ആദ്യം ഇവർ ചെയ്യുന്നത് ഒരു യാത്രയാണ് : ടെലഗ്രാമിലൂടെയും വാട്‍സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും മോഹിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുളു - മണാലി - ഹൃഷികേശ് - സിംല - കാഠ്മണ്ഡു - നൈനിറ്റാൾ - ഗോവ - കശ്മീർ എന്നിങ്ങനെയുള്ള പ്രകൃതി രമണീയമായ സ്ഥലങ്ങൾ കണ്ടെത്തി അവിടേക്ക് ചെറുപ്പക്കാരികളെയും ചെറുപ്പക്കാരെയും ക്ഷണിക്കുന്നു.
ഒപ്പം കാണാൻ നല്ല വടിവൊത്ത വിവാഹിതരെയും, ബെംഗളുരുളിലും ദുബായിലും പഠിച്ചുകൊണ്ടിരിക്കുന്ന സിനിമ -മോഡലിംഗ് ഇഷ്ടമുള്ള പെൺകിടാങ്ങളെയും അവരിലേക്ക് ആകർഷിപ്പിക്കുന്നു.
പണമുള്ളവരെയെ ഇവർക്ക് വേണ്ടൂ, പണമില്ലാത്ത സൗന്ദര്യമുള്ള പെൺപിള്ളേരെ ഇവർക്കാവശ്യമില്ല. ദുബായിൽ നല്ല രീതിയിൽ പണം സമ്പാദിക്കുന്ന കുടുംബങ്ങളിലെ പെണ്ണുങ്ങളെ ഈ കൂട്ടരിലേക്ക് ആകർഷിക്കുവാൻ ഒരു ലെസ്ബിയൻ സ്ത്രീയുടെ നേതൃത്വത്തിൽ ഫേസ്‌ബുക്ക് കൂട്ടായ്മ വരെയുണ്ട്.
ഭർത്താവുമായി അകന്നു കഴിയുന്നവരെയും, കുട്ടികൾ ഇല്ലാത്തവരെയും, ഭർത്താവുമായി സൗന്ദര്യ പിണക്കമുള്ളവരെയും കണ്ടെത്തിക്കൊണ്ട് അവർക്ക് മോഹനമായ വാഗ്ദാനങ്ങൾ നൽകിക്കൊണ്ട് അവരെ ഒരാഴ്ചക്കൊക്കെ നാട്ടിലെത്തിക്കുന്നു. അവിടെനിന്നും ടൂർ ഗ്യാങ്ങിലെക്ക് എത്തപ്പെടുന്ന ഇവർ എല്ലാവരും ആ ദിവസം പരിചയപെടുന്നവർ ആയിരിക്കും.
യാത്രകളിൽ ഭക്ഷണം കഴിക്കുവാൻ കയറുന്ന സ്ഥലങ്ങളിലും കഫെകളിലും റിസോർട്ടുകളിലും ഒക്കെ മുൻപേ പറഞ്ഞുവെച്ച പ്രകാരമുള്ള ഭക്ഷണവും ശീതള പാനീയങ്ങളും ഒക്കെ ആയിരിക്കും വിളമ്പുക.
കേരളത്തിൽ നിന്നും പുറപ്പെടുമ്പോഴും യാത്രയിലുമൊക്കെ വളരെ മാന്യമായ സ്ഥലങ്ങളിൽ മാത്രമേ ഇവർ കയറുകയുള്ളൂ. മംഗളൂരു അല്ലെങ്കിൽ ബംഗളുരു എത്തിയാൽ പിന്നെ ആകെ മൊത്തം കാര്യങ്ങൾ മാറി മറിയുന്നു. പബ്ബ്കളിൽ കയറി ബിയറോ വൈനോ അടിച്ചാൽ അതിന്റെയൊക്കെ അപകടം നിസ്സാരമെ ഉള്ളൂ എന്ന് കരുതാം.
ഇവിടെയൊക്കെ കൊക്കൈൻ കലർത്തിയ ബിയറും വൈനുമാണ് ഇവർക്ക് വിളമ്പുക. ഒരു തവണ അത് അകത്താക്കിയാൽ പിന്നെ പെൺപിള്ളേർക്കും ആൺ പിള്ളേർക്കും അത് കിട്ടാതെ ഒരു നിമിഷം ഇരിക്കുവാൻ സാധിക്കില്ല. തലവേദനക്ക് മരുന്നായി അവർക്കുള്ള ടാബ്‌ലറ്റുകൾ വണ്ടിയിൽ കരുതിയിട്ടുണ്ടാകും.
ദുബായിലെ ഒരു എയര്ഹോസ്റ്റസിന്റെ മകളെ ഒരു ഗ്രൂപ്പ് ബംഗളുരുവിൽ നിന്നും ഇതുപോലെ സ്ഥിരമായി കൊണ്ടുപോകുകയും പിന്നീട് ആ പെൺകുട്ടി മാനസിക നില തകരാറിലായി ഇന്നിപ്പോൾ ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്ന രീതിയിൽ ജീവിക്കുന്നു.
അന്ന് കുടുംബം മുഴുവൻ എതിർത്തുവെങ്കിലും അമ്മയുടെ അഹങ്കാരത്തിനാലാണ് ആ പെൺകുട്ടി ഇങ്ങനെയുള്ള വലയിൽ പെട്ടുപോയത്.
ന്യു ജെനറേഷൻ ആകുമ്പോള്‍ വലിയ വലിയ കുടുംബങ്ങളിലെ കൂട്ടുകെട്ട് സർവസാധാരണമാണെന്ന് പെൺകുട്ടിയുടെ 'അമ്മ അച്ഛനോട് പറയുമ്പോള്‍ നാട്ടിൻ പുറത്തുകാരനായ അച്ഛൻ എല്ലാറ്റിനെയും എതിർത്തിരുന്നു. ഇന്നിപ്പോൾ ആ അച്ഛനാണ് എ പെൺകുട്ടിയെ വളർത്തുന്നത്.
കൊച്ചിയിലെ ടൂർ മാനേജരായ സ്ത്രീ, വാഗമൺ നിശാ പാർട്ടിയുടെ മുഖ്യ പങ്കാളിയായ എടപ്പാളുകാരനായും, കൊടുവള്ളി സ്വർണ്ണ ടീമുകൾ ആയും, തലശ്ശേരിയിലെ സ്വർണ്ണ പൊട്ടിക്കൽ ടീമുകളുമായും, കൊച്ചിയിലെ ഇന്റീരിയർ ഡിസൈനർ മയക്കുമരുന്ന് ടീമുകളുമായും ഹോട്ടൽ 18 ലെ വിവാദനായകന്മാരുമായും നല്ല ബന്ധം പുലർത്തിയിരുന്നു.
മോഡലിംഗിന്റെ മറവിൽ കാണാൻ മെനയുള്ള ചെക്കന്മാരെയും പെൺപിള്ളേരെയും കണ്ടെത്തി അവർക്ക് പ്രണയിക്കാനാവശ്യമായ സെറ്റപ്പുകൾ ഉണ്ടാക്കി കൊടുക്കുകയും, വലിയ വലിയ കച്ചവടക്കാർക്ക് എസ്‌കോർട്ട് എന്ന രീതിയിൽ സെറ്റ് ചെയ്തു കൊടുക്കുകയും ചെയുന്നു.
അവർക്കൊക്കെ ഹോട്ടൽ 18 പോലുള്ള അഞ്ചോആറോ സ്ഥലങ്ങളിലും ഒപ്പം ഉല്ലാസനൗകകളിലും ആഡംബര വില്ലകളിലും ആഫ്റ്റർപാർട്ടി എന്ന പേരിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്യുന്നു.
തൃശൂർ ജില്ലയിലെ മാള കൊടുങ്ങല്ലൂർ പ്രദേശങ്ങളുമായി ബന്ധപ്പെട്ട പട്ടേപ്പാടത്തെ ഒരു ഫോട്ടോഗ്രാഫറാണ് ഇപ്പോഴത്തെ കൊച്ചി വാഹനാപകടത്തിലെ പെൺപിള്ളേരെയും ആൺപിള്ളരെയും ഹോട്ടൽ 18 ലെ കഷ്മലന്മാർക്ക് പരിചയപ്പെടുത്തി കൊടുത്തത്.
കൂടെ നടന്നുകൊണ്ട് വിശ്വാസ വഞ്ചന കാണിക്കുന്ന ഇതുപോലെയുള്ള നിരവധി പേരിപ്പോൾ കേരളത്തിൽ വളർന്നു വരുന്നുണ്ട്. ആളൂരിലെ ഡോക്ടർ പെൺകുട്ടി നല്ല കുടുംബത്തിൽ പിറന്നതാണ്. അവർക്ക് ചതി മനസ്സിലായപ്പോഴാണ് പെട്ടെന്ന് സ്ഥലം കാലിയാക്കുവാൻ തയാറായത്.
കൂടെയുള്ള പയ്യന്മാരെ കൊണ്ട് വീര്യം കൂട്ടിയത് അടിപ്പിച്ചു അവരെ മുറിയിൽ ഇട്ടു പൂട്ടാം എന്നുള്ള പ്ലാനുകൾ പൊളിച്ചത് ആ പെൺകുട്ടിയാണ്. ഇവരെ പരിചയപ്പടുത്തിയ ഫോട്ടോഗ്രാഫറായ മോഡലിനെ നല്ല രീതിയിൽ കുടഞ്ഞാൽ എല്ലാം വെളിയിൽ വരുമെന്നാണ് സംസാരം .
കഴിഞ്ഞ പത്തു വർഷമായി കൊച്ചി കേന്ദ്രീകരിച്ചുകൊണ്ട് എട്ടോളം പെൺപിള്ളേർ ആത്മഹത്യയായോ കൊലപാതകമായോ കടന്നുപോയിട്ടുണ്ട്.
അവരൊക്കെ സിനിമ മോഡലിങ്ങ് ഒക്കെ ആയി ബന്ധെപ്പട്ടുകൊണ്ട് കൊച്ചിയിൽ എത്തിച്ചേർന്നവരാണ്. അതുപോലെ കുറെ പേരെ കാണാതായിട്ടുണ്ട്. കുറെ വിവാഹമോചനങ്ങൾ നടന്നിട്ടുണ്ട്.
ദുബായിലും അബുദാബിയിലും ഖത്തറിലും ഒക്കെ മാന്യമായി ജീവിച്ചിരുന്ന പെൺപിള്ളേർ ഭർത്താക്കന്മാരുമായി പിണങ്ങി കൊണ്ട് കൊച്ചിയിൽ വന്നു പെട്ടിട്ടുണ്ട്. അവരൊക്കെ പലതും ആരോടും പറയാതെ ഉള്ളിലൊതുക്കി ജീവിക്കുകയാണ്.
എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ മാഫിയ സംഘങ്ങളുടെ പിടിയിലാണ്. ഇവർക്കൊക്കെ തമിഴിലും തെലുങ്കിലും ഏതെങ്കിലും സിനിമയിൽ മുഖം കാണിക്കുവാൻ അവസരം കൊടുത്തുകൊണ്ടാണ് ഇക്കൂട്ടർ കൈക്കലാക്കിയിട്ടുള്ളത്.
ഇങ്ങനെ എത്തിപ്പെട്ട പെൺപിള്ളേർ പലരും മാസത്തിൽ പത്തുനാൾ പലരുടെയും കൂടെ എസ്‌കോർട്ട് എന്നപേരിലും മോഡൽഷൂട്ട് എന്ന പേരിലും യാത്ര ചെയ്യുന്നു. കൂടാതെ ഇവര്‍ ബന്ധപ്പെടുമ്പോൾ പങ്കാളികൾക്ക് കൂടുതൽ സമയങ്ങൾ നിലനിൽക്കുവാൻ സ്വകാര്യ ഭാഗങ്ങളിൽ കൊക്കൈൻ ഒക്കെ വെച്ചുകൊണ്ടാണ് കേളികളിൽ ഏർപ്പെടുന്നതത്രെ.
ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താല്‍ പിന്നെ ഈ സ്ത്രീകൾക്ക് ഇതില്ലാതെ ജീവിക്കുവാൻ പറ്റാതായിരിക്കുന്നു. അവരിപ്പോൾ കൊച്ചിയിലെ ആസ്ഥാ കോൾ ഗേൾസ് ആയിക്കൊണ്ടിരിക്കുന്നു. ബോറടിക്കുമ്പോൾ ഒരു ദുബായ് ട്രിപ്പൊ സിങ്കപ്പൂർ ട്രിപ്പൊ നടത്തിക്കൊണ്ട് കുടുംബക്കാരുടെ കണ്ണിൽ പൊടിയിട്ടുകൊണ്ടു ജീവിക്കുന്നു.
ഇങ്ങനെയുള്ള സകലമാന കേസ് കെട്ടുകളും കൊച്ചിയിൽ എത്തുന്നതോടെ കൊച്ചിയിലെ ഹോട്ടൽ 18 കാർക്കും ന്യു ജെൻ സിനിമക്കാർക്കും വേദനിക്കുന്ന കോടീശ്വരന്മാർക്കും കാന്താരിമാർക്കും കൊക്കൈൻകാർക്കും ലെസ്ബിയൻ സ്ത്രീകൾക്കും രാത്രികളെ ഉണർത്തുവാൻ അവസരം ലഭിക്കുന്നു.
അവരിൽ കുറെ പേര് മലയാളസിനിമയിലെ ഒന്നാം കിട നടികൾ ആകുന്നു, ചിലരൊക്കെ പരസ്യ ബോർഡുകളിൽ സ്ഥാനം പിടിക്കുന്നു. ചിലർ പല മുതലാളിമാരുടെയും ചിന്ന വീടുകളിൽ കയറിക്കൂടുന്നു.
എന്തായാലും മന്ത്രി പറഞ്ഞതുപോലെ ഈ സർക്കാർ സെക്സ് ടൂറിസവും മദ്യവും മദിരാക്ഷിയുമൊക്കെ കുറച്ചുകൂടി ഇളവുകൾ ചെയ്തുകൊണ്ട് ജനങ്ങളിൽ എത്തിച്ചാൽ കുറെ പേരെങ്കിലും കാർ ചേസിങ്ങിനിടെ അല്ലെങ്കിൽ ചേലിട്ടുവരുന്ന പൂവങ്കോഴികളിൽ നിന്നും രക്ഷപ്പെടും എന്ന് വിശ്വസിക്കാം.
എല്ലാറ്റിനും കാരണം പെൺപിള്ളേരുടെ അമ്മമാരാണ് എന്ന ഉറപ്പിന്മേൽ കൊച്ചിക്കാരൻ ദാസപ്പനും മക്കൾ എത്ര ഉന്നതിയിൽ ആയാലും അവരെ കയറൂരി വിടാതെ കുറച്ചെങ്കിലും കടിഞ്ഞാൽ കയ്യിൽ കരുതണം എന്ന ഉപദേശത്തിൽ ഇൻസ്പെക്ട്ർ വിജയനും