ഭാര്യമാരെ പങ്കുവെക്കൽ അഥവാ 'കപ്പ്‌ൾ സ്വാപ്പിങ്' കേരളത്തിൽ അത്ര വലിയ സംഭവമൊന്നുമല്ലെന്ന് പറയാം ? പതിറ്റാണ്ടുകളായി കേരളത്തിൽ പലയിടങ്ങളിലും നടന്നുവരുന്ന ഒരു രഹസ്യ 'ആചാരമാണിത്' !
കുഞ്ഞച്ചന്‍മാരുടെ സംഘടന വഴി ഇതൊരു ഹൈടെക് ഏര്‍പ്പാടായി നടന്നിരുന്നതായും അഭ്യൂഹം ഉണ്ടായിരുന്നു. എന്തായാലും ഇപ്പോൾ ആ വിഷയം ഒരു വലിയ മഹാ സംഭവമെന്നോണം മാറുമ്പോൾ പഴയ കളിക്കാർ ചിരിക്കുന്നുണ്ടാകാം .
തൃശൂർ ജില്ലാ ആസ്ഥാനമായാണ് കേരളത്തിൽ ആദ്യത്തെ സ്വാപ്പിങ് ടീമുകൾ പരസ്യം ചെയ്തു തുടങ്ങിയിരുന്നത്. തൃശൂർ ജില്ലയിലെ പഴയ പ്രമുഖ ഡോക്ടർമാർ ഈ ഗ്രൂപ്പുകളിൽ ധാരാളം കൈമാറ്റങ്ങൾ നടത്തിയിട്ടുണ്ട്. ഒരു മുന്‍ കേന്ദ്രമന്ത്രിയാണ് ഇക്കളികൾ കേരളത്തിൽ ധൈര്യമായി അവതരിപ്പിച്ചതെന്നും കിംവദന്തികള്‍ ഉണ്ടായിരുന്നു.
പണ്ട് ഡൽഹിയിൽ നിന്നും മുംബയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ബൈ ആഡ്‌സ് , ഡബനൈർ എന്നീ മാഗസിനുകളിൽ സ്ഥിരമായി പരസ്യം ചെയ്യുന്നവരായിരുന്നു തൃശൂർ ജില്ലയിലെ സ്വാപ്പിങ് പ്രമുഖർ .
മറ്റുള്ള ജില്ലകളിലെ സമാന സ്വഭാവക്കാർ തൃശൂർ ജില്ലയിലെ ഒരു വലിയ ബംഗ്ലാവിൽ മാസാമാസം ഒത്തു ചേരുകയും നറുക്കെടുപ്പിലൂടെയും ടോസിലൂടെയും ഒക്കെ കൈമാറ്റങ്ങൾ നടത്തുകയും ചെയ്തിരുന്നുവത്രെ.
പെപ്സിയിലും കോളയിലും റെഡ് വൈൻ ഒഴിച്ചുകൊണ്ടാണ് അതിഥികളെ സ്വീകരിച്ചിരുന്നത് . ഓരോരുത്തരുടെയും ഡ്രസ്സ് കോഡുകളിൽ അവർക്ക് ഇഷ്ടമായ കളികൾ ഒളിഞ്ഞു കിടപ്പുണ്ടാകും .
ഉദാഹരണമായി ചിലർക്ക് ഒരേ സമയം രണ്ടോ മൂന്നോ ആണുങ്ങളുമായി കിടക്ക പങ്കിടാൻ ഇഷ്ടമുള്ളവർ , പ്രകൃതി വിരുദ്ധം മാത്രം ഇഷ്ടമുള്ളവർ , ഹാർഡ്കോർ ഇഷ്ടപ്പെടുന്നവർ അങ്ങനെ ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചായിരിക്കും വസ്ത്രധാരണ ശൈലി . ഇത് പരസ്പരം മനസിലാക്കുവാൻ ഇവർക്ക് കഴിയുന്നു .
പ്രണയവും സ്നേഹവും ഒക്കെ ഡോക്ടർമാരിൽ കുറവാണെന്നുള്ള കണ്ടെത്തലുകൾ ശരിയാകുന്ന വിധത്തിലാണ് ഇക്കാര്യത്തിൽ അവരുടെ താല്പര്യങ്ങൾ .
പിന്നെ ചില കച്ചവടക്കാർ അവരുടെ കച്ചവടം കൊഴുപ്പിക്കാൻ മാത്രമായി ഇവരുടെ കൂടെ കൂടാറുണ്ട് . എൻജിനീയർമാർ പ്രൊഫസർമാർ എല്ലാം ഇക്കാര്യത്തിൽ വളരെ പിറകിലാണ് . പക്ഷെ ഇപ്പോൾ ധാരാളം സോഫ്ട്‍വെയർ എൻജിനീയർമാർ ഇക്കളികളിൽ മുന്നിട്ടു നിൽക്കുന്നുമുണ്ട് .
മറ്റുള്ളവരുടെ അടിപൊളി ഭാര്യമാരെ നോട്ടം വെച്ചുകൊണ്ട് സ്വന്തം ഭാര്യയെ വേറെ ഒരാൾക്ക് കൊടുത്താലും വിരോധമില്ല എന്ന് കണക്കാക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട് .
ചില വിരുതന്മാർ ഈ ഗ്രൂപ്പുകളിലേക്ക് മാത്രമായി ഒരു സാധാരണ പെണ്ണിനെ രണ്ടാമതായി കല്യാണം കഴിക്കുകയും ആദ്യ ഭാര്യയെ ബെംഗളുരുവിലോ കൊച്ചിയിലോ വേറെ താമസിപ്പിക്കുകയും ചെയുന്നു . ഇങ്ങനെയുള്ള പാർട്ടികളിൽ രണ്ടാമത്തെ ഭാര്യയെ കൈമാറ്റം ചെയുന്നു .
ഇങ്ങനെ കുറെ കേസുകൾ പിടിക്കപ്പെട്ടപ്പോൾ രജിസ്ട്രേഷനിൽ ധാരാളം കണിശത കൊണ്ടുവരാനും ഇക്കൂട്ടർ മറന്നില്ല . ചില സ്ത്രീകൾക്ക് ചില നല്ല ഡോക്ടർമാരിലോ അതുപോലെയുള്ള ബുദ്ധി ജീവികളിലോ ഒരു കുട്ടി വേണം എന്ന് മനസ്സിൽ കണക്കാക്കി ഇക്കളികളിൽ കൂട്ടുന്നവരുമുണ്ട് .
ഭർത്താവിന് സൗന്ദര്യമില്ലാത്തവർ കാണാൻ കൊള്ളാവുന്നവരെകൊണ്ട് കിടക്ക പങ്കിട്ടുകൊണ്ട് കുട്ടികളെ സ്വീകരിക്കുന്നവരുമുണ്ട് .
നിംഫോ മാനിയ ആയിട്ടുള്ള ഒട്ടേറെ വീട്ടമ്മമാർ എന്തിനും ഏതിനും ഭർത്താവിനെ കുറ്റം പറയുകയും തെറി വിളിക്കുകയും ചെയ്യുമ്പോൾ നിവര്‍ത്തികേടുകൊണ്ടു മാത്രം ചില ഭർത്താക്കന്മാർ ഇങ്ങനെയുള്ള ഗ്രൂപുകളിൽ മെമ്പർഷിപ്പ് എടുക്കുന്നു .
ആരെങ്കിലും ഒരാൾക്ക് ഭാര്യയെ സുഖിപ്പിക്കുവാനാകും എന്ന വിശ്വാസത്തിൽ അവർ ഇക്കളികൾക്ക് മനസില്ലാ മനസ്സോടെ പങ്കാളികളാകുന്നു . രതിമൂർച്ച എന്തെന്ന് ഭാര്യക്ക് മനസിലാക്കി കൊടുക്കുവാൻ എടുക്കുന്ന റിസ്കുകൾ .
ഇപ്പോൾ ഇന്ത്യയിലെ ഒട്ടുമിക്ക സിറ്റികളിലും ഈ ഗ്രൂപ്പുകൾ സജീവമാണ് . സോഷ്യൽ മീഡിയ അതിപ്രസരം , നീലച്ചിത്രങ്ങളുടെ കുത്തൊഴുക്ക് എല്ലാം ചെറുപ്പക്കാരിൽ വ്യത്യസ്ത രീതികളിലുള്ള രതി വൈകൃതങ്ങൾക്ക് താല്പര്യം ഏറുന്നു .
മയക്കുമരുന്നുകൾ ഇതിന് പ്രധാനമായ പങ്കു വഹിക്കുന്നുമുണ്ട് . എല്ലാറ്റിലും ഉൾപ്പെട്ടിരിക്കുന്നവർ ഉന്നതന്മാർ ആയതിനാൽ രണ്ടോ മൂന്നോ ദിവസത്തെ ആയുസ്സ് മാത്രേ ഈ വാർത്തകൾക്ക് കാണൂ .
ഭാര്യയെ കൈമാറുന്ന കാര്യം സ്വപ്നത്തിൽ വരെ ചിന്തിക്കുവാനാകില്ല എന്ന ചിന്തയിൽ ദാസനും ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യവുമായി വിജയനും