ഡോക്ടർ ശശി തരൂരിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന വാക്ക്‌പോരുകൾ കാണുമ്പോൾ കോൺഗ്രസ് പാർട്ടിയുടെ കാര്യത്തിൽ കോൺഗ്രസുകാരേക്കാൾ ഛേദം കോൺഗ്രസിതര പാർട്ടിക്കാർക്കും പകൽ കോൺഗ്രസും രാത്രി കാക്കി ട്രൗസറിട്ട് നടക്കുന്നവര്‍ക്കും ആണെന്ന് തോന്നി പോകുന്നു.
കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര പ്രശ്നത്തിൽ ഏറ്റവും ഊറ്റം കൊള്ളുന്നത് മറ്റുള്ളവരാണ്. ഇതെല്ലാം കോൺഗ്രസിന്റെ ഒരു അടവ് നയം ആണെങ്കിൽ ഇവിടെ പെട്ടുപോകുന്നത് ഇക്കൂട്ടരാണ്.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം എഐസിസി യുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഡോക്ടർ ശശി തരൂരിന്റെ മേലെ ഒരാളെ കിട്ടുക എന്നത് സ്വപ്നതുല്യമാണ്.
തരൂരിന്റെ പേര് വന്നതുമുതൽ ഒട്ടനവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായെത്തിയത്. പിന്തുണ കൊടുക്കാത്തത് അദ്ദേഹത്തിന്റെ ജാതിയിൽ പെട്ട ചില നേതാക്കൾ മാത്രം.
അല്ലെങ്കിലും ഒരു നായർ രക്ഷപ്പെടുന്നത് ഇഷ്ടപ്പെടുന്ന മറ്റൊരു നായർഇല്ല എന്നുള്ളത് വളരെയേറെ അറിയാവുന്ന സത്യങ്ങളാണ്. അതുകൊണ്ട് ആ നായർമാരുടെ എതിർപ്പുകളിൽ വല്ലാത്ത അർത്ഥങ്ങൾ കാണുന്നില്ല.
കേരളത്തിൽ മാത്രം ഒതുങ്ങി എന്ന് പറയുന്ന കോൺഗ്രസ്സ് പാർട്ടിയെ വടക്കേ ഇന്ത്യക്കാരിൽ ഒരു ചിന്താ മാറ്റം ഉണ്ടാക്കുവാനായി തരൂരിനെ കേരളത്തിലുള്ളവർ എതിർത്ത് കാണിച്ചുകൊണ്ട് വടക്കേ ഇന്ത്യക്കാരുടെ സ്നേഹം വോട്ടാക്കി മാറ്റുവാനുള്ള അടവ് നയം ആണോ എന്നും പറയുവാനാകുന്നില്ല.
അങ്ങനെയാണെങ്കിൽ കോൺഗ്രസ് പാർട്ടി എന്നേ രക്ഷപ്പെട്ടു. അങ്ങനെയൊക്കെ ചിന്തിച്ചിരുന്നെങ്കിൽ പാർട്ടി ഇത്രേം താഴേക്ക് പതിക്കില്ലായിരുന്നു.
കോൺഗ്രസ്സിലെ ചില നേതാക്കൾ എതിരാളികളിൽ നിന്നും പണം വാങ്ങിക്കൊണ്ട് പാർട്ടിയെ ഒറ്റുകൊടുക്കുന്ന കളികളാണോ എന്നും ചിന്തിക്കുന്നവർ ധാരാളമായുണ്ട്.
ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പുകളിൽ പണം വാങ്ങിക്കൊണ്ട് സ്ഥാനാർത്ഥികളെ നിശ്ചയിച്ച് ഉള്ള സീറ്റുകൾ വരെ ഇല്ലാതാക്കുന്ന നേതാക്കന്മാർ പിന്നിൽ നിന്നും കളിച്ചാൽ തരൂർ പ്രസിഡണ്ട് ആകണമെന്നില്ല.
അവിടെയും നാം കാണുന്നത് ഈ നായർ കളികൾ മാത്രമാണ് . ശരിക്കും പറഞ്ഞാൽ നായരുടെ വോട്ടുകൾ ഈയിടെയായി കോൺഗ്രസ്സിന് കിട്ടുന്നില്ല എങ്കിലും താക്കോൽസ്ഥാനങ്ങളിലെ കളികളിൽ അവർ മിടുക്ക് കാണിച്ചുകൊണ്ടിരിക്കുകയാണ്.
ഭാരത് ജോഡോ യാത്രപോലെ ഒരുഗ്രൻ സംഭവം ഇന്ത്യയിൽ നടക്കുമ്പോഴും അതിന്റെയെല്ലാം പ്രഭയെ ഇല്ലാതാക്കാക്കിക്കൊണ്ട് ഇക്കൂട്ടർ പാർട്ടിയെ ബലികഴിച്ചാൽ ദുഖിക്കുന്നത് പാർട്ടിക്കായി അഹോരാത്രം പണിയെടുക്കുന്ന മോഹൻദാസും അനു അയ്യപ്പനും അഷ്‌റഫും ജോസഫുമൊക്കെയാണ്.
അവരൊക്കെ ഈ യാത്ര വിജയപ്പിക്കുവാൻ രാവും പകലും പണിയെടുത്തു തളർന്നവരാണ്. അവരുടെ നെഞ്ചത്തുകൂടെയാണ് ഈ വക ഒറ്റുകാരായ നേതാക്കന്മാർ ചവുട്ടി നടക്കുന്നത് എന്നത് കാണാതെ പോകരുത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒറ്റുകാർ തത്ക്കാലം രക്ഷപ്പെടും എങ്കിലും ഭാവിയിൽ ജനക്കൂട്ടം അവരെ കല്ലെറിയും എന്നത് നഗ്നസത്യം.
എകെ ആന്റണിയെപ്പോലെയുള്ള കുറെയെണ്ണം ഡൽഹിയിൽ പോയിക്കിടന്ന് തിരുതയും കൊന്തയും സമ്മാനങ്ങൾ നൽകിക്കൊണ്ട് ഭരണത്തിന്റെ സകലമാന സൗകര്യങ്ങളും മധുരവും നുകർന്ന് ഇന്നിപ്പോൾ പാർട്ടിയുടെ അണികളുടെ മനസ്സിനെ കാണാതെ കളിച്ചാൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്ത് നിസ്സാരമായിരിക്കില്ല.
തമിഴ്‌നാട്ടിൽ ശശികലപോലെ ഇവരുടെയൊക്കെ ജീവിതം ആർക്കും വേണ്ടാതാകുന്ന കാഴ്ചകൾ നാം കാണുവാൻ പോകുന്നതേയുള്ളൂ . ആയതിനാൽ കേരളത്തിൽ വോട്ടുകൾ ഉള്ളവർ മറ്റുള്ളവരുടെ വാക്കുകളെ മുഖവിലക്ക് എടുക്കാതെ അണികളുടെ മനസ്സിനെ മനസ്സിലാക്കിക്കൊണ്ട് വോട്ടുകൾ രേഖപ്പെടുത്തുക.
പാർട്ടിയിൽ തലമുറമാറ്റം വേണമെന്ന് വാശിപിടിച്ചുകൊണ്ട് താക്കോൽ സ്ഥാനത്ത് എത്തിയവർ മുതൽ താക്കോൽ സ്ഥാനം കയ്യിൽ കിട്ടിയിട്ട് പാർട്ടിക്കെതിരെ പാർട്ടിയുണ്ടാക്കി എതിരാളികളെ സഹായിച്ച താക്കോൽ സ്ഥാനക്കാരും, താക്കോൽ സ്ഥാനത്തു ഇരുന്നുകൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കുവാനാകാതെ രണ്ടാം ഭരണം എതിരാളികൾക്ക് വെച്ചുകൊടുത്ത താക്കോൽ സ്ഥാനക്കാർ വരെ ഇന്നിപ്പോൾ മറ്റൊരു താക്കോൽ സ്ഥാനക്കാരനെ പിന്നിൽ നിന്നും കുത്തുകയാണ്.
കോൺഗ്രസ്സ് പാർട്ടിക്ക് ഇനിയൊരു ഭരണം കിട്ടണമെങ്കിൽ ഡോക്ടർ ശശി തരൂരിനെ പ്രസിഡണ്ട് ആക്കിയേ മതിയാകൂ.
പാർട്ടിക്കുവേണ്ടി പണിയെടുക്കുന്നവനെ ഇനിയും പൊട്ടനാക്കരുതേ എന്നഭ്യർത്ഥിച്ചുകൊണ്ട് പോസ്റ്റർ ഒട്ടിച്ചുകൊണ്ട് ദാസനും
നേതാക്കന്മാരെ അണികൾ റോഡിൽ തടയുന്ന കാലം സൃഷ്ടിക്കരുതേ എന്നഭ്യർത്ഥിച്ചുകൊണ്ട് വിജയനും
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, ഇന്ത്യയിൽ തങ്ങളുടെ വാക്വം ക്ലീനറുകളുടെ പ്രീമിയം ശ്രേണി പുറത്തിറക്കി. ഒരു സ്റ്റിക്ക്-ടൈപ്പ് കോർഡ്‌ലെസ് വാക്വം ആയ ബിസ്‌പോക്ക് ജെറ്റ്, കരുത്തുറ്റതും അന്തർജ്ഞാനമുള്ളതുമായ റോബോട്ടിക് ജെറ്റ് ബോട്ട്+ എന്നിവയാണവ. പുതിയ അപ്‌ഗ്രേഡ് ചെയ്ത വാക്വം ക്ലീനർ നിര ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഇഷ്‌ടാനുസൃതമാക്കിയിരിക്കുന്നു. അത് അനായാസമായ ശുചീകരണ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുക മാത്രമല്ല, എല്ലാ ലിവിംഗ് സ്‌പെയ്‌സിലും യോജിക്കുന്ന ആകർഷകമായ ഡിസൈനുകളിലും വരുന്നു. ആധുനിക കുടുംബങ്ങളുടെ സ്വീകരണ മുറികൾക്ക് […]
കൊല്ലം: ജില്ലയിൽ വാഹനാപകടത്തിൽ ഒരു മരണം. ഏഴു പേർക്ക് പരിക്കേറ്റു. പുനലൂർ- അഞ്ചൽ പാതയിൽ കരവാളൂർ പിറക്കൽ പാലത്തിന് സമീപമാണ് അപകടം. വേലംകോണം ചാരുംകുഴി പുത്തൻവീട്ടിൽ സ്വാതി പ്രകാശ് ആണ് മരിച്ചത്. ബുള്ളറ്റും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയും അതിന് പുറകിലായി വന്ന മറ്റ് മൂന്ന് ബൈക്കുകളും ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കരവാളൂർ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ആനയെ ആഘോഷപൂർവ്വം കൊണ്ടുവരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. […]
കോട്ടയം: ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചത് 348 പേര്‍ക്ക്. ബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധന കണ്ടെത്തിയ സാഹചര്യത്തില്‍ ഇടപെടലുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. ഈ മാസം ഇതുവരെ 594 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവരും കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒ. നിര്‍ദേശിച്ചു. ഇവരില്‍ കുട്ടികള്‍ ഒഴികെയുള്ളവര്‍ കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ ഉടന്‍ […]
ആലപ്പഴ: ജില്ലയിലെ കായികമേഖലയിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ജില്ല കളക്ടർ ഹരിത വി. കുമാർ വിലയിരുത്തി. നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ചെങ്ങന്നൂർ, കണിച്ചുകുളങ്ങര, ആര്യാട് തുടങ്ങിയ സ്റ്റേഡിയങ്ങളെ സംബന്ധിച്ചും ഇഎംഎസ് സ്റ്റേഡിയം ഉൾപ്പെടെയുള്ള തുടങ്ങുവാൻ പോകുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചും ചർച്ച നടത്തി. പ്രവർത്തന പുരോഗതികൾ വിലയിരുത്തുന്നതിന് വേണ്ടി സ്ഥലം സന്ദർശിക്കുമെന്ന് അവർ പറഞ്ഞു. ജില്ലയിൽ നടക്കുവാൻ പോകുന്ന എന്റെ കേരളം എക്സിബിഷനിൽ സ്പോർട്സുമായി ബന്ധപ്പെട്ട് ചെയ്യേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ച് രൂപരേഖയായി. രാജാ കേശവദാസ് നീന്തൽകുളം അവധിക്കാലത്ത് കുട്ടികൾക്ക് […]
കൊച്ചി: പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഇരുമ്പനം സ്വദേശി മനോഹരനെ എസ്.ഐ അടിച്ചതിന് ദൃക്‌സാക്ഷിയുണ്ടായിരുന്നു. വാഹനത്തിലും സ്‌റ്റേഷനിലും വച്ച് നിരവധി പേരാണ് അദ്ദേഹത്തെ മര്‍ദ്ദിച്ചത്. സി.ഐ ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവാദികളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന്‍ ലോക്കപ്പ് മര്‍ദ്ദനത്തിന്റെ കേന്ദ്രമാണ്. വാദികളെയും പ്രതികളെയും സി.ഐ മര്‍ദ്ദിക്കും. മര്‍ദ്ദന വീരനാണ് സി.ഐ. പാന്റിന്റെ പോക്കറ്റില്‍ കയ്യിട്ട് നിന്നതിന്റെ പേരില്‍ 18 വയസുകാരനെ മര്‍ദ്ദിച്ച് നട്ടെല്ല് പൊട്ടിച്ചു. ഇത് സംബന്ധിച്ച് കമ്മീഷണര്‍ക്ക് മുന്നില്‍ പരാതിയുണ്ട്. പിതാവ് നിയമസഭയിലെത്തി എന്നോട് […]
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ് തന്നെയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അറിയിച്ചത്. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് മാനദണ്ഡം നടപ്പാക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി നിലപാട് വ്യക്തമാക്കിയത്. എത്രയോ കാലമായി നാട്ടിൽ […]
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് ‘ടൈപ്പ് 2’ പ്രമേഹമാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഒന്ന്… ഉലുവയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന […]
ആലപ്പുഴ . ദേശീയ സൈക്കിള്‍ പോളോ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ എത്തിയ കേരള ടീം അംഗം ഫാത്തിമ നിദാസ് ഷിഹാബുദ്ദീന്റെ മരണം കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. സംസ്ഥാന കായികവകുപ്പിന്റെ അലംഭാവമാണ് ഒരു കുരുന്നു ജീവന്‍ നഷ്ടപ്പെട്ടതിന് കാരണമായതെന്നാണ് ആരോപണം. എന്നാല്‍ ഇപ്പോഴിതാ തന്റെ കുട്ടിയുടെ മരണകാരണം എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിന്റെ വേദന പങ്കുവച്ചിരിക്കുകയാണ് നിദ ഫാത്തിമയുടെ പിതാവ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിൽ നിദ ഫാത്തിമയുടെ പിതാവ് ശിഹാബുദ്ദിന്‍ തന്റെ നൊമ്പരത്തെ കുറിച്ച് […]
അമ്പലപ്പുഴ: വിദ്യാര്‍ഥിനികളോട് അപമര്യാദയായും ലൈംഗികച്ചുവയോടും കൂടി സംസാരിച്ച അധ്യാപകനെ വിദ്യാര്‍ഥിനിയുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റു ചെയ്തു. കാക്കാഴം എസ്.എന്‍.വി.ടി.ടി ഐയിലെ അധ്യാപകനും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീ ഭവനില്‍ ശ്രീജിത്തി(43)നെയാണ് പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തത്. തങ്ങളോട് ലൈംഗികച്ചുവയോടും അപമര്യാദയായും പെരുമാറിയെന്നു കാട്ടി നാലു വിദ്യാര്‍ഥിനികള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഥമാധ്യാപികക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ചിലര്‍ പരാതി പിന്‍വലിച്ചതോടെ അധ്യാപകന് […]