Advertisment

കോണ്‍ഗ്രസ് പ്രസിഡന്‍റ് കസേരയില്‍ ശശി തരൂരിനേക്കാള്‍ മികച്ചൊരാള്‍ സ്വപ്നങ്ങളില്‍ മാത്രം ! സോഷ്യല്‍ മീഡിയയില്‍ 99 ശതനാനവും പിന്തുണ തരൂരിന് ! അവിടെ കയറി കോണ്‍ഗ്രസിന്‍റെ വീട്ടുകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഇതര പാര്‍ട്ടിക്കാരുടെ തള്ളിക്കയറ്റമുണ്ട്. കേരളത്തില്‍ തരൂരിനെ എതിര്‍ക്കുന്ന നേതാക്കളുടെ സമുദായം നോക്കുക. അവര്‍ക്ക് അവരുടെ കൂട്ടത്തില്‍ വേറൊരാളെ കണ്ണില്‍ പിടിക്കില്ല - ദാസനും വിജയനും

New Update

publive-image

Advertisment

ഡോക്ടർ ശശി തരൂരിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന വാക്ക്‌പോരുകൾ കാണുമ്പോൾ കോൺഗ്രസ് പാർട്ടിയുടെ കാര്യത്തിൽ കോൺഗ്രസുകാരേക്കാൾ ഛേദം കോൺഗ്രസിതര പാർട്ടിക്കാർക്കും പകൽ കോൺഗ്രസും രാത്രി കാക്കി ട്രൗസറിട്ട് നടക്കുന്നവര്‍ക്കും ആണെന്ന് തോന്നി പോകുന്നു.

കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര പ്രശ്നത്തിൽ ഏറ്റവും ഊറ്റം കൊള്ളുന്നത് മറ്റുള്ളവരാണ്. ഇതെല്ലാം കോൺഗ്രസിന്റെ ഒരു അടവ് നയം ആണെങ്കിൽ ഇവിടെ പെട്ടുപോകുന്നത് ഇക്കൂട്ടരാണ്.


കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം എഐസിസി യുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഡോക്ടർ ശശി തരൂരിന്റെ മേലെ ഒരാളെ കിട്ടുക എന്നത് സ്വപ്നതുല്യമാണ്.


തരൂരിന്റെ പേര് വന്നതുമുതൽ ഒട്ടനവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായെത്തിയത്. പിന്തുണ കൊടുക്കാത്തത് അദ്ദേഹത്തിന്റെ ജാതിയിൽ പെട്ട ചില നേതാക്കൾ മാത്രം.

അല്ലെങ്കിലും ഒരു നായർ രക്ഷപ്പെടുന്നത് ഇഷ്ടപ്പെടുന്ന മറ്റൊരു നായർഇല്ല എന്നുള്ളത് വളരെയേറെ അറിയാവുന്ന സത്യങ്ങളാണ്. അതുകൊണ്ട് ആ നായർമാരുടെ എതിർപ്പുകളിൽ വല്ലാത്ത അർത്ഥങ്ങൾ കാണുന്നില്ല.

കേരളത്തിൽ മാത്രം ഒതുങ്ങി എന്ന് പറയുന്ന കോൺഗ്രസ്സ് പാർട്ടിയെ വടക്കേ ഇന്ത്യക്കാരിൽ ഒരു ചിന്താ മാറ്റം ഉണ്ടാക്കുവാനായി തരൂരിനെ കേരളത്തിലുള്ളവർ എതിർത്ത് കാണിച്ചുകൊണ്ട് വടക്കേ ഇന്ത്യക്കാരുടെ സ്നേഹം വോട്ടാക്കി മാറ്റുവാനുള്ള അടവ് നയം ആണോ എന്നും പറയുവാനാകുന്നില്ല.


അങ്ങനെയാണെങ്കിൽ കോൺഗ്രസ് പാർട്ടി എന്നേ രക്ഷപ്പെട്ടു. അങ്ങനെയൊക്കെ ചിന്തിച്ചിരുന്നെങ്കിൽ പാർട്ടി ഇത്രേം താഴേക്ക് പതിക്കില്ലായിരുന്നു.


കോൺഗ്രസ്സിലെ ചില നേതാക്കൾ എതിരാളികളിൽ നിന്നും പണം വാങ്ങിക്കൊണ്ട് പാർട്ടിയെ ഒറ്റുകൊടുക്കുന്ന കളികളാണോ എന്നും ചിന്തിക്കുന്നവർ ധാരാളമായുണ്ട്.

ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പുകളിൽ പണം വാങ്ങിക്കൊണ്ട് സ്ഥാനാർത്ഥികളെ നിശ്ചയിച്ച് ഉള്ള സീറ്റുകൾ വരെ ഇല്ലാതാക്കുന്ന നേതാക്കന്മാർ പിന്നിൽ നിന്നും കളിച്ചാൽ തരൂർ പ്രസിഡണ്ട് ആകണമെന്നില്ല.

അവിടെയും നാം കാണുന്നത് ഈ നായർ കളികൾ മാത്രമാണ് . ശരിക്കും പറഞ്ഞാൽ നായരുടെ വോട്ടുകൾ ഈയിടെയായി കോൺഗ്രസ്സിന് കിട്ടുന്നില്ല എങ്കിലും താക്കോൽസ്ഥാനങ്ങളിലെ കളികളിൽ അവർ മിടുക്ക് കാണിച്ചുകൊണ്ടിരിക്കുകയാണ്.

ഭാരത് ജോഡോ യാത്രപോലെ ഒരുഗ്രൻ സംഭവം ഇന്ത്യയിൽ നടക്കുമ്പോഴും അതിന്റെയെല്ലാം പ്രഭയെ ഇല്ലാതാക്കാക്കിക്കൊണ്ട് ഇക്കൂട്ടർ പാർട്ടിയെ ബലികഴിച്ചാൽ ദുഖിക്കുന്നത് പാർട്ടിക്കായി അഹോരാത്രം പണിയെടുക്കുന്ന മോഹൻദാസും അനു അയ്യപ്പനും അഷ്‌റഫും ജോസഫുമൊക്കെയാണ്.

അവരൊക്കെ ഈ യാത്ര വിജയപ്പിക്കുവാൻ രാവും പകലും പണിയെടുത്തു തളർന്നവരാണ്. അവരുടെ നെഞ്ചത്തുകൂടെയാണ് ഈ വക ഒറ്റുകാരായ നേതാക്കന്മാർ ചവുട്ടി നടക്കുന്നത് എന്നത് കാണാതെ പോകരുത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒറ്റുകാർ തത്ക്കാലം രക്ഷപ്പെടും എങ്കിലും ഭാവിയിൽ ജനക്കൂട്ടം അവരെ കല്ലെറിയും എന്നത് നഗ്നസത്യം.


എകെ ആന്റണിയെപ്പോലെയുള്ള കുറെയെണ്ണം ഡൽഹിയിൽ പോയിക്കിടന്ന് തിരുതയും കൊന്തയും സമ്മാനങ്ങൾ നൽകിക്കൊണ്ട് ഭരണത്തിന്റെ സകലമാന സൗകര്യങ്ങളും മധുരവും നുകർന്ന് ഇന്നിപ്പോൾ പാർട്ടിയുടെ അണികളുടെ മനസ്സിനെ കാണാതെ കളിച്ചാൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്ത് നിസ്സാരമായിരിക്കില്ല.


തമിഴ്‌നാട്ടിൽ ശശികലപോലെ ഇവരുടെയൊക്കെ ജീവിതം ആർക്കും വേണ്ടാതാകുന്ന കാഴ്ചകൾ നാം കാണുവാൻ പോകുന്നതേയുള്ളൂ . ആയതിനാൽ കേരളത്തിൽ വോട്ടുകൾ ഉള്ളവർ മറ്റുള്ളവരുടെ വാക്കുകളെ മുഖവിലക്ക് എടുക്കാതെ അണികളുടെ മനസ്സിനെ മനസ്സിലാക്കിക്കൊണ്ട് വോട്ടുകൾ രേഖപ്പെടുത്തുക.

പാർട്ടിയിൽ തലമുറമാറ്റം വേണമെന്ന് വാശിപിടിച്ചുകൊണ്ട് താക്കോൽ സ്ഥാനത്ത് എത്തിയവർ മുതൽ താക്കോൽ സ്ഥാനം കയ്യിൽ കിട്ടിയിട്ട് പാർട്ടിക്കെതിരെ പാർട്ടിയുണ്ടാക്കി എതിരാളികളെ സഹായിച്ച താക്കോൽ സ്ഥാനക്കാരും, താക്കോൽ സ്ഥാനത്തു ഇരുന്നുകൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കുവാനാകാതെ രണ്ടാം ഭരണം എതിരാളികൾക്ക് വെച്ചുകൊടുത്ത താക്കോൽ സ്ഥാനക്കാർ വരെ ഇന്നിപ്പോൾ മറ്റൊരു താക്കോൽ സ്ഥാനക്കാരനെ പിന്നിൽ നിന്നും കുത്തുകയാണ്.

കോൺഗ്രസ്സ് പാർട്ടിക്ക് ഇനിയൊരു ഭരണം കിട്ടണമെങ്കിൽ ഡോക്ടർ ശശി തരൂരിനെ പ്രസിഡണ്ട് ആക്കിയേ മതിയാകൂ.

പാർട്ടിക്കുവേണ്ടി പണിയെടുക്കുന്നവനെ ഇനിയും പൊട്ടനാക്കരുതേ എന്നഭ്യർത്ഥിച്ചുകൊണ്ട് പോസ്റ്റർ ഒട്ടിച്ചുകൊണ്ട് ദാസനും

നേതാക്കന്മാരെ അണികൾ റോഡിൽ തടയുന്ന കാലം സൃഷ്ടിക്കരുതേ എന്നഭ്യർത്ഥിച്ചുകൊണ്ട് വിജയനും

Advertisment