29
Wednesday March 2023
ദാസനും വിജയനും

ഒരു കച്ചവടക്കാരൻ എങ്ങനെയായിരിക്കണം എന്നും എങ്ങനെ ആകരുതെന്നും അറിയാൻ അറ്റ്ലസ് രാമചന്ദ്രനെ കണ്ടുപഠിച്ചാൽ മതി. കച്ചവടത്തിൽ നേരും നെറിയും ഉണ്ടായിരുന്നതിനാലാണ് പലരും ഉപദേശിച്ചിട്ടും ദുബായിൽ നിന്നും മുങ്ങാതിരുന്നതും ഒടുവിൽ ജയിലിലായതും. ജയിലിൽ സഹതടവുകാർക്ക് ലഭിച്ച അന്വേഷണം പോലും സിനിമയിലും കച്ചവടത്തിലും രാജാവായി വാണ രാമേട്ടനുണ്ടായില്ല. ഒപ്പം അസുഖങ്ങളും. ചില ഈഗോകളും പിടിവാശിയും ഇല്ലായിരുന്നെങ്കിൽ അറ്റ്ലസ് വിതച്ചത് കൊയ്യുമായിരുന്നു – ദാസനും വിജയനും

ദാസനും വിജയനും
Monday, October 3, 2022

തകർന്നാലും തളരരുത് എന്ന് മലയാളിക്ക് അസലായി മനസ്സിലാക്കി തന്നത്  ഇരിങ്ങാലക്കുടയിലെ എടതിരിഞ്ഞി സ്വദേശി രാമചന്ദ്രമേനോൻ എന്ന അറ്റ്ലസ് രാമചന്ദ്രൻ. ബാങ്ക് ജോലിക്കാരനായി ജോലിയിൽ കയറിയ അദ്ദേഹത്തെ കാണുവാനും ലോൺ സംഘടിപ്പിക്കുവാനും കണ്ണൂരുകാരായ രണ്ട് ചെറുപ്പക്കാർ കുവൈറ്റിലെ ബാങ്ക് കാബിനിൽ എത്തി.

ലോൺ അനുവദിക്കുന്നതിന് മുന്നോടിയായി അവരുടെ സ്ഥാപനം എങ്ങനെയുണ്ട് എന്ന് കാണുവാൻ ഒരു വ്യാഴാഴ്ച വൈകുന്നേരം ഭാര്യയുമായി അവിടെയെത്തി. സ്ഥാപനത്തിലെ തിരക്കുകണ്ട്‌ അന്തം വിട്ട രാമചന്ദ്രേട്ടൻ ആ സ്ഥാപനം വിലയിട്ടു വാങ്ങി, അങ്ങനെ അറ്റ്ലസ് എന്ന ഒരു ബ്രാൻഡ് കുവൈറ്റിൽ തുടക്കം കുറിച്ചു .


കുവൈറ്റിൽ സന്ദർശനം നടത്തിയിരുന്ന ഏതൊരു സിനിമാക്കാരനും രാഷ്ട്രീയക്കാരനും രാമചന്ദ്രനെ കാണാതെ പോകില്ലായിരുന്നു . അങ്ങനെയാണ് തൃശൂർ ജില്ലക്കാരനായ ഭരതൻ വൈശാലിയുമായി രാമചന്ദ്രേട്ടനെ സമീപിച്ചത് .


1988 ഓണത്തിന് റിലീസായ വൈശാലി കാണുവാൻ ആദ്യത്തെ ആഴ്ച തിയറ്ററുകളിൽ ആളുകൾ വളരെ കുറവായിരുന്നു . പിന്നീട് ജനങ്ങൾ ആ കലാമൂല്യമുള്ള എംടി സിനിമയെ നെഞ്ചിലേറ്റുകയായിരുന്നു. അങ്ങനെ അറ്റ് ലസ് രാമചന്ദ്രൻ വൈശാലി രാമചന്ദ്രൻ ആയി മാറി. മലയാള സിനിമയിലെ ഒട്ടനവധി പേർ  അറ്റ്ലസ് രാമചന്ദ്രന്റെ ഔദാര്യം കൈപറ്റിയവരുമാണ്.

കുടുംബവുമായി അത്ര നല്ല അടുപ്പം പുലർത്താതിരുന്നതും കുടുംബാംഗങ്ങൾ അവരവരുടെ വഴികളിൽ സഞ്ചരിക്കുകയും ചെയ്തപ്പോൾ

പല സമയങ്ങളിലും അദ്ദേഹത്തിന് കാലിടറി . ശരിക്കും പറഞ്ഞാൽ ഒരു തരം അഡ്ജസ്റ്റ്‌മെന്റ് ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്.

പിന്നെ ഗുരുതരമായ ഡയബറ്റിക്‌സും കച്ചവടത്തിൽ അദ്ദേഹത്തിന് പല സമയത്തും ദോഷം ചെയ്തു . അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ഒട്ടുമിക്ക മാനേജർമാരും സീനിയർ ഡയറക്ടർമാരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അദ്ദേഹത്തിന് പണി കൊടുത്തുകൊണ്ടിരുന്നു . അതെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു .


ദുബായിലുള്ള പല മാധ്യമ സുഹൃത്തുക്കളും അവരുടെ അത്യാവശ്യം സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടിരുന്നത് അദ്ദേഹത്തോടൊപ്പം കൂടെ കൂടിയാണ് . എതിർ സ്ഥാപനങ്ങളെ കുറിച്ചുള്ള പരദൂഷണത്തിൽ രാമചന്ദ്രേട്ടനെ അവർ തളച്ചിട്ടു .


അവിടെ കേട്ടത് ഇവിടെ പറഞ്ഞും ഇവിടെ കേട്ടത് അവിടെ പറഞ്ഞും അവരൊക്കെ അദ്ദേഹത്തിന്റെ മനസ്സിൽ സ്ഥാനം പിടിച്ചു. ആദ്യം ഇല്ല എന്ന് ഒറ്റവാക്കിൽ പറയുമായിരുന്നു എങ്കിലും സഹായം ചോദിച്ചവർക്കൊക്കെ വാരിക്കോരി സഹായം നൽകുവാൻ അദ്ദേഹത്തിനു മടിയില്ലായിരുന്നു.

അവരെല്ലാവരും അദ്ദേഹത്തിന്റെ മോശം സമയത്ത് കൂടെ നിന്നിരുന്നു എന്നതും അഭിനന്ദാർഹമാണ്. ദുബായിലെ ഒന്നാം കിട മാധ്യമ സ്ഥാപനത്തിന് ചില സാമ്പത്തിക ആവശ്യം വന്നപ്പോൾ അതിന്റെ സീനിയറായ ഒരാൾ അദ്ദേഹത്തെ പോയി കാണുകയും ലേശം പണം അഡ്വാൻസ് ആയി ചോദിക്കുകയും ചോദിച്ചതിന്റെ ഇരട്ടി രാമേട്ടൻ കൊടുത്തതും ഇന്നോർക്കുന്നു.

രാമേട്ടന് വേണമെങ്കിൽ ദുബായോട് വിട പറയുവാൻ അവസരമുണ്ടായിരുന്നു. ബാങ്കുകാർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് മുൻപേ അദ്ദേഹത്തോട് പലരും മുങ്ങുവാൻ ഉപദേശിച്ചിരുന്നു.


കാനഡായിലേക്കോ ഇന്ത്യയിലേക്കോ തായ്‌ലണ്ടിലേക്കോ മുങ്ങുവാൻ പലരും ഉപദേശിച്ചുവെങ്കിലും അങ്ങനെ പോകാൻ എനിക്ക് സാധ്യമല്ല, ഇവിടെ ഉണ്ടായ പ്രശ്നങ്ങൾ ഇവിടെ വെച്ചുതന്നെ പരിഹരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.


ദുബായ് വിട്ട് എങ്ങോട്ടും ഇല്ലെന്നുള്ള നയം അദ്ദേഹം വ്യക്തമാക്കിയിരുന്നു. കച്ചവടത്തിലെ നേരും നെറിവും അതിനദ്ദേഹത്തെ അനുവദിച്ചുമില്ല.

ഒരു നല്ല സുഹൃദ് വലയം ഉണ്ടാക്കാതിരുന്നത് അദ്ദേഹത്തിന് വലിയ നഷ്ടങ്ങൾ വിളിച്ചുവരുത്തി . അല്ലറ ചില്ലറ സഹായങ്ങൾക്കായി ആരെയും വിളിക്കുവാൻ സാധിക്കാതെയായി . അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്ന സ്വത്ത് വിൽക്കുവാൻ പോലും സാധിക്കാതെ വന്നു.

ജയിലിൽ അദ്ദേഹം അസുഖങ്ങളുമായി മല്ലിട്ടിരുന്നു. മറ്റു തടവുകാരെ  കാണുവാനും പണം കൊടുക്കുവാനും ബന്ധുക്കൾ വന്നിരുന്നപ്പോൾ അദ്ദേഹത്തിനായി ആരും എത്തിയിരുന്നില്ല എന്നത് അദ്ദേഹത്തെ തളർത്തിയിരുന്നു. ഭക്തിയിലായിരുന്നു മിക്കവാറും സമയങ്ങളിൽ.


കുവൈറ്റിലെ സ്ഥാപനങ്ങൾ നടത്തുവാൻ ഏൽപ്പിച്ചാൽ മൂന്നു ദിവസങ്ങൾക്കുള്ളിൽ  അദ്ദേഹത്തെ ജയിലിൽ നിന്നും മോചിപ്പിക്കാം എന്നൊരു ഭായി വാഗ്ദാനം നൽകിയപ്പോൾ അക്കാര്യം സ്വീകരിക്കുവാൻ കുടുംബക്കാർ തയാറായിരുന്നില്ല.


അവസാനം കുവൈറ്റും ഇവർക്ക് നഷ്ടപ്പെട്ടപ്പോൾ അദ്ദേഹം മൂന്നു വർഷത്തോളം ജയിൽ വാസം അനുഭവിക്കേണ്ടി വന്നു . മകനും അദ്ദേഹത്തെ കാണുവാൻ അമേരിക്കയിൽ നിന്നും എത്തിയിരുന്നില്ല . അദ്ദേഹത്തിന്റെ സിനിമ കളികളാണ് പല മുതലാളിമാരും സഹായിക്കാതെ മാറിനിൽക്കുവാൻ കാരണമായത് . അതുപോലെ ചില വാശികളും.

ഒരു കച്ചവടക്കാരൻ എങ്ങനെയുള്ളവൻ ആകണം അല്ലെങ്കിൽ എങ്ങനെ ആകരുത് എന്നത് രാമചന്ദ്രേട്ടന്റെ ജീവിതത്തിൽ നിന്നും പഠിക്കേണ്ടതാണ് . ഈഗോ ലേശം മാറ്റിവെച്ചിരുന്നെങ്കിൽ ഇത്രയും ദുരന്തങ്ങൾ നേരിടേണ്ടി വരുമായിരുന്നില്ല എന്ന് അടുത്തറിയുന്നവർക്ക് മനസ്സിലാക്കാം.

എന്തായാലും ഗൾഫിലെ ഒട്ടുമിക്ക ജനങ്ങളും നാട്ടിലുള്ളവരും പ്രത്യേകിച്ച് കുട്ടികളും അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചിരുന്നു . ആ സ്നേഹം ഇന്നും ജനകോടികളുടെ മനസ്സിൽ നിലനിർത്തുവാൻ അദ്ദേഹത്തിനായി . നന്മകൾ മാത്രം .

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് പത്രാധിപർ ദാസനും സ്വർഗ്ഗലോകം ശിശുക്കളെ പോലുള്ളവരുടേതാകുന്നു എന്നാശ്വസിച്ചുകൊണ്ട് വിജയനും

More News

കൊച്ചി: ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ.അനിൽകുമാറിനെ സ്ഥലംമാറ്റി. ജഡ്ജി ചേംബറിൽ വച്ച് കടന്നുപിടിച്ചതായി ലക്ഷദ്വീപിൽനിന്നുള്ള യുവ അഭിഭാഷക പരാതിപ്പെട്ടിരുന്നു. പാലാ മോട്ടർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജിയായിട്ടാണ് അനിൽകുമാറിനെ നിയമിച്ചിരിക്കുന്നത്. കടന്നുപിടിച്ച വിവരം പുറത്തു പറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്നു വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്കു പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണു സ്ഥലംമാറ്റം. അനിൽകുമാറിനെതിരെ മാർച്ച് 11നാണ് യുവ അഭിഭാഷക ഹൈക്കോടതി റജിസ്ട്രാർ ജനറലിനു പരാതി നൽകിയത്. ജില്ലാ ജഡ്ജി തന്നെ […]

കൊച്ചി: നിങ്ങളുടെ എല്ലാ പേയ്‌മെന്‍റ് ആവശ്യങ്ങൾക്കുമുള്ള വണ്‍-സ്റ്റോപ്പ് പ്രതിവിധിയാണ് ആമസോൺ പേ. ഓട്ടോമൊബൈൽ ഇൻഷുറൻസ്, യൂട്ടിലിറ്റി ബിൽ പേയ്‌മെന്‍റ്, റസ്‌റ്റോറന്‍റുകളിൽ പണമടയ്ക്കൽ, റീച്ചാർജ് ചെയ്യൽ മുതല്‍ മണി ട്രാന്‍സ്ഫര്‍ വരെ എല്ലാ സാഹചര്യങ്ങളിലും ആമസോണ്‍ പേ നിങ്ങള്‍ക്ക് തുണയേകുന്നു. തടസ്സമില്ലാത്ത ഈ പ്രയാണത്തിന് തുടക്കം കുറിയ്ക്കൂ, ആമസോൺ പേയില്‍ ‘എ മുതൽ സഡ് വരെ’ കാര്യങ്ങള്‍ക്ക് പണമടയ്ക്കൂ. ഫൈനാന്‍ഷ്യല്‍ എനേബിള്‍മെന്‍റ്: 2022-23 സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ, ആമസോൺ പേയില്‍, ഉപഭോക്താക്കൾക്ക് അവരുടെ വരുമാനത്തിൽ കൂടുതലും കൈവശം വയ്ക്കാവുന്ന […]

പാലക്കാട്; മൊബൈൽ ഫോൺ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയതതായി പരാതി. പാലക്കാട് അകത്തേത്തറ സ്വദേശിനി പത്മവതിയാണ് മരിച്ചത്. 2014 രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഫിനാൻസ് ജീവനക്കാർ ഭീഷണിപെടുത്തിയതിനെ തുടർന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പൊലീസിൽ പരാതി നൽകി. പത്മവതിയുടെ മകൻ അരുണാണ് 18000 രൂപയുടെ ഫോൺ വാങ്ങിയത്. പത്മവതിയുടെ ആധാർ കാർഡും മറ്റ് രേഖകളും വെച്ചാണ് ഫോൺ വായ്പ്പക്ക് എടുത്തത്.ഒരു തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസ് കമ്പനിയിലെ വനിത […]

കൈവ്:  കൈവിലെയും ഒഡേസയിലെയും ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സങ്ങളുണ്ടെന്ന് ഉക്രെയ്‌നിന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സസ്പില്ന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി തടസ്സത്തിന് ശത്രുക്കളുടെ പ്രവര്‍ത്തനത്തേക്കാള്‍ കാലാവസ്ഥാ വ്യതിയാനം മൂലമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. കൈവിലും പ്രദേശത്തും മോശമായ കാലാവസ്ഥ കാരണം ലൈറ്റുകളുടെ അടിയന്തര ഷട്ട്ഡൗണ്‍ ഉപയോഗിച്ചു. അവയില്‍ ഭൂരിഭാഗവും വൈഷ്ഹോറോഡ്, കൈവ്-സ്വിയാതോഷിന്‍, വസില്‍കിവ് പവര്‍ സ്റ്റേഷനുകളിലാണ്- ഡിടിഇകെ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനത്തും മേഖലയിലും ചില പ്രദേശങ്ങളില്‍ സ്ഥിരതയാര്‍ന്ന വൈദ്യുതി മുടക്കവും ഉണ്ട്. ഒഡെസയില്‍, മോശം കാലാവസ്ഥ കാരണം ഏഴ് സെറ്റില്‍മെന്റുകള്‍ക്ക് […]

ബോളിവുഡ് താരം തപ്സി പന്നുവിനെരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. നടിക്കെതിരെ കേസ് എടുക്കാന്‍ പരാതിയുമായി ബിജെപി എംഎല്‍എയുടെ മകന്‍ എകലവ്യ സിംഗ് ഗൌര്‍ രംഗത്ത്. ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. കൊമേഡിയന്‍ മുനാവീര്‍ ഫറൂഖിക്കെതിരെ ഇന്‍ഡോറില്‍ നേരത്തെ ഇയാള്‍ പരാതി നല്‍കിയിരുന്നു. ഇത് ഏറെ വാര്‍ത്തയായിരുന്നു. ശരീരം കാണിക്കുന്ന മോശമായ വസ്തത്തിനൊപ്പം ലക്ഷ്മി ദേവിയുടെ രൂപമുള്ള   നെക്‌പീസും ധരിച്ച നടി മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ വാദം. തപ്‌സി പന്നുവിനെതിരെ ഇന്‍ഡോറിലെ ഛത്രിപുര പോലീസ് സ്‌റ്റേഷനിൽ പരാതി […]

കൊച്ചി: വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് തങ്ങളുടെ ആഗോള ആയുർവേദ സോപ്പ് ബ്രാൻഡായ ചന്ദ്രിക വീണ്ടും പുറത്തിറക്കുന്നത് ആഘോഷിക്കാനായി ചലച്ചിത്ര താരം കീർത്തി സുരേഷ് അഭിനയിക്കുന്ന ഒരു പുതിയ ടെലിവിഷൻ പരസ്യ ക്യാംപെയ്‌ൻ ആരംഭിക്കുന്നു. ചന്ദ്രികയുടെ ബ്രാൻഡ് അംബാസഡറായ കീർത്തി സുരേഷുമായുള്ള സഹകരണം ആരംഭിച്ചതായി സമീപകാലത്ത് പ്രഖ്യാപിച്ചതിന് ശേഷമുള്ള അവരുടെ ആദ്യ ടെലിവിഷൻ പരസ്യം ആയിരിക്കും ഇത്.

പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ ലോഗോ പ്രകാശനച്ചടങ്ങില്‍ മുതിര്‍ന്ന മാരത്തോണ്‍ ഓട്ടക്കാരന്‍ പോള്‍ പടിഞ്ഞാറേക്കര, ഒളിംപ്യന്‍ ഗോപി തോന്നക്കല്‍, ഒളിംപ്യന്‍ ഒ പി ജയ്ഷ, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റുമാരായ എ അജിത്കുമാര്‍, ജി സുരേഷ് കുമാര്‍, ഫെഡറല്‍ ബാങ്ക് സിഎഫ്ഒ വെങ്കിട്ടരാമന്‍ വെങ്കടേശ്വരന്‍, ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍ ഐപിഎസ്, കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ, കോസ്റ്റ്ഗാര്‍ഡ് ഡിഐജി എന്‍ രവി, ഫെഡറല്‍ ബാങ്ക് സിഎംഒ […]

  കൊല്ലം; വയോധികയെയും യുവാവിനെയും രണ്ട് കിലോയിലധികം കഞ്ചാവുമായി പൊലീസ് പിടികൂടി. കൊല്ലത്താണ് സംഭവം. കൊല്ലം അഞ്ചൽ കരുകോൺ ഏരുവേലിക്കൽ ചരുവിളവീട്ടിൽ കുൽസം ബീവി (67), തിരുവനന്തപുരം വള്ളക്കടവ് ചെറിയതുറ പുതുവൽ പുരയിടത്തിൽ സനൽ (34) എന്നിവരാണ് അറസ്റ്റിലായത്. യോദ്ധാവ് ആന്റി ഡ്രഗ് ക്യാമ്പയിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇവർ കുടുങ്ങിയത്. ചടയമംഗലം പൊലീസ്, കൊല്ലം റൂറൽ ഡാൻസഫ് ടീം എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം ഭാഗത്ത് നിന്ന് ഓട്ടോറിക്ഷയിൽ കഞ്ചാവുമായി വരുമ്പോഴാണ് ഇവർ അറസ്റ്റിലായത്. […]

ന്യൂഡല്‍ഹി: തീവ്ര ഉഷ്ണതരംഗങ്ങളുടെ പിടിയിലാണു രാജ്യമെന്നു കാലാവസ്ഥാപഠനം. ഇന്ത്യയിലെ ചൂട് മനുഷ്യന്റെ അതിജീവനപരിധിയുടെ പരമാവധിയിലേക്കടുന്നുവെന്നാണു പഠനം നടത്തിയ റീഡിങ് സര്‍വകലാശാലയിലെ കീറന്‍ ഹണ്ട് എന്ന ശാസ്ത്രജ്ഞന്‍ നല്‍കുന്ന സൂചന. 1901 നു ശേഷമുള്ള ഏറ്റവും ചൂടേറിയ ഫെബ്രുവരിയാണ് ഇക്കൊല്ലം കടന്നുപോയത്. വരുന്ന ആഴ്ചകളിലും താപനില ഗണ്യമായി ഉയരുമെന്നാണ് ദേശീയ കാലാവസ്ഥാ നിലയത്തിന്റെ പ്രവചനം. കഴിഞ്ഞ വര്‍ഷം അനുഭവപ്പെട്ട റെക്കോഡ് ഉഷ്ണതരംഗം ആവര്‍ത്തിക്കുമെന്ന ആശങ്കയ്ക്കാണ് ഇതു വഴിവയ്ക്കുന്നത്. വ്യാപകമായ വിളനാശത്തിനും മണിക്കൂറുകളോളമുള്ള െവെദ്യുതി തടസത്തിനും കഴിഞ്ഞ വര്‍ഷത്തെ അത്യുഷ്ണം […]

error: Content is protected !!