Advertisment

ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും സോളാര്‍ വര്‍ഗീയതയും പിന്നെ പഴയ താക്കോല്‍ സ്ഥാനവും - മാനം മുട്ടിയ വര്‍ഗീയതയില്‍ മനം മടുത്ത മലയാളി - ദാസനും വിജയനും

New Update

publive-image

Advertisment

ഇനി കുറച്ചു 'വർഗീയത' പറയാം, ഇവിടെ ഒരു കോടതി വിധി വന്നിരിക്കുന്നു. കണ്ണേ കരളേ വിഎസ് നെതിരെ ഉമ്മൻ‌ചാണ്ടി എന്ന നസ്രാണി ഫയൽ ചെയ്ത കേസിലാണ് വിധി.

സോളാറിന്റെ പേരിൽ താക്കോൽ സ്ഥാനം സൂക്ഷിച്ചിരുന്ന ഒരു നായർ ഉണ്ടാക്കിയ കളികളിൽ വെറും നസ്രാണികളായ ജോപ്പനും മറ്റും ഇടപെട്ടപ്പോൾ അതിന്റെ മുഴുവൻ പഴിയും ഉമ്മൻചാണ്ടിക്ക് മേലെ ചുമത്തിക്കൊണ്ട് വിഎസ് അച്യുതാനന്ദൻ സകലമാന കവലകളിലും ആ മനുഷ്യനെ കള്ളനാക്കി ചിത്രീകരിച്ചപ്പോൾ കേരളത്തിലെ കുറെ വർഗീയ വാദികൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.

സോളാറിൽ പണം നഷ്ടപ്പെട്ടത് അമ്പത് വയസ്സിനു മേലെയുള്ള കുറെ ഞരമ്പ് രോഗികൾക്കാണെങ്കിലും അതിൽ പൊള്ളിയത് വിഎസ്സിനും പിണറായിക്കും കോടിയേരിക്കും കണ്ണൂർ സഖാക്കൾക്കും ആയിരുന്നു.


അവർ സോളാർ എന്ന വിഷയത്തെ കേരളത്തിന്റെ മുഖ്യ വിഷയമാക്കി മാറ്റിയപ്പോൾ ചാനലുകാർ സരിതയുടെ മാറുന്ന മാറുന്ന സാരികൾ ബ്ലൗസുകൾ എന്നിവ ചാനലിലൂടെ കാണിച്ചു കൊണ്ടേയിരുന്നു.


മലയാളം വാർത്തകളിൽ ഭാസുരചന്ദ്ര ബാബുവിനെയും പിയേഴ്സണെയും കെഎം ഷാജഹാനെയും വെറുത്തിരുന്ന ന്യു ജനറേഷൻ സഖാക്കന്മാർ സരിതയുടെ വസ്ത്രങ്ങള്‍ കാണുവാൻ ചാനൽ കാണുന്നത് ശീലമാക്കി, ഒപ്പം ലേശം രാഷ്ട്രീയവും അവർക്ക് ഇഷ്ടമായി തുടങ്ങി.

മല്ലു ആന്റി എന്ന വാക്ക് യൂറ്റ്യൂബിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തിരുന്ന പയ്യന്മാർ പിന്നീട് ഇതിനെതിരെ സൈബർ പോരാളികളായി രൂപാന്തരപ്പെടുകയായിരുന്നു.

ഇക്കളികളിൽ ഏറ്റവും നേട്ടം കൊയ്തത് ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് നേതൃത്വം ആയിരുന്നു. താക്കോൽ സ്ഥാനങ്ങളിൽ തങ്ങളുടെ 'ജാതിയില്‍' പെട്ടവർ ഇല്ല എന്ന് ഘോരഘോരം പ്രസംഗിച്ചിരുന്ന സുകുമാരൻ നായർക്ക് വീണുകിട്ടിയ ഒരു കച്ചിതുമ്പായിരുന്നു നമ്മുടെ സ്വന്തം സരിത നായർ.

ഈ സരിത നായരേ മലയാളിക്ക് പരിചയപ്പെടുത്തിയത് കൊട്ടാരക്കരയിലെ രാജാവ് പിള്ളയുടെ അരുമ സന്തതി പത്തനാപുരത്തെ നായർ പിള്ള മന്ത്രിയായിരുന്നു.

പക്ഷെ സരിത നായരുടെ കാമുകൻ അല്ല ആ മന്ത്രിയുടെ ചെപ്പിക്കുറ്റി അടിച്ചു പൊട്ടിച്ചത് എന്നാർക്കും അറിയില്ല. ആ പിള്ളയുടെ മകന്റെ ക്‌ളാസ്മേറ്റിന്റെ അമ്മയെ പ്രണയിച്ചതിന് ദുബായിലെ ഖിസൈസിലെ മറ്റൊരു നായരായിരുന്നു പിള്ളയുടെ ചെപ്പിക്കുറ്റി അടിച്ചു പൊട്ടിച്ചത്.

ഇനി ലേശം മധുരമുള്ള കാര്യം പറയാം: കോഴിക്കോട്ടെ നടക്കാവിലെ ശ്രീദേവി നായർ ഒരു ഐസ്ക്രീം പാർലർ ആരംഭിച്ചു. അവിടേക്ക് ധാരാളം പർദ്ദയിടാത്ത പെൺകുട്ടികൾ ഒഴുകിയെത്തി. അവരുമായി സല്ലപിക്കുവാൻ കുറെ സുന്നികളെയും നിസ്കാര തഴമ്പുള്ള മുജാഹിദുകളെയും വളരെ സൂക്ഷിച്ചുമാത്രം സംസാരിക്കുന്ന ചിലരെയും ശ്രീദേവി കണ്ടെത്തി.

സ്‌കൂളിൽ ഏഴാംക്‌ളാസും ഗുസ്തിയും, കോളേജിന്റെ പടി കാണാതെയും പിന്നീട് മുംബൈക്കും അവിടന്ന് ദുബൈക്കും സൗദിക്കും പറന്നു കോടികൾ സമ്പാദിച്ച കാക്കാമാരെ കണ്ടെത്താൻ ശ്രീദേവി മിടുക്കിയായിരുന്നു. ആ മിടുക്ക് ലോകത്തിലെ ഏറ്റവും മുതൽമുടക്കുള്ള സ്ത്രീ പീഡനത്തിൽ അവസാനിച്ചു.

ലോകം കണ്ട ഏറ്റവും ചിലവേറിയ പീഡനക്കേസിലെ ഒരു പ്രതി എന്ന് വിഎസ് വിധിയെഴുതിയ ആളിന്റെ പർദ്ദയിട്ട ഉമ്മ, അവരുടെ വീട്ടിൽ പോലീസ് റെയിഡ് നടത്തിയപ്പോൾ ഹൃദയം പൊട്ടി മരിച്ചിരുന്നു.

ആ കേസിൽ കുഞ്ഞാലിക്കുട്ടിയെ വിഎസ് അറസ്റ്റ് ചെയാതിരിക്കാൻ കോടിയേരി ആഭ്യന്തര മന്ത്രിസ്ഥാനം തട്ടിപ്പറിച്ചുകൊണ്ട് സഹായിച്ചിരുന്നു. ആ കേസിൽ നിന്നും എല്ലാവരെയും രക്ഷപെടുത്താൻ സഹായിച്ചത് തൃശൂരിലെ വക്കീലായ കുഞ്ഞിരാമൻ മേനോൻ ആയിരുന്നു.


കൂടാതെ ആ കേസിലെ ഒരു പ്രതിയെ കേരളത്തിലെ ഒരു മെഗാസ്റ്റാർ ദുബായിൽ വെച്ച് പരിചയപ്പെട്ടപ്പോൾ കഥകൾ ചോദിച്ചറിഞ്ഞുകൊണ്ട് പാർട്ടി സെക്രട്ടറി പിണറായിയെ ഫോണിൽ വിളിച്ചു സംസാരിച്ചുകൊണ്ട് സഹായിച്ചു.


അന്ന് കോടിയേരി നമ്പ്യാരുടെ മൂത്ത മകൻ ബിനോയ് കോടിയേരി ഐസ്ക്രീം പ്രതിയുടെ സൂപ്പർമാർക്കറ്റിൽ വിസക്ക് വരുകയും ജബൽ അലി ഫ്രീ സോണിൽ താമസമാക്കുകയും ചെയ്തു.

ഈയിടെ നമ്പ്യാരായ കോടിയേരി ബാലകൃഷ്ണൻ കോൺഗ്രസ്സ് പാർട്ടിക്കെതിരെ ഒരു ആരോപണം ഉന്നയിച്ചു. കോൺഗ്രസ്സ് പാർട്ടിയിൽ ന്യുനപക്ഷങ്ങൾ നേതൃ നിരയിലേക്ക് വരുന്നില്ല എന്ന്. ഇക്കാര്യം കോടിയേരി നമ്പ്യാർ പറയുമ്പോൾ കോൺഗ്രസ്സിലെ ന്യുന പക്ഷങ്ങളായ ഉമ്മൻചാണ്ടിയും എംഎം ഹസ്സനും ഷാഫി പറമ്പിലും ഒക്കെ സിപിഎം പാർട്ടി സമ്മേളനങ്ങളിലെ പുതിയ ഭാരവാഹി പട്ടിക നോക്കി ഉള്ളിൽ ചിരിക്കുകയായിരുന്നു.

നമ്പൂരിയായ ഇഎംഎസ്സും ഈഴവനായ എകെജിയും വിഎസ്സും ഗൗരിയമ്മയും നമ്പ്യാരായ ഇകെ നായനാരും എംവി രാഘവനും കോടിയേരിയും ഒക്കെ ഉള്ളിന്റെ ഉള്ളിൽ ഇഹലോകത്തും പരലോകത്തും നെടുവീർപ്പുകൾ ഇടുകയായിരുന്നു.

കണ്ണൂരിലെ മാരാർ കുടുംബത്തിൽ പിറന്ന കെ കരുണാകരന്റെ മാസമാസമുള്ള ഗുരുവായൂർ സന്ദർശനവും, ആലപ്പുഴയിലെ ഈഴവനായ വിഎസ്സിന്റെ മനോഭാവങ്ങളും പ്രസംഗങ്ങളും കൊണ്ടും മാത്രമാണ് കേരളത്തിൽ ബിജെപിയും ആർഎസ്എസും ക്ലച്ച് പിടിക്കാതെ എന്നും

ഈഴവനായ കെ സുരേന്ദ്രനെ നോക്കി തെറി വിളിക്കുന്നത്.


എന്തിനും ഏതിനും വർഗീയത മാത്രം കാണുന്ന കുറെ ഈഴവരുടെയും നായന്മാരുടെയും മുസ്ലിമിങ്ങളുടെയും നസ്രാണികളുടെയും ഒരു കേന്ദ്രമായി കേരളമെന്ന സംസ്ഥാനം അധഃപതിക്കുമ്പോൾ നാം ചിലത് കാണാതെ പോകരുത്.


ഇന്നിപ്പോൾ ചാനലുകാരും പത്രക്കാരും ഒക്കെ വാർത്തകൾ സൃഷ്ടിക്കുന്നത് വരെ ജാതി മതം ഒക്കെ നോക്കിയാണ്. പിണറായി വിജയനെ ഈഴവനായതുകൊണ്ടുമാത്രം പിന്തുണക്കുന്ന ഒട്ടനവധി സാഹിത്യകാരന്മാരും സിനിമാക്കാരും ചാനലുകാരും ഇപ്പോൾ ജീവിച്ചിരിക്കുന്നുവെന്ന് വിമര്‍ശിക്കുന്നവരുണ്ട്.

ഈയടുത്ത് ഓച്ചിറയിൽ പർദ്ദയിട്ട ഒരു സ്ത്രീയെ ഈഴവനായ ഒരു പോലീസുകാരൻ തടഞ്ഞു നിർത്തിയപ്പോൾ ആ സ്ത്രീ പോലീസുകാരനെ വർഗീയവാദിയാക്കി. പോലീസുകാരൻ അദ്ദേഹത്തിന്റെ കർത്തവ്യം ഭംഗിയായി നിർവഹിച്ചപ്പോൾ അവിടെ തെളിയിക്കപ്പെട്ടത് വർഗീയത എന്ന വിഷവിത്തിനെ ആളിക്കത്തിക്കുക എന്ന തന്ത്രമാണ്.


കേരളം ഇങ്ങനെ ആകുവാൻ കാരണക്കാരായ കാരണഭൂതങ്ങളെ എന്നെന്നേക്കുമായി പടിയടച്ചു പിണ്ഡം വെക്കേണ്ടിയിരിക്കുന്നു. മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം വർഗീയത ആളിക്കത്തിക്കുന്നതിൽ നിന്നും മുഖ്യധാരാ രാഷ്ട്രീയ നേതാക്കന്മാർ മാറി നിൽക്കണം , ഇല്ലെങ്കിൽ ജനം അവരെ കല്ലെറിയുന്ന കാലം വിദൂരമല്ല !!!


ഇല്ലാത്ത വിഷയങ്ങൾ കുത്തിപ്പൊക്കി നാടിനെ നശിപ്പിക്കുന്ന ഏവനെയും ഒറ്റപ്പെടുത്തുക, വിഎസ് ആയാലും കെഎസ് ആയാലും !!!

ഇനിയെങ്കിലും ഇവരൊക്കെ മര്യാദ പഠിക്കും എന്ന വിശ്വാസത്തിൽ സഖാവ് ദാസനും

ഇവന്മാർ എല്ലാം ചേർന്ന് കലാപങ്ങൾ പൊട്ടി പുറപ്പെടുവിക്കാതിരിക്കട്ടെ തിരിക്കട്ടെ എന്ന പ്രാർത്ഥനയിൽ വിജയനും

Advertisment