Advertisment

കോവിഡും ഒമിക്രോണും ഡെങ്കിക്കും മാത്രമല്ല, ഉരുള്‍പൊട്ടലിനും പ്രളയത്തിനും വരെയുള്ള 'വാക്സിനുകള്‍' മലയാളിയുടെ ഉള്ളംകൈയിലുണ്ടത്രെ ! പിന്നെ ആകെയുള്ള പ്രശ്നം ദിലീപിന്‍റെ അടുക്കള കാര്യവും ലോകായുക്തയെ പാതാളത്തിലാക്കുകയും മാത്രം ! ലോകായുക്തയില്‍ ഗവര്‍ണര്‍ ഒപ്പിടുമോ ഉപ്പിലിടുമോ - ദാസനും വിജയനും

New Update

publive-image

Advertisment

കേരളത്തിലെ ഇന്നത്തെ മുഖ്യമായ വിഷയങ്ങൾ, കോവിഡിനെയും ഒമൈക്രോണിനെയും മാറ്റിവെച്ചാൽ 'ദിലീപിന്റെ അടുക്കളകാര്യങ്ങളും' 'ലോകായുക്തയെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തലും' പിന്നെ 'കെ റെയിലിന്റെ പൗരപ്രമുഖന്മാരുമാണ് '.

കോവിഡും ഒമൈക്രൊണും ഡെങ്കിയും നിപ്പയും പ്രളയവും ഉരുൾപൊട്ടലുകളും വെള്ളപ്പൊക്കവും കൊടുങ്കാറ്റോക്കെയും നേരിടുവാനുള്ള വാക്സിനേഷനുകൾ മലയാളിക്ക് എന്നേ ലഭിച്ചിരിക്കുന്നു.

അതിന്റെ പാർശ്വഫലമായിട്ടായിരിക്കണം ചിരിക്കുവാനുള്ള കഴിവുകൾ നമ്മളിൽ നിന്നും ഇല്ലാതായി കൊണ്ടിരിക്കുന്നു.

രാഷ്ട്രീയം കേരളത്തിൽ പിടിമുറുക്കിയപ്പോഴൊക്കെ രാഷ്ട്രീയക്കാർ സമ്മർദ്ദങ്ങളിൽ അകപ്പെടുമ്പോൾ പലതരത്തിലുള്ള അപകടങ്ങളും വർഗീയ കലാപങ്ങളും മാവോയിസ്റ്റ് ആക്രമണങ്ങളും നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു.

കാലങ്ങളായി സംഭവിച്ച ഓരോരോ വിഷയവും ചികഞ്ഞു നോക്കിയാൽ നമുക്ക് പലതും മനസ്സിലാക്കുവാൻ സാധിക്കും. തലശ്ശേരി-പൂന്തുറ-വിഴിഞ്ഞം-ബീമാപ്പള്ളി-നാദാപുരം-മുത്തങ്ങ-മാറാട് കലാപങ്ങളും കൂടാതെ ഒട്ടുമിക്ക മാവോയിസ്റ്റ് വെടിവെപ്പുകളും ഒക്കെ ഉണ്ടായപ്പോള്‍ അതാത് കാലത്തെ രാഷ്ട്രീയ വിഷയങ്ങള്‍ വിസ്മൃതിയിലായി.

വൈകിവന്ന ക്യാപ്റ്റന്‍

കേരളത്തിൽ വളരെ കൊട്ടിഘോഷിച്ചുകൊണ്ടാണ് ഇന്നത്തെ ക്യാപ്റ്റനായ പിണറായി വിജയൻ അധികാരത്തിൽ കയറിയത്.

ഓരോരോ ജില്ലകളിലെയും മുതലാളിമാരെയും ഓരോരോ ചാനലുകാരെയും സാഹിത്യകാരന്മാരെയും സിനിമക്കാരെയും നേരിട്ട് ഫോണിൽ വിളിച്ചുകൊണ്ട് അന്നത്തെ മുഖ്യമന്ത്രിയെ രണ്ടാമൂഴത്തിന് അവസരം കൊടുക്കാതെ ഇല്ലാത്ത സോളാർ അഴിമതിക്കഥകളും കോഴമാണി എന്ന പുതിയ തന്ത്രങ്ങളും ആവിഷ്ക്കരിച്ചുകൊണ്ട് ബാർ മുതലാളിമാരുടെ നേരിട്ടുള്ള പിന്തുണയോടെ അധികാരത്തിൽ എത്തിച്ചേർന്നു.

ശരിക്കും പറഞ്ഞാൽ അദ്ദേഹം ഈ കസേരയിൽ എത്തേണ്ടിയിരുന്നത് 2006 ലായിരുന്നുവെങ്കിലും അന്നത്തെ ഉൾപ്പാർട്ടി വിഭാഗീയതകൾ അദ്ദേഹത്തിന്റെ ഉശിരുള്ള പത്തുകൊല്ലം നഷ്ടപ്പെടുത്തി.

അദ്ദേഹം അധികാരത്തിൽ എത്തിയപ്പോൾ പറത്തിവിട്ട പ്രാവിന്റെ അവസ്ഥ പോലെ തന്നെ ഓരോ വിഷയങ്ങളിലും ഭരണത്തിന്റെ ഗ്രാഫ് താഴോട്ടാണ് പതിച്ചുകൊണ്ടിരുന്നത്.

വിഷ്ണു പ്രണോയ്, ലക്ഷ്മി നായർ, ചുംബന സമരങ്ങൾ പോലുള്ള വിഷയങ്ങളിൽ ഭരണത്തിന്റെ വീഴ്ചകൾ ഒന്നൊന്നായി പ്രതിപക്ഷത്തെ ചെറുപ്പക്കാരായ എംഎൽമാർ എടുത്തിട്ടു കുടഞ്ഞപ്പോൾ, ബ്രണ്ണൻ കോളേജിലും ഇരട്ടചങ്കിലും ഒക്കെ കേരളം ചർച്ചകൾ ആരംഭിച്ചു.

തൊടുന്ന വിഷയങ്ങളിൽ എല്ലാംജൂനിയർ മാൻഡ്രേക്ക് എന്ന കളിയാക്കി പേര് മുഖ്യനിൽ എത്തിച്ചേർന്നപ്പോൾ അതിൽ നിന്നൊക്കെ ഒരു മോചനമായാണ് ലോകത്തിലാദ്യത്തെ ബലാൽസംഘ ക്വട്ടേഷൻ എന്നൊക്കെ പറയുന്ന നടിയെ അക്രമിക്കൽ സംഭവം അരങ്ങേറിയത്.

ആഗോള ബലാല്‍സംഘ ക്വട്ടേഷന്‍

കേരളം ശരിക്കും ഭരിച്ചുകൊണ്ടിരിക്കുന്ന മാധ്യമ ഉപദേഷ്ടാവും, മലയാള സിനിമയുടെ ഇടതുപക്ഷ മെഗാസ്റ്റാറും, കേരളത്തിലെ സകലമാന സിനിമ ചാനൽ രാഷ്ട്രീയക്കാരുടെ കള്ളപ്പണം വെളുപ്പിക്കുന്ന കണക്കപ്പിള്ളയും, കൊച്ചിയിലെ ഇടതുപക്ഷ സിനിമാക്കാരും കൂടി ആ കേസിനെ രാഷ്ട്രീയമായി ഉപയോഗിച്ചു.

publive-image

കേരളത്തിലെ മറ്റുള്ള നാലോളം നടിമാരെ ഇക്കൂട്ടർ ഇതേപോലെ പീഡിപ്പിച്ചുകൊണ്ട് വീഡിയോ എടുക്കുകയും ലക്ഷങ്ങൾ വാങ്ങിയെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ കേസിനെ ഭരണത്തിന്റെ പ്രതിച്ഛായ വളർത്തുവാൻ ഉപയോഗിക്കുകയായിരുന്നു എന്ന് വേണം കരുതുവാൻ.


കാരണം ആരോരുമില്ലാത്ത വാളയാർ പെൺകുട്ടികൾക്കും വിശപ്പകറ്റാൻ മോഷണം നടത്തിയെന്നാരോപിച്ചുകൊണ്ട് തല്ലിക്കൊന്ന ആദിവാസി മധുവിനുമില്ലാത്ത ഒരു പരിലാളനം ഈ കേസിന് വന്നുചേർന്നു.


സ്വർണ്ണവും സ്വപ്നയും ശിവശങ്കറും ഡോളറും സ്പീക്കറും തുടങ്ങി നിയമനഅഴിമതികൾ പോലുള്ള എല്ലാ കുരുക്കുകളിൽ നിന്നും രക്ഷപ്പെട്ട മുഖ്യമന്ത്രി, ഉപദേശകരെ വീണ്ടും വീണ്ടും ഉപയോഗിച്ചുകൊണ്ട് കോവിഡും പ്രളയവും കിറ്റുമൊക്കെ ജനങ്ങളിൽ എത്തിച്ചും ആരോഗ്യ മേഖലക്ക് അമേരിക്കയിൽ നിന്നുവരെ അന്വേഷണങ്ങൾ ഉണ്ടാക്കിയും അവാർഡുകൾ കോരിയെറിഞ്ഞും ഒരു വിധം ഈ ചിരിക്കാത്ത ജനതയെ വീണ്ടും വീണ്ടും മാനസിക പ്രയാസത്തിലാക്കി.

എന്നും വൈകീട്ട് ആറുമണിക്കുള്ള സങ്കടം പറച്ചിലുകൾ കോൺഗ്രസുകാരിൽ വരെ മാറിചിന്തിക്കുവാൻ പ്രേരകമായി. അങ്ങനെ ശ്രീ എമ്മും, കണക്കപ്പിള്ളയും, മെഗാസ്റ്റാറും, ഉപദേഷ്ടാക്കളും വീണ്ടും വീണ്ടും പണക്കിഴികളുമായി ഇറങ്ങിത്തിരിച്ചു.

ജന്മശത്രുക്കളായിരുന്ന സ്വയം സേവകരും, ദുബായിലെ കേസിൽ നിന്നും രക്ഷപ്പെടുവാൻ കത്ത് എഴുതിയതിന്റെ ഉപകാരസ്മരണയുമായി ബിഡിജെഎസും, പിന്നെ കോഴമാണിയുടെ പുന്നാരമകന്റെ പാർട്ടിക്കാരും മതത്തിൽ പെട്ടവരും മാപ്ലസഖാക്കളുടെ അടിവേരായ എസ്ഡിപിഐ പോലുള്ളവരും ചേർന്ന് വൻ ഭൂരിപക്ഷത്തിൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നു.

ലോകായുക്ത എന്ന ദുര്‍മേദസ് !

തുടക്കത്തിൽ തന്നെ കല്ലുകടിയായി മാറിയത് ലോകായുക്ത എന്ന പണ്ടാറക്കാലന്മാർ ആയിരുന്നു. മുഖ്യമന്ത്രി ഓണത്തിന് പായസം കൊടുത്ത കുറ്റിപ്പുറം സുൽത്താന്റെ വീഴ്ച രണ്ടാം പിണറായി സർക്കാരിനേറ്റ പ്രഹരമായിരുന്നു . അന്നുതന്നെ ലോകായുക്ത ചെവിയിൽ നുള്ളേണ്ടിയിരുന്നു.

ആ ദിവസം തന്നെ ഉപദേഷ്ടാക്കളും ഒരു തീരുമാനമെടുത്തു. ഇനി ഇവിടെ കോടതികളും ലോകായുക്തകളും ഗവർണറും ഒന്നും വാഴില്ല അല്ലെങ്കിൽ വാഴിക്കില്ല. ഇവിടെ വിജിലൻസ് മാത്രം മതി. സിബിഐ, ഐടി, എൻഐഎ, കസ്റ്റംസ് ഒക്കെ ഇവിടെവേണ്ട.

ഇതൊരു സ്വയം പ്രഖ്യാപിത സാമ്രാജ്യമാണ്. പാർട്ടി പോലീസും, പാർട്ടി കോടതികളും, പാർട്ടി അന്വേഷണവും, പാർട്ടി ആരാച്ചാരുമാരും, പാർട്ടി ബന്ധുക്കളും മാത്രം നിയമങ്ങൾ, നിയമനങ്ങൾ കൈകാര്യം ചെയുന്ന ഒരു സാമ്രാജ്യം.

കേരളത്തിൽ എന്തൊരു വിഷയത്തിലും വളരെ മാന്യമായി ഇടപെട്ടിരുന്ന ഇന്നത്തെ ധനമന്ത്രി വരെ പറയുന്നു, ഇവിടെ എന്തിനാണീ ലോകായുക്ത ? അത്രയ്ക്കും രാജീവ് എന്ന ആദർശപരിവേഷകന്റെ ചിന്താധാരണികളിൽ മസ്തിഷക പ്രച്ഛളനം ഉരുത്തിരിയിപ്പിക്കുവാൻ

ആ ഉപദേഷകവൃത്തങ്ങൾക്ക് സാധ്യമായി എന്ന് വേണം അനുമാനിക്കുവാൻ.

കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ ഫണ്ടിനെ വകമാറ്റി ചിലവഴിച്ച വകയിൽ ഒരു അന്വേഷണം ലോകായുക്ത നടത്തിക്കഴിഞ്ഞിരിക്കുന്നു. ഒന്നാം പ്രളയത്തിന് പാത്തുമ്മ ആടിനെ വിറ്റതും കുട്ടികൾ കുടുക്ക പൊട്ടിച്ചതും ഗൾഫിലെ വേദനിക്കുന്ന കോടീശ്വരന്മാർ സംഭാവന ചെയ്തതും സർക്കാർ ജോലിക്കാർ ശമ്പളത്തുക കൊടുത്തതും എല്ലാം ദുരിതാശ്വാസത്തിൽ എത്തിക്കാതെ വോട്ടുകിട്ടുവാൻ ഉപയോഗിച്ചതും ബാക്കിയുള്ളവ അമക്കിയതും ഒക്കെ അന്വേഷണത്തിലാണ്.

റോളിങ്ങ് ധനകാര്യ മാനേജ്മെന്‍റ് !


ഇവിടെ ഇന്നിപ്പോൾ നടക്കുന്നത് ആകെ മൊത്തം റോളിംഗ് ആണ്. ആ പണമെടുത്തു കൊണ്ട് ഇവിടെ ചിലവാക്കിയും ഇവിടത്തെ പണം എടുത്തുകൊണ്ട് അവിടെ ചിലവാക്കിയും പിന്നെ കുറെ പണം പലിശക്ക് എടുത്തിട്ടുമൊക്കെയുള്ള കിഫ്‌ബി കളികൾ.


അപ്രതീക്ഷിതമായി പ്രളയം വന്നപ്പോൾ കിട്ടിയ പണമെടുത്തുകൊണ്ട് തിരഞ്ഞെടുപ്പിൽ കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചു. പത്രങ്ങളിൽ മുഴുവൻ പേജിൽ പരസ്യം ചെയ്തു. പിന്നീട് കെഫോൺ, കെ ചിക്കൻ അങ്ങനെയെങ്ങനെ ഓരോരോ പദ്ധതികൾ പ്രഖ്യാപിച്ചുവെങ്കിലും ഒരു തേങ്ങാക്കൊലയും നടന്നുകണ്ടില്ല.

ഇപ്പോഴിതാ വരുന്നു ഒരുലക്ഷത്തി അറുപത്തി അയ്യായിരം കോടിയുടെ കെ റെയിൽ എന്ന ബ്രഹ്മാണ്ഡ സംഭവം. ഇപ്പോൾ കുറുക്കന്മാരുടെ കണ്ണുകൾ കേറെയിൽ എന്ന കോഴിക്കൂട്ടിലേക്കാണ്. പക്ഷേ പലരും മൗനത്തിലായി തുടങ്ങി. പ്രതികരിക്കുന്ന വയൽക്കിളികൾ മുതൽ ജയരാജന്മാർ വരെ.

ലോകായുക്ത മിണ്ടുന്ന ദിവസം പ്രമുഖനടിയും നടനുമൊക്കെ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം, നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം : കെ ലോകായുക്തയും കെ റെയിലും ഈ പ്രളയത്തിൽ മുങ്ങിയേക്കാം. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം കമ്മീഷൻ :

ലോകായുക്തയെ ഇല്ലാതാക്കുന്നതിൽ ഗവർണർ ഒപ്പിടില്ലെന്ന വിശ്വാസത്തിൽ ദാസപ്പനും ദിലീപിന്റെ ചോദ്യം ചെയ്യൽ നാടകം ലോകായുക്ത കേസെടുക്കും വരെ തുടരും എന്ന് വിജയൻ

Advertisment