ഒരു അപകടം വരുന്നതിന്റെ മുന്നോടിയായി ജനങ്ങൾ വിളിച്ചുകൂവിയിട്ടും അതൊന്നും കൂസാതെ ഒരു മീൻ പിടുത്ത ബോട്ടിനെ ഉല്ലാസ നൗകയാക്കി മാറ്റിയവർ അറിഞ്ഞില്ല അതൊരു ശവമഞ്ചമായി മാറുമെന്ന്.
പണത്തിനോടുള്ള ആർത്തി മൂക്കുമ്പോൾ ലോകത്ത് എവിടെയും സംഭവിക്കാവുന്ന ഒന്നാണ് താനൂരിലും സംഭവിച്ചത്. മധ്യവേനലവധിയും പെരുന്നാളും വിഷുവും ഈസ്റ്ററും ഒക്കെ ഒരുമിച്ചു കിട്ടിയപ്പോൾ
താനൂരിലെ നാസറും കപ്പിത്താൻ പാളപ്പുറത്ത് ദിനേശനും ചെയ്തത് പരമാവധി ജനങ്ങളെ കയറ്റുക കാശുണ്ടാക്കുക എന്നത് മാത്രം.
പക്ഷെ നഷ്ടപ്പെട്ടത് ഒന്നോ രണ്ടോ കുടുംബങ്ങളിലെ മൊത്തം അംഗങ്ങൾ, ഒന്നുറ്റവരെ നോക്കി കരയുവാൻ വരെ ആളുകൾ ബാക്കിയില്ലാതായ കുടുംബങ്ങൾ.
കേരളത്തിൽ ഇതൊന്നും സംഭവിച്ചില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ. മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ഭൂപ്രദേശം. ആഗോള ദുരന്തനിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടി ഈ ദുരന്തം കൃത്യമായി പ്രവചിച്ചയാളാണ്. 10 പേരിൽ കുറയാതെ മരിക്കുന്ന ഒരു ബോട്ടപകടം കേരളത്തിൽ വൈകില്ലെന്ന് തുമ്മാരുകുടി പറഞ്ഞിട്ട് ദിവസങ്ങൾ മാത്രം.
ബെല്ലും ബ്രെയ്ക്കുമില്ലാത്ത കേരളത്തിന്റെ ജല ടൂറിസത്തിൻ്റെ ദൈന്യതയെ നോക്കി ഇത്ര കൃത്യമായി മലയാളികൂടിയായ യു എൻ മുൻ ദുരന്തനിവാരണ വിഭാഗം തലവൻ ഒരു മുന്നറിയിപ്പ് നൽകിയിട്ടും, സുഡാനിൽ പോയി ലോക മാതൃകകൾ കണ്ടുപഠിക്കാൻ നടക്കുന്ന നമ്മുടെ മന്ത്രിവര്യൻമാർ തിരിഞ്ഞുനോക്കിയില്ല. ഫലമോ 21 ജീവനുകൾ ?
കേവലം പതിനായിരം രൂപ കടമാകുമ്പോൾ കുടുംബസഹിതം ആത്മഹത്യ ചെയ്യുന്നവർ, കൂട്ടുകാരി ഫോൺ എടുക്കാതാകുമ്പോൾ സോഷ്യൽ മീഡിയയിൽ ലൈവ് കാണിച്ചുകൊണ്ട് കൈഞരമ്പ് മുറിക്കുന്നവർ, കാമുകന് ഐസ്‌ക്രീമിൽ വിഷം കലർത്തുന്നവർ, ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിക്കുന്നവർ.
കേവലം പതിനാറു സെന്റ് ഭൂമിക്ക് കുടുംബത്തെ മൊത്തം സയനൈഡ് തീറ്റിക്കുന്നവർ, പരീക്ഷക്ക് മാർക്ക് കുറഞ്ഞതിന് ഷാളിൽ കെട്ടി തൂങ്ങുന്നവർ, മതിലിൽ പോസ്റ്റർ പതിക്കുന്നതിൽ പരസ്പരം കൊന്നു കൂട്ടുന്നവർ, വിശന്നവൻ ഭക്ഷണം എടുത്തപ്പോൾ അടിച്ചു കൊന്നവർ, മുപ്പതോളം ആനകൾക്ക് ചുറ്റും നിന്ന് താളം പിടിക്കുന്നവർ – ഇവരൊക്കെയാണ് നമ്മൾ !
മ്യാന്മറിലും സിറിയയിലും മറ്റും ബോട്ടുകൾ മറിഞ്ഞു നിരവധി പാവങ്ങൾ മരണപ്പെട്ടിട്ടുണ്ട്. അതൊക്കെ യുദ്ധക്കെടുതിയിലും വർഗീയ കലാപങ്ങളിലും നിന്ന് രക്ഷ നേടുവാൻ എണ്ണം നോക്കാതെ ബോട്ടുകളിൽ കയറി സ്വയരക്ഷ നോക്കുന്നവരാണ്. അവരെയാണ് പടച്ചവൻ പിന്നെയും പിന്നെയും പരീക്ഷിക്കുന്നത്.
താനൂരിലേത് എല്ലിന്റെ ഇടയിൽ കുത്തിയതിന്റെ പരീക്ഷണമാണ്. നന്മകൾ ഇല്ലാത്ത ഭരണാധികാരികൾ നാട് ഭരിക്കുമ്പോൾ ദുരന്തങ്ങൾ വെടിക്കെട്ടുപോലെ വന്നുകൊണ്ടിരിക്കും. അതിപ്പോൾ ഓഖി പോലെയും നിപ്പ പോലെയും കോവിഡ് പോലെയും പ്രളയം പോലെയും ഏത് വിധേനയും വന്നുകൊണ്ടിരിക്കും.
കേരളത്തിലെ ഒട്ടുമിക്ക ദുരന്തങ്ങളും മനുഷ്യ നിർമ്മിതാണോ എന്നുള്ള സംശയങ്ങൾ ജനങ്ങൾക്കിടയിൽ നിലനിൽക്കെ എല്ലാം അറിഞ്ഞിട്ടും ബോട്ടിലേക്ക് കൂടുതൽ ആളുകളെ കയറ്റിയത് മനപ്പൂർവമാണോ എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. സാധാരണ അന്വേഷണമല്ലാതെ കാര്യമായി തന്നെ മോശമല്ലാത്ത ഒരു ജുഡീഷണൽ കമ്മീഷനെ കൊണ്ട് തന്നെ അന്വേഷിക്കണം.
വേലിയേറ്റവും വേലിയിറക്കവും ഗൗനിക്കാതെ ഒരേ സമയം കേരളത്തിലെ ഡാമുകൾ ഒന്നടങ്കം തുറന്നുവിട്ടുകൊണ്ടു കേരളത്തിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയപ്പോൾ നാം കാണാതെ പോയ കുറേയധികം പിടിപ്പുകേടുകൾ ഉണ്ടായിരിക്കുന്നു. അതൊന്നും ഉറക്കെ പറയുവാനോ പ്രതികരിക്കുവാനോ കഴിയാത്ത രീതിയിലേക്ക് മലയാളി അധഃപതിച്ചിരിക്കുന്നു.
കേരളത്തിൽ കഴിഞ്ഞ കാലഘട്ടങ്ങളിൽ നടന്ന ബോട്ട് ദുരന്തങ്ങളും ഡാം ദുരന്തങ്ങളും ആഴത്തിൽ ശ്രദ്ധിച്ചുനോക്കിയാൽ ചില പൊരുത്തക്കേടുകൾ കാണാനാവും. തട്ടേക്കാട്ട് ബോട്ട് ദുരന്തവും തേക്കടിയിൽ ബോട്ട് മറിഞ്ഞതുമെല്ലാം ചിലത് മാത്രം.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയുടെ തൊണ്ടിമുതൽ നശിപ്പിക്കുവാൻ മാത്രമാണ് പന്നിയാറിൽ പെൻസ്റ്റോക്ക് പൈപ്പുകൾ പൊട്ടിച്ചുകൊണ്ട് ആ കനേഡിയൻ ട്രാൻസ്ഫോർമറുകൾ തകർത്തത് എന്നാരെങ്കിലും പറഞ്ഞാൽ നമ്മുക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇന്നിപ്പോൾ കേരളത്തിൽ ഉടനീളം സ്ഥാപിക്കുവാൻ കരുതിയിരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ അഴിമതിക്കുരുക്കിൽ പെട്ടപ്പോൾ അത് രാഷ്ട്രീയബന്ധുക്കളുടെ അടുത്തേക്ക് തിരിഞ്ഞപ്പോൾ താനൂരിലുണ്ടായ ബോട്ടപകടം ആരെങ്കിലും കൂട്ടിവായിച്ചാൽ അതൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ല എന്നതും അത് സാധാരണക്കാരന്റെ സാധാരണ ബുദ്ധിയിൽ തെളിയും എന്നതും ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസുകാർ മനസിലാക്കിയാൽ നന്നായിരുന്നു.
ഏതച്ഛൻ വന്നാലും കേട് അമ്മക്ക് തന്നെ:
മരിച്ചവർക്ക് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ദാസനും ഇനിയെങ്കിലും രാഷ്ട്രീയക്കാർ പുകമറകൾ അവസാനിപ്പിക്കണം എന്നഭ്യർത്ഥിച്ചുകൊണ്ട് വിജയനും
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 2023-24 അക്കാദമിക് കലണ്ടര്‍ പ്രകാരം ജൂണ്‍ 3 ഉള്‍പ്പെടെയുള്ള ശനിയാഴ്ചകള്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ കമ്മീഷണറുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ ആർ വിക്രമൻ വിരമിച്ചു. ന്യൂ ഡൽഹി ലോധി കോളനി മെഹർ ചന്ദ് മാർക്കറ്റ് എഫ്-20 എംസിഡി സ്റ്റാഫ് ക്വാർട്ടേഴ്സിലെ താമസക്കാരനായ വിക്രമന്‍ അങ്കമാലി വട്ടപ്പറമ്പ് സ്വദേശിയാണ്.
ഭൂവനേശ്വര്‍: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍ എക്‌സ്പ്രസും ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കൂട്ടിയിടിയില്‍ കോറോമാണ്ടല്‍ എക്‌സ്പ്രസിന്റെ നിരവധി ബോഗികള്‍ പാളം തെറ്റി.
എറണാകുളം : വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിലേയ്‌ക്ക്. ജൂൺ 5 മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. സർവീസ് നിർത്തിവെച്ചുള്ള സമരത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുക, ദൂരപരിധി നോക്കാതെ സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിനൊരുങ്ങുന്നത്. ജൂൺ […]
കൊച്ചി: ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ട് ബിഗ് എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കായി ഫാഷന്‍, ബ്യൂട്ടി, ലൈഫ് സ്‌റ്റൈല്‍ വിഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന കളക്ഷനുകളുമായി 200,000 വില്‍പനക്കാരെയും 10,000-ലധികം ബ്രാന്‍ഡുകളുടേയും ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ഇമേജ് സെര്‍ച്ച്, വീഡിയോ കാറ്റലോഗ്, വെര്‍ച്വല്‍ ട്രൈ-ഓണ്‍, വീഡിയോ കൊമേഴ്‌സ്, ടോപ്പ് ഫില്‍ട്ടറുകള്‍ എന്നിവയിലൂടെ വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ലഭിക്കും. ലക്ഷക്കണക്കിന് വില്‍പ്പനക്കാരെയും ബ്രാന്‍ഡുകളെയും ഉപഭോക്താക്കളെയും ഒരിക്കല്‍ക്കൂടി ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഫ്ളിപ്കാര്‍ട്ട് ഫാഷന്‍ സീനിയര്‍ ഡയറക്ടര്‍ അഭിഷേക് മാലൂ […]
ഭുവനേശ്വർ∙ ഒഡീഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം. ചെന്നൈ–കൊൽക്കത്ത കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. അൻപതിലധികം പേർക്ക് പരുക്കുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ ബലാസോർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പാളം തെറ്റിയ ട്രെയിനിന്റെ നാലു ബോഗികൾ മറിഞ്ഞു. കൂടുതൽ രക്ഷാപ്രവർത്തകരെ അപകട […]
സിഎംപി നേതാവ് സിപി ജോണ്‍ യുഡിഎഫ് സെക്രട്ടറി പദത്തിലേയ്ക്ക്. രാഷ്ട്രീയം നന്നായി അറിയുന്ന സിപി ജോണ്‍ മുന്നണി നേതൃത്വത്തിലേയ്ക്കു വരുന്നത് ഐക്യ മുന്നണി രാഷ്ട്രീയത്തിന് ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടു മുന്നണികളാണ് ഐക്യ ജനാധിപത്യ മുന്നണി എന്ന യുഡിഎഫും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന എല്‍ഡിഎഫും. രണ്ടും ഉയരമുള്ള രണ്ടു കൊടുമുടികളായി നില്‍ക്കുമ്പോള്‍ അല്പം ഇടം കണ്ടെത്താന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമം തുടങ്ങിയിട്ടു കാലം കുറെയായെങ്കിലും ഇനിയും […]
നോണ്‍ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കൻ. പതിവായി തന്നെ ചിക്കൻ കഴിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ നിലവില്‍ ഈ ചിക്കൻ പ്രേമം അത്ര ഗുണകരമല്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. എന്തെന്നാല്‍ ചിക്കൻ കഴിക്കുമ്പോള്‍ ഇന്ന് ലോകത്ത് തന്നെ അസുഖങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ പത്താമതായി നില്‍ക്കുന്ന ‘ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റൻസ്’ (എഎംആര്‍) എന്ന രോഗാവസ്ഥയിലേക്ക് എത്തിക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എഎംആര്‍ എന്നാല്‍ നമ്മുടെ ശരീരത്തില്‍ മരുന്നുകളുടെ ‘എഫക്ട്’ കുറയുന്ന, അഥവാ മരുന്നുകള്‍ ഏല്‍ക്കുകയോ […]
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഏറുന്ന ഈ കാലഘട്ടത്തിൽ വീണ്ടുമൊരു പരിസ്ഥിതിദിനം കൂടി എത്തുകയാണ്. ജൂൺ 5 ലോക പരിസ്ഥിതിദിനത്തിൽ നാം ചെയ്യുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തികൾ നല്ലൊരു നാളേക്കുള്ള കരുതലാണ്. മനുഷ്യനും പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും സുഗമമായി നിലനിൽക്കുന്നതിന് ഈ പ്രകൃതിയെ സംരക്ഷിച്ചേ മതിയാവു. ഐക്യരാഷ്ട്ര സഭ 1974 മുതൽ പ്രകൃതിക്കായി മാറ്റിവെച്ച ദിനമാണ് ജൂൺ അഞ്ച്. പരിസ്ഥിതി സംരക്ഷണത്തിനായി കർമപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായാണ് ഈ ദിനം. ഈ പരിസ്ഥിതി ദിനത്തിൽ നമുക്കും ചെയ്യാൻ ഏറെ കാര്യങ്ങളുണ്ട്. […]