09
Friday June 2023
ദാസനും വിജയനും

സോണിയാഗാന്ധിയുടെ ആദ്യ പിഴവ് യുപിഎ ഭരണത്തിന്‍റെ എട്ടാം വര്‍ഷം മന്‍മോഹന്‍ സിംഗിനെ രാഷ്ടപതിയാക്കി മാറ്റി രാഷ്ട്രീയാചാര്യനായ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കാതെ പോയതാണ്. അടുത്തത് ശശി തരൂരിനേപ്പോലുള്ള വമ്പന്‍ സാധ്യതകള്‍ ഇപ്പോഴും പാര്‍ട്ടിയിലുള്ളപ്പോഴും അതുപയോഗിക്കുന്നതിലുണ്ടായ വീഴ്ചയും. രാഹുലിന് മുമ്പില്‍ സാധ്യതകളും അവസരങ്ങളുമുണ്ട്. പക്ഷേ അതിലേയ്ക്ക് എത്തണമെങ്കില്‍ ലക്ഷ്യവും മാര്‍ഗവും വേറിട്ടതാകണം – ദാസനും വിജയനും എഴുതുന്നു

ദാസനും വിജയനും
Monday, August 29, 2022


രാഹുലാ നീ തനിച്ചല്ല: മിത്രനെ പോലെ നീ എത്തുന്നതും കാത്ത് നിന്നെ വിളിക്കുന്നു വസുന്ധര: നവയുഗഭാരതം നിന്നെ ക്ഷണിക്കുന്നു: ജനപഥങ്ങളോ നിന്നെ പ്രതീക്ഷിക്കുന്നു: നിന്റെ കാൽപെരുമാറ്റത്തിനായ് കാലം വിളിക്കുന്നൂ: രാഹുലാ നീ പോവുക മുന്പെ: ഞങ്ങൾ പിൻപേ ഗമിച്ചീടുന്നു: രാഹുലാ നീ തനിച്ചല്ല:


ശരിക്കും എന്താണ് കോൺഗ്രസ് പാർട്ടിയിൽ സംഭവിക്കുന്നത്, രാജേഷ് പൈലറ്റിനെയും മാധവറാവ് സിന്ധ്യയുടെയും അകാല മരണങ്ങൾക്ക് ശേഷം പാർട്ടിയുടെ നെടുംതൂണായിരുന്ന വൈഎസ് രാജശേഖര റെഡ്ഢിയുടെ വിയോഗമാണ് പാർട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നത്.

ഇന്ത്യ തിളങ്ങുന്നു എന്നതിന്റെ പേരിൽ വാജ്‌പേയി സർക്കാർ ഇന്ത്യയിൽ തുടർഭരണം പ്രതീക്ഷിച്ചിരുന്ന നാളുകളിൽ വൈഎസ്ആറിന്റെയും സുർജിത് സിങ്ങിനെയും അഹമ്മദ് പട്ടേലിന്റെയും ശക്തമായ പിന്തുണയോടെ സോണിയാഗാന്ധി യുപിഎ സഖ്യം രൂപീകരിച്ചുകൊണ്ട് 10 കൊല്ലം ഇന്ത്യ മഹാരാജ്യം ഭരിച്ചപ്പോൾ ശ്രദ്ധിക്കാത്ത ചെറിയ തെറ്റുകൾ ഇന്ത്യയുടെ തന്നെ ഭാവിയെ ബാധിക്കുന്ന തരത്തിലായി കാര്യങ്ങൾ.

ആദ്യത്തെ അശ്രദ്ധ, പാർട്ടിയെ വളർത്തുന്നതിലും കെട്ടിപ്പടുക്കുന്നതിലും ഒരു നേതാവും താൽപര്യം കാണിച്ചില്ല എന്നത് മാത്രമാണ്. പത്തു കൊല്ലം തുടർച്ചയായി ഭരിച്ചിട്ടും പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിൽ ഫണ്ടില്ലാതെ പാർട്ടി അലയുന്നതായിരുന്നു അവസ്ഥ.


മൻ മോഹൻ സിങ് നല്ലൊരു പ്രധാനമന്ത്രി ആയിരുന്നുവെങ്കിലും നല്ലൊരു രാഷ്ട്രീയക്കാരൻ ആയിരുന്നില്ല. എട്ടാം വര്ഷം അദ്ദേഹത്തെ ഇന്ത്യൻ പ്രസിഡണ്ട് ആക്കി പ്രണബ് മുഖർജി എന്ന രാഷ്ട്രീയാചാര്യനെ പ്രധാനമന്ത്രി ആക്കുന്നതിൽ സോണിയാഗാന്ധി കാണിച്ച മടി പാർട്ടിയെ ക്ഷീണിപ്പിച്ചു.


ഒപ്പം സോണിയക്ക് പിടികൂടിയ അസുഖങ്ങളും പാർട്ടിയെ വല്ലാതെ തളർത്തി . ആപ്പ് – ഒവൈസി പോലത്തെ പല പ്രാദേശിക അടിതുരപ്പന്മാരുടെ വളർച്ചകൾക്ക് തടയിടുവാൻ പാർട്ടി നേതൃത്വത്തിനായില്ല.

രാഹുൽഗാന്ധിയും സച്ചിൻ പൈലറ്റും ജ്യോതിരാഹിത്യ സിന്ധ്യയും കൃഷിയിൽ ഡോക്ടരേറ്റ് നേടി വന്നപ്പോൾ ശശി തരൂർ, നന്ദൻ നിലേക്കനി പോലുള്ള അതികായന്മാരുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയ, ടെലിവിഷൻ മീഡിയ എന്നിവയുടെ സഹായത്തോടെ പുതിയ തലമുറയുടെ
കയ്യടി വാങ്ങിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു.

സീനിയർ നേതാക്കളായവരെല്ലാം പാർട്ടിയെ താഴെത്തട്ടിൽ വളർത്തുന്നതിൽ ഏർപ്പാടാക്കി, ചെറുപ്പക്കാരെ കയ്യിലെടുക്കാൻ ശശി തരൂരിനെ പോലുള്ളവരെ മുന്നിലേക്ക് കൊണ്ടുവരുന്നതിൽ ആരൊക്കെയോ തടസ്സം നിൽക്കുന്നതായി അണികളിൽ ആശങ്കയുളവാക്കി.

ലക്ഷക്കണക്കിന് കോൺഗ്രസ്സ് അനുഭാവികൾ ബിജെപിയിലേക്കും എതിർപാർട്ടിയിലേക്കും നീങ്ങുന്നതിന് അതൊക്കെ കാരണമായി ഭവിച്ചു. ചോർച്ച തടയുവാൻ സീനിയർ നേതാക്കന്മാർക്ക് ആയതുമില്ല.

രാഹുൽഗാന്ധിയുടെ പ്ലാനുകൾ അനുസരിച്ചുകൊണ്ട് ഒട്ടനവധി ചെറുപ്പക്കാരായ പ്രൊഫഷണലുകൾ പാർട്ടിയിലേക്ക് വന്നെങ്കിലും സീനിയർ നേതാക്കന്മാർ പലപ്പോഴും ആ പ്ലാനുകള്‍ അംഗീകരിച്ചിരുന്നില്ല.

കേരളത്തിൽ ജയിച്ചുകയറിയ റോജി എം ജോണ്‍, രമ്യ ഹരിദാസ്, പിന്നെ ജ്യോതിമണി തുടങ്ങിയ ഒട്ടനവധി ആളുകളെ കണ്ടെത്തുന്നതിൽ രാഹുൽജി വിജയിച്ചുവെങ്കിലും അദ്ദേഹത്തെ നിയന്ത്രിച്ചിരുന്ന ചില കോക്കസുകൾ, ഓഫിസ് സ്റ്റാഫ് എന്നിവർ രാഷ്ട്രീയം ലവലേശം അറിയാത്ത തന്ത്രജ്ഞർ ആയിരുന്നു.

അമേരിക്കയിലെ സാം പിത്രോഡ, രാജീവ്ഗാന്ധിയുടെ കൂട്ടുകാരനും ശാസ്ത്രജ്ഞനും ആയിരുന്നുവെങ്കിലും ഇന്ത്യൻ രാഷ്ട്രീയം അദ്ദേഹത്തിനും വഴങ്ങുന്നതായിരുന്നില്ല. മലയാളിയായ കെസി വേണുഗോപാൽ രാഷ്ട്രീയം വശമുള്ളയാൾ ആണെങ്കിലും വടക്കേ ഇന്ത്യയിലെ താപ്പാനകൾ അദ്ദേഹത്തെ കാര്യമായിട്ടൊന്നും ഗൗനിക്കുവാൻ സാധ്യത കാണുന്നില്ല.

2019 തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതീക്ഷിക്കാത്ത പല അട്ടിമറികളും പാർട്ടിയുടെ നേതൃത്വത്തിലുള്ള പഴയ ആളുകൾ ചെയ്തു എന്ന സംശയത്തിലാണ് രാഹുൽ ആരെയും വിശ്വസിക്കാത്തത്.

രാഷ്ട്രീയത്തിൽ ഒരാളെയും കണ്ണടച്ചു വിശ്വസിക്കുവാനും പാടില്ല എന്നതാണ് പല സംഭവവികാസങ്ങളിലും നമ്മൾ കാണുന്നത്. അങ്ങനെയെങ്കിൽ പഞ്ചാബിൽ ഉശിരുള്ള കോൺഗ്രസുകാരനായിരുന്ന അമരീന്ദർ സിങ്ങിന് പകരക്കാരനായി അവസരവാദ രാഷ്ട്രീയക്കാരനായ സിദ്ദുവിനെ മുന്നോട്ട് കൊണ്ടുവന്നതിലെ ബുദ്ധി എന്താന്നെന്ന്
ഇതുവരെ ആർക്കും പിടികിട്ടിയിട്ടില്ല.

പ്രിയങ്കഗാന്ധി ചില നല്ല പ്ലാനുകൾ തയാറാക്കുന്നു എന്നാണ് മനസിലാക്കുവാൻ കഴിയുന്നത്. എങ്കിലും പണമെറിയാതെ ലോകത്ത് ഒരിടത്തും ഇനി തിരഞ്ഞെടുപ്പുകൾ ജയിച്ചുകയറുവാനാവില്ല.

”ഭാരത് ജോഡോ യാത്ര ” രാഹുൽഗാന്ധി സ്വന്തം തെറ്റുകളെ മനസ്സിലാക്കുവാനും, കൂടുതൽ അണികളുള്ള നേതാക്കൻമാരെ വളർത്തുവാനും അർഹതയുള്ളവരെ തഴയുവാതിരിക്കുവാനും ഒക്കെ ഉപയോഗിച്ചാൽ ഇന്ത്യയിലെന്നല്ല ലോകത്തെവിടെയും അസാധ്യമായി ഒന്നുമില്ല എന്നതാണ് ചരിത്രം.

അന്നത്തെ യുപിഎ ഭരണകൂടത്തെ അട്ടിമറിക്കുവാൻ ഇന്ത്യയിൽ അരങ്ങേറിയ ഒട്ടേറെ സ്ഫോടനങ്ങളും അട്ടിമറികൾക്കും പിന്നിൽ വേറാരുമല്ല എന്ന തിരിച്ചറിവ് ഇന്ത്യൻ ജനതയിൽ വളർത്തേണ്ടത് രാഹുലിന്റെ കടമകളിലൊന്നാണ്. തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോള്‍ മാത്രം ഉണ്ടാകുന്ന ചാവേർ അക്രമങ്ങൾ, ഭീഷണികൾ എല്ലാറ്റിന്റെയും ഉത്ഭവസ്ഥാനം എവിടെയെന്നുള്ളത് ഇന്നത്തെ ചെറുപ്പക്കാരിൽ എങ്കിലും എത്തിച്ചുകൊടുക്കേണ്ട കടമ രാഹുലിലാണ്.

അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും മോശമായ രാജ്യമായി ഇന്ത്യ മാറും എന്നതിൽ യാതൊരു സംശയവുമില്ല. യുവജനതയുടെ മനസ്സിൽ സ്ഥാനം പിടിക്കേണ്ടത് രാഹുലും പ്രിയങ്കയുമാണ്.

ലോകം അവസാനിച്ചിട്ടൊന്നുമില്ല, അതുപോലെ ഈ ലോകത്ത് ഒന്നും ശാശ്വതവുമല്ല, ആയതിനാൽ നല്ല ഒരു ഇന്ത്യക്കായി, മനഃസമാധാനമുള്ള ഒരു ഇന്ത്യക്കായി, വർഗീയ ചേരിതിരിവില്ലാത്ത ഇന്ത്യക്കായി, മാധ്യമ സ്വാതന്ത്ര്യമുള്ള ഒരു ഇന്ത്യക്കായി, വ്യക്തി സ്വാതന്ത്ര്യമുള്ള ഒരു ഇന്ത്യക്കായി, ജനക്കൂട്ടം ആളുകളെ തല്ലിക്കൊല്ലാത്ത ഒരു ഇന്ത്യക്കായി, പ്രതികരിക്കുന്നവരിൽ ബുൾഡോസർ പ്രയോഗിക്കാതെ ഒരു ഇന്ത്യക്കായി നമ്മുക്ക് ഓരോരുത്തർക്കും പ്രാർത്ഥിക്കാം.

ഗുലാംനബിമാരോക്കെ പോയാലും ഞങ്ങൾ കൂട്ടിനുണ്ട്, എന്ന് ദാസനും, ഇനിയാരും പോകാതെ നോക്കണമെന്നും പോയവരെ തിരിച്ചു കൊണ്ടുവരണം എന്ന അഭ്യർത്ഥനയുമായി വിജയനും

More News

ഇനി മുതൽ ഗൂഗിൾ പേയിൽ ആധാർ ഉപയോഗിച്ച്  ,യുപിഐ പേയ്മെന്റ് നടത്താം. ഉപയോക്താക്കൾക്ക് ആധാർ ഉപയോഗിച്ച് യുപിഐയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനമാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഒരുക്കിയിരിക്കുന്നത്. അതായത്, ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള യുപിഐ ഓൺബോർഡിംഗ് സംവിധാനം ഉപയോഗിച്ച്, ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ  യുപിഐ  പിൻ സെറ്റ് ചെയ്ത്,  പേയ്മെന്റ് നടത്താമെന്ന് ചുരുക്കം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) കണക്കുകൾ പ്രകാരം  രാജ്യത്ത്  99.9% പേർക്കും […]

കാഴ്ചകൊണ്ട് മാത്രം ഒരു വജ്രത്തിന്റെ ഗുണനിലവാരം ഉറപ്പിക്കാനാകില്ല. അതുകൊണ്ടാണ് മികച്ച ഡയമണ്ട് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്, അവ വാങ്ങാൻ പോകുന്നതിന് മുൻപ് ബോധവാനായിരിക്കേണ്ടത് പ്രധാനമാകുന്നത്. വജ്രങ്ങൾ വാങ്ങുന്നത് അൽപ്പം ബുദ്ധിമുട്ടുള്ളതായി തോന്നുമെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവ എളുപ്പമുള്ളതായി മാറും. ഡയമണ്ട് കട്ട് ഒരു വജ്രത്തിന്റെ തിളക്കം  അത് എത്ര നന്നായി മുറിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൃത്യമായ രീതിയിൽ മുറിക്കപ്പെട്ട വജ്രത്തിന്  മികച്ച ഗുണനിലവാരം ആയിരിക്കും. ഇന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഡയമണ്ട് കട്ട് അല്ലെങ്കിൽ ആകൃതി റൗണ്ട് കട്ട് ആണ്.  52% […]

ബ്രസല്‍സ്: കുടിയേറ്റക്കാരെ സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും സംബന്ധിച്ച നയം കൂടുതല്‍ കര്‍ക്കശമാകുന്ന രീതിയില്‍ പരിഷ്കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണയായി. അഭയാര്‍ഥിത്വം തേടുന്നവരോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനും യൂറോപ്യന്‍ യൂണിയന്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമിടയില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനത്തുള്ള സ്വീഡന്‍ വ്യക്തമാക്കി. അഭയാര്‍ഥികളുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന വിഷയത്തില്‍ നേരത്തെ ജര്‍മനി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് നയം മാറ്റം പരിഗണിക്കാന്‍ തീരുമാനമായത്. നയം മാറ്റത്തില്‍ […]

പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് മലബന്ധം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവർ നിരവധിയാണ്. യഥാർത്ഥത്തിൽ മലം വരണ്ടുപോകുകയും മലവിസർജ്ജനത്തിന് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുമ്പോൾ അതിനെ മലബന്ധം എന്ന് വിളിക്കുന്നു. വെള്ളം കുടിക്കാതിരിക്കുന്നത്, സമ്മർദ്ദം, ഭക്ഷണത്തിൽ ഫൈബർ കുറയുന്നത്, അനാരോഗ്യകരമായ ഡയറ്റ്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയൊക്കെ മലബന്ധം ഉണ്ടാകാൻ കാരണമാകാം. കൂടാതെ ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നതും മലബന്ധത്തിന് കാരണമാണ്. മലബന്ധം മാറാൻ സഹായിക്കുന്ന ഏറ്റവും മികച്ചൊരു പഴമാണ് കിവിപ്പഴം. […]

ബര്‍ലിന്‍: ജര്‍മനിയിലെ വിവാദമായ തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്ലില്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്ററീന്‍മെയര്‍ ഒപ്പുവച്ചതോടെ ഇതു നിയമമായി. ജര്‍മന്‍ പാര്‍ലമെന്റായ ബുണ്‍ടസ്ടാഗിന്റെ അംഗസഖ്യ കുറയ്ക്കാന്‍ നിര്‍ദേശിക്കുന്നതാണ് നിയമം. നിയമത്തെക്കുറിച്ച് പ്രസിഡന്റ് ഔദ്യോഗിക പ്രതികരണമൊന്നും അറിയിച്ചിട്ടില്ല. ബില്ലിന്റെ രാഷ്ട്രീയ ഭാഗം കണക്കിലെടുക്കുന്നില്ലെന്നും, അടിസ്ഥാന നിയമത്തില്‍നിന്നു വ്യതിചലിക്കുന്നുണ്ടോ എന്നു മാത്രം പരിശോധിക്കുമെന്നും പ്രസിഡന്റിന്റെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. ഈ പരിശോധനയ്ക്കു ശേഷമാണ് ബില്ലില്‍ ഒപ്പുവയ്ക്കാന്‍ പ്രസിഡന്റ് തീരുമാനിച്ചത്. അടുത്ത ആഴ്ച മാത്രമേ നിയമത്തിന്റെ പൂര്‍ണ രൂപം ഫെഡറല്‍ ലോ ഗസറ്റില്‍ […]

ന്യൂയോർക് : കാനഡയിലെ കാട്ടുതീയിൽ നിന്ന് പുക നിറഞ്ഞ വായു തെക്കോട്ട് തള്ളുന്നത് തുടരുന്നതായി കാലാവസ്ഥ പ്രവചനങ്ങൾ കാണിക്കുന്നതിനാൽ, ന്യൂയോർക്ക് നഗരത്തിലെയും ട്രൈ-സ്റ്റേറ്റിലെയും ആരോഗ്യ ഉദ്യോഗസ്ഥർ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉള്ളിൽ തന്നെ തുടരാനും ഔട്ട്ഡോർ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെന്ന് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി. കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക ന്യൂയോർക്ക് സിറ്റിയിലും ട്രൈ-സ്റ്റേറ്റ് ഏരിയയിലും മൂന്നാം ദിവസവും തുടരുന്നു.ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും സ്കൈലൈനുകൾ മായ്‌ക്കുകയും ആകാശത്തെ ഓറഞ്ച് നിറമാക്കുകയും ചെയ്യുന്ന കട്ടിയുള്ളതും […]

ഹൂസ്റ്റൺ: ലോക സമാ​ധത്തിനായും, ഇന്ത്യയ്ക്കും അമേരിക്കയ്ക്കും വേണ്ടിയും പ്രാർത്ഥിക്കാനായും ജൂൺ 11 ഞായറാഴ്ച വൈകിട്ട് 6:30 മുതൽ ജൂൺ 17 ശനിയാഴ്ച വരെ ഹൂസ്റ്റണിലുളള ‍ഡെസ്റ്റിനി സെന്ററിൽ വച്ച് പ്രാർത്ഥന മീറ്റിം​ഗുകൾ നടത്തുന്നു. രാത്രി യോ​ഗങ്ങളിൽ പാസ്റ്റേഴ്സ് അനീഷ് ഏലപാറ, മൈക്കിൾമാത്യൂസ്, ഷിബു തോമസ്, വിൽസൻ വർക്കി, കെ. ജെ. തോമസ് കുമളി എന്നിവർ മുഖ്യ പ്ര​ഭാഷണങ്ങൾ നടത്തും. പകൽ രാ​വിലെ 10 മണിക്കും, ഉച്ചയ്ക്ക് 2 മണിയ്ക്കും പ്രത്യേകം പ്രാർത്ഥന മീറ്റിം​ഗുകൾ ഉണ്ടായിരിക്കും. ഈ പ്രാവിശ്യത്തെ […]

ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ( കെഎച്ച്എന്‍എ)യുടെ ഹൂസ്റ്റണ്‍ കണ്‍വന്‍ഷണ്‍ ‘അശ്വമേധ’ത്തിന്റെ ഭാഗമായുള്ള ലളിതാ സഹസ്രനാമ ജപാര്‍ച്ചന പൂര്‍ത്തിയാക്കിയവരെ പാരമ്പര്യത്തിന്റേയും ആചാരാനുഷ്ഠാനളുടെയും കലയുടെയും കൂടിച്ചേരലായ ഓണവില്ല് നല്‍കി ആദരിക്കും. ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച ലളിതാ സഹസ്രനാമജപ യജ്ഞത്തില്‍ ആയിരത്തിലധികം അമ്മമാരാണ് പങ്കെടുത്തത്. എല്ലാ വെള്ളിയാഴ്ചകളിലും തുടര്‍ച്ചയായി നടന്ന യജ്ഞത്തില്‍ ഒരു കോടി അര്‍ച്ചന പൂര്‍ത്തിയാക്കിയ 150 പേരെ ആദരിക്കും. ഓണവില്ല് നിര്‍മ്മിച്ച് വരച്ച് നല്‍കാനുള്ള പാരമ്പര്യവും അവകാശവും കൈയ്യാളിപ്പോരുന്ന തിരുവനന്തപുരം കരമനയിലെ വാണിയംമൂല […]

ചിക്കാഗോ: മേയർ ബ്രാൻഡൻ ജോൺസൺ വ്യാഴാഴ്ച ചിക്കാഗോ പബ്ലിക് സ്കൂൾ ജീവനക്കാർക്ക് നഗരത്തിലെ ജീവനക്കാർക്ക് ലഭിക്കുന്ന 12 ആഴ്ചത്തെ ശമ്പളത്തോടുകൂടിയ രക്ഷാകർതൃ അവധി നൽകി . “ഈ നയം അർത്ഥവത്താണ്. ”ചിക്കാഗോ ടീച്ചേഴ്സ് യൂണിയൻ പ്രസിഡന്റ് സ്റ്റേസി ഡേവിസ് ഗേറ്റ്സ് സിറ്റി ഹാളിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.“വാസ്തവത്തിൽ, ഏതൊരു വ്യവസായത്തിലും പ്രവർത്തിക്കുന്ന ഓരോ സ്ത്രീക്കും – ഏതെങ്കിലും വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഏതൊരു രക്ഷിതാവിനും – അവരുടെ കുട്ടിയെ വളർത്തുന്നതിനുള്ള മാനദണ്ഡമായിരിക്കണം ഇത്. മാത്രമല്ല, അവരുടെ ശരീരത്തെ സുഖപ്പെടുത്താനുള്ള […]

error: Content is protected !!