.
മണി - ചെയിനിട്ട് മുത്തശി പത്രവും
അതൊക്കെ കഴിഞ്ഞപ്പോഴേക്കും മണിചെയിനുകൾ കേരളം കയ്യടക്കി തുടങ്ങി . കേരളത്തിലെ പ്രമുഖ പത്രത്തിന്റെ പേരിൽ ന്യൂസ് വേ എന്നപേരിൽ ഒരു മഹാൻ അറുപത് കോടി തട്ടിച്ചു. ആംവേ പണം തട്ടുന്നത് കണ്ടപ്പോൾ സഹികെട്ടാണ് ന്യൂസ് വേ തുടങ്ങിയത്.
പിന്നീടങ്ങോട്ട് ചെറുപ്പക്കാർ മുഴുവൻ വലിയ വലിയ കാറുകൾ കാണിച്ചുകൊണ്ട് മണിച്ചെയിൻറെ വക്താക്കളായി മാറുകയായിരുന്നു. മണിചെയിൻ പലരൂപത്തിൽ കേരളത്തെ വിഴുങ്ങി . ഇപ്പോഴും ക്യു നെറ്റും എന്നൊക്കെ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേർസ് പണം പറ്റിച്ചുകൊണ്ടിരിക്കുന്നു.
മലബാറിലെ വിവിധ ചെറുപട്ടണങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് സ്വർണ്ണക്കടകൾ, ഷോപ്പിംഗ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവയിലെ ലാഭം ഓഫർ ചെയ്തുകൊണ്ട് നിരവധി സംരംഭകർ മലയാളികളുടെ സ്വർണ്ണവും പണവും നിക്ഷേപമായി വാങ്ങിക്കൊണ്ട് പറ്റിച്ചുകൊണ്ടിരിക്കുന്നു.
അതിൽ കുറേപേർ ക്ലച്ച് പിടിച്ചു എങ്കിലും കുറെയെണ്ണം അഴിയെണ്ണി തുടങ്ങി. കുറെ പേര് കേസുകളുമായി മുന്നോട്ട് പോകുന്നു. കുറെ പേര് ആത്മഹത്യയിൽ അഭയം കണ്ടെത്തിക്കഴിഞ്ഞു.
ബിറ്റ് കോയിനാണ് താരം
ഇന്നത്തെ ന്യു ജനറേഷൻ ചെറുപ്പക്കാർക്ക് മണി ചെയിൻ കച്ചവടവും അതിലെ നൂലാമാലകളും ഏതാണ്ടൊക്കെ മനസ്സിലായപ്പോൾ ബിറ്റ് കോയിൻ ആണ് ഇപ്പോഴത്തെ താരം.
നാനൂറ് കോടിക്ക് മേലെ കച്ചവടം നടത്തിയ ഒരു പയ്യന്റെ ഫിംഗർ പ്രിന്റ് പാസ്സ്വേർഡ് എടുക്കുവാൻ വിരൽ മുറിച്ചെടുത്തു കൊന്നതുപോലെ എന്തൊക്കെ അരങ്ങേറുന്നു.
സ്വർണക്കടത്ത് നടത്തി സമാഹരിക്കുന്ന പണവും സ്വർണ്ണം പൊട്ടിച്ചുണ്ടാക്കുന്ന പണവും ഒക്കെ ഇപ്പോൾ നിക്ഷേപിക്കുന്നത് ബിറ്റ് കോയിന്റെ മേലെയാണ്. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 12000 കോടിയോളമാണ് ഇക്കൂട്ടർ കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്.
എന്നാലും ബന്ധങ്ങളും സോഷ്യൽ മീഡിയയിലെ ഇൻഫ്ലുവൻസും ഒക്കെ ഉപയോഗിച്ചുകൊണ്ട് പല മാന്യന്മാരും ഈ കളികൾ നിർബാധം തുടര്ന്നുകൊണ്ടിരിക്കുന്നു. അവർ ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടു സോഷ്യൽ മീഡിയയെയും ചാനലുകളെയും പത്രങ്ങളെയും രാഷ്ട്രീയക്കാരെയും പോലീസുകാരെയും എന്നേ സ്വാധീനിച്ചുകഴിഞ്ഞു.
ഇനിയിപ്പോൾ അവരെ തൊടുവാൻ പെട്ടെന്നൊന്നും ആർക്കും സാധ്യമല്ല. ബന്ധങ്ങൾ വെച്ചുകൊണ്ട് അവർ എല്ലായിടങ്ങളിലും പഴുതുകൾ അടച്ചു കഴിഞ്ഞു.
നക്ഷത്ര ആമ മുതല് വെള്ളിമൂങ്ങ വരെ
ഇരുതല മൂരികൾ, നക്ഷത്ര ആമകൾ, വെള്ളിമൂങ്ങകൾ, താഴികക്കുടങ്ങൾ, നാഗമാണിക്യങ്ങൾ, പഴയ ഖുർആൻ, പഴയ ബൈബിൾ, വാളുകൾ, വാച്ചുകൾ എന്നീ പേരിൽ സമൂഹത്തിലെ പല ചാനൽ റിപ്പോർട്ടർമാരും, പ്രവാസി സംഘടനയുടെ പേരിൽ ഭാരവാഹികളും, പൊലീസിലെ ജനകീയരായ ഉദ്യോഗസ്ഥരും മലയാളിയുടെ പിന്നാലെ കൂടിയിട്ട് നാളുകൾ ഏറെയായി. പലരും പറ്റിക്കപ്പെട്ടുകഴിഞ്ഞു. പലരും പറ്റിക്കപെടലിന്റെ വക്കിലായിരുന്നു.
വാച്ചിലും തട്ടിപ്പ്
മലയാളത്തിലെ ഒരു സൂപ്പർ സ്റ്റാറിന് ഒരു വാച്ച് സമ്മാനമായി കിട്ടി. മണിച്ചെയിൻറെ പേരിൽ കേസുകളുള്ള ഒരു മുതലാളി പയ്യന്റെ കൂടെ പോയപ്പോൾ കിട്ടിയതാണ് ജപ്പാനിലെ മുൻ രാജാവിന്റെ പഴയ വാച്ച്.
അത് തായ്ലൻഡിലെ വിൽക്കുന്ന കളി വാച്ചാണ് എന്നത് മനസ്സിലാക്കുവാൻ കൂടെ നടക്കുന്ന ബുദ്ധിജീവികളായ ചാർട്ടേർഡ് അക്കൗണ്ടന്റ് മാർക്ക് വരെ ആയില്ല എന്നതാണ് കേരളത്തിന്റെ ഇന്നത്തെ ശാപം.
ലോകം മുഴുവന് കീഴടക്കിയിട്ടും .. മോന്സണ് ?
ലോകരാജ്യങ്ങൾ മുഴുവൻ കറങ്ങിനടക്കുന്ന കേരളത്തിന്റെ സ്വന്തം മുതലാളിയുടെ മരുമോനെ, ലണ്ടനിലും ഈജിപ്തിലും ദുബായിലുമൊക്കെ ചിന്തിക്കുവാൻ കഴിയാത്ത കച്ചവട സാമ്രാജ്യം കെട്ടിപ്പടുത്ത ആ മനുഷ്യനെ വരെ ഭക്തിയുടെ മറവിൽ കബളിപ്പിച്ചു എന്നത് ഓർക്കുമ്പോൾ ഈ മൊൺസനു ഭാരതരത്നമെങ്കിലും കൊടുത്തേ മതിയാകൂ.
നമ്മളെ ഭരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയും സ്കോട്ട്ലൻഡ് യാർഡിന്റെ ആസ്ഥാനമന്ദിരമൊക്കെ സ്വന്തമാക്കുമ്പോഴും ഇങ്ങനെയൊരുത്തൻ തന്നെ പറ്റിക്കുമെന്ന് കരുതിക്കാണില്ല. അല്ലെങ്കിൽ ഒരിക്കലും ചതിക്കില്ല എന്ന് കരുതുന്ന ഒരാളെ ഇദ്ദേഹം കണ്ണടച്ചു വിശ്വസിച്ചുകാണും.
ഇനി എത്രയെത്ര മുതലാളിമാർ അവരവരുടെ കൈകളിൽ മോൺസാന്റ വാച്ചുകളും വിരലുകളിൽ മോതിരങ്ങളും അണിഞ്ഞുകൊണ്ടു നടക്കുന്നുണ്ടാകും.
ശരിക്കും പറഞ്ഞാൽ ചേർത്തലയിലെ ആശാരിക്കാണ് ലളിതകലാ അക്കാദമി അവാർഡുകൾ കൊടുക്കേണ്ടത്. കാരണം മോശയുടെ അംഗവടിയും ടിപ്പു സുൽത്താന്റെ സിംഹാസനവും റോമിലെ ചക്രവർത്തിയുടെ കിരീടവും ഒക്കെയുണ്ടാക്കി ജനങ്ങളിൽ എത്തിച്ചതിന്.
ഇനിയും പറ്റിക്കപ്പെടുവാൻ മലയാളിയുടെ ജീവിതം ബാക്കിയാണെന്ന വിശ്വാസത്തിൽ ഡോക്ടർ മോൺസൺ ദാസനും ഇനിയും ഞാൻ പുരാവസ്തുക്കൾ വാങ്ങിക്കും എന്ന ശാഠ്യത്തിൽ മലയാളി വിജയനും