മലയാളസിനിമ ഇന്നിപ്പോൾ ഒട്ടേറെ നാടകങ്ങൾക്കിടയിലൂടെയാണ് കടന്നു പോകുന്നത് എന്ന് ആർക്കെങ്കിലും തോന്നിയാൽ അതിൽ അത്‌ഭുതമായി ഒന്നുമില്ല. ഒട്ടേറെ ബിനാമികളും വണ്ടി ചെക്കുകളും എൻഫോഴ്‌സ്‌മെന്റും സ്വര്ണക്കടത്തും ഡോളർ കയറ്റും വെളുപ്പിക്കലും എന്ന് വേണ്ട എന്തൊക്കെ അരാജകത്വങ്ങൾ ലോകത്തുണ്ടോ അതൊക്കെ മലയാള സിനിമയിൽ വിളയാടുമ്പോൾ ഇവര്‍ സമൂഹത്തിൽ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പൊൾ പുച്ഛം തോന്നുന്നു.
മലയാളസിനിമയിലെ നാലോളം ബിനാമി നിർമ്മാതാക്കൾ ഇഡിയുടെ നിരീക്ഷണത്തിൽ ആണെന്നും അതിലൊരാളെ ഇഡി ചോദ്യം ചെയ്തു പിടിച്ചു വെച്ചിരുന്നുവെന്നുമൊക്കെയുള്ള വാർത്തകൾ മലയാളക്കരയാകെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ആരാണാ ‘ഭാഗ്യവാൻ’ എന്നാണ് സമൂഹം ഉറ്റുനോക്കുന്നത്.
പല പേരുകൾ ഉയർന്നു കേട്ടിരുന്നു എങ്കിലും ആരെയും പേരെടുത്തു പറയുവാൻ ആരും കൂട്ടാക്കിയിരുന്നില്ല.
ഒരു മഹാനടന്റെ പൈലറ്റായി വന്ന് അദ്ദേഹത്തിന്റെ വീട്ടിലെ അടുക്കള കാര്യങ്ങൾ വരെ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് എത്തിയ ലോകത്തിലെ ഏറ്റവും പണക്കാരനായ ഡ്രൈവർ ഇന്നിപ്പോൾ ഇ ഡി യുടെ മുന്നിൽ വിയർത്തു കൊണ്ടിരിക്കുകയാണ്.
കണക്കിന്റെ കാര്യത്തിൽ വളരെ കണിശമായ തീരുമാനങ്ങൾ എടുക്കുന്ന അദ്ദേഹം കണക്ക് അവതരിപ്പിക്കുന്ന കാര്യത്തിൽ ലേശം പിറകിലാണ് എന്നാണ് അദ്ദേഹത്തെ വിശ്വസിച്ചു പണം നിക്ഷേപിച്ച സിനിമാ നിർമ്മാതാക്കൾക്കിടയിലുള്ള അഭിപ്രായം.
സിനിമാ വിതരണക്കാരൻ എന്ന നിലയിൽ വളരെ കണിശമായി തിയറ്ററുകളിൽ നിന്നും പണം മുൻകൂർ ആയും അല്ലാതെയും കൈ കുടഞ് വാങ്ങിച്ചെടുക്കുന്ന വിദ്വാൻ പക്ഷെ നിർമ്മാതാക്കൾക്ക് പണം തിരിച്ചുകൊടുക്കുന്ന സമയത്ത് പട്ടി വാതിൽക്കൽ വാ പൂച്ചവാതിൽക്കൽ വാ;എന്നൊരു അഴകൊഴമ്പൻ രീതിയാണ് സ്വീകരിച്ചുപോന്നിരുന്നത്.
നേരെ ചൊവ്വേ ഒരാൾക്കും മുതലിറക്കിയ പണമോ അല്ലെങ്കിൽ ലേശം ലാഭമോ കിട്ടിയ ചരിത്രം ഇല്ല. പക്ഷെ അതിവിദഗ്ധമായി കണക്കുകൾ ബോധിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു എന്നതുകൊണ്ടാണ് ആരും കേസ് കൊടുക്കാൻ മുതിരാതിരുന്നത്.
ആദ്യമൊക്കെ മഹാനടന്റെ വീട്ടിലേക്കുള്ള പച്ചക്കറികളും മീനും ഇറച്ചിയുമൊക്കെ വാങ്ങി കൊണ്ടുവരുന്ന ആളായിരുന്ന ഈ നിർമ്മാതാവ് പിന്നീട് അവരുടെ എല്ലാവരുടെയും വിശ്വാസ്യത പിടിച്ചുപറ്റി.
മഹാനടന് വലിയ സാമ്പത്തിക അച്ചടക്കമില്ലാത്ത ആളായതുകൊണ്ട് ഒരുവിധം കാര്യങ്ങളൊക്കെ ഡ്രൈവറെ ഏൽപ്പിച്ചുകൊണ്ടിരുന്നു. അക്കാലങ്ങളിൽ ഇദ്ദേഹം സിനിമകൾ സ്വന്തമായി നിർമ്മിച്ചുകൊണ്ട് ആവശ്യമില്ലാതെ വളരെയധികം സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ആദ്യ ചിത്രങ്ങൾ പണമുണ്ടാക്കിയെങ്കിലും വലിയ ബജറ്റില്‍ നിര്‍മിച്ച ചില ചിത്രങ്ങള്‍ പ്രതീക്ഷിക്കാതെ ധാരാളം പണം ബാധ്യതയുണ്ടാക്കി.
ആ സമയങ്ങളിൽ അബുദാബിയിലെ ഒരു മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഒരു വ്യക്തിയാണ് ഇദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചുകൊണ്ടിരുന്നത്.
കൂട്ടുകാരായി കൂടെയുണ്ടായിരുന്ന ഒട്ടേറെ പേര് താരത്തെ സാമ്പത്തികമായി ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു
ഡ്രൈവറായിരുന്ന സുഹൃത്ത് താരത്തെ പരിചയപ്പെടുന്നത്.
22 ദിവസത്തെ ഷൂട്ടിങ്ങിനു ശേഷം ഇയാള്‍ക്ക് വീട്ടിലേക്ക് തിരിച്ചു പോകേണ്ടി വരികയും പിന്നീട് അമ്പലമുകളിൽ ഷുട്ടിംഗ് നടക്കുന്ന സമയത്ത് ആൾക്കൂട്ടത്തിൽ നിന്നും മുന്‍ ഡ്രൈവറെ തിരിച്ചറിയുകയും വിണ്ടും കൂടെ കൂടുകയുമായിരുന്നു. ആ ബന്ധമാണ്
മലയാളസിനിമയിലെ ഏറ്റവും വലിയ നിർമ്മാതാവായി ഒരു ഡ്രൈവറെ മാറ്റിയത്.
താരം പണം നോക്കാതെ ചില ക്ലാസ് സിനിമകളിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് പല സിനിമകൾക്കും ഇദ്ദേഹം കണക്കുകൾ പറയാറില്ല. മലയാളത്തിന് നല്ല ക്‌ളാസ്സിക്കുകൾ സംഭാവന ചെയ്തുകൊണ്ടിക്കുന്ന സമയത്താണ് ഡ്രൈവര്‍ മെല്ലെ മെല്ലെ നിർമ്മാണ കാര്യങ്ങളിലും കഥകളിലും ഒക്കെ ഇടപെടാൻ തുടങ്ങിയത്.
അങ്ങനെയാണ് ചില മീശ പിരിയൻ സിനിമകൾക്കായി താരം ഡേറ്റുകൾ കൊടുക്കുവാൻ തുടങ്ങിയത്. താരത്തെ ഒരു സെമി വില്ലനാക്കിയും കവലച്ചട്ടമ്പിയാക്കിയും കള്ളടിച്ചുകൊണ്ട് പൊലീസുകാരെ റോട്ടിലിട്ട് തല്ലുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ നിർബന്ധിച്ചത് ഈ കൂട്ടുകാരനാണ്. ഈ കഥാപാത്രങ്ങൾ ചെറുപ്പക്കാരെ വളരെയധികം വഴിതെറ്റിക്കുന്നു എന്ന ആക്ഷേപം ഉയർന്നപ്പോൾ പിന്നീട് ചുവട് മാറ്റി പിടിക്കുകയായിരുന്നു.
അന്നൊക്കെ ലോഹിതദാസും, സിബിമലയിലും, സത്യൻ അന്തിക്കാടും, പ്രിയദർശനും, ഒക്കെ ഒരു കഥയുമായി വന്നാൽ ഈ മഹാനടന്‍ മറ്റൊന്നും ചിന്തിക്കാതെ സമ്മതിക്കുമായിരുന്നു. ആ കീഴ്‌വഴക്കങ്ങളൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് ഒരു സിനിമയുടെ കഥ കേൾക്കാൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടത് പുതിയ ഡ്രൈവര്‍ പങ്കാളിയായിരുന്നു. അങ്ങനെയായപ്പോൾ നല്ല കഥാകൃത്തുക്കളും സംവിധായകരും താരത്തില്‍നിന്നും അകന്നു.
ആ കാലഘട്ടത്തിലാണ് ആരാണ്ടൊക്കെ ഹാപ്പിയാണ്, എങ്ങോട്ടൊക്കെയോ ബസ് റൂട്ട് എന്നിങ്ങനെയുള്ള ഊള പടങ്ങൾ മലയാളത്തിന് കാണേണ്ടി വന്നത്. ഒരു ബ്രഹ്മാണ്ഡ ചിത്രത്തെ നശിപ്പിച്ചതിൽ മുഖ്യ പങ്ക് ഈ ഡ്രൈവര്‍ക്കാണ്. ആ സിനിമ ഷൂട്ടിങ്ങിനിടയിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി നിർമ്മാതാവിനെയും സംവിധായകനെയും തമ്മിൽ തെറ്റിച്ചുകൊണ്ട് സിനിമ പിടിച്ചടുക്കുവാനുള്ള ശ്രമത്തെ ബുദ്ധിയിലൂടെ പരാജയപ്പെടുത്തിയത് ശ്രീനിവാസനാണ്.
ഇനി കാര്യത്തിലേക്ക് കടക്കാം. ഇത്രയധികം നൂറുകോടി ക്ലബ്ബ് സിനിമകൾ എടുത്തു എന്നവകാശപ്പെടുന്നുണ്ടെങ്കിലും ശരിക്കുള്ള മുതലാളിയായ മഹാനടന് ഒരു ചുക്കും ചുണ്ണാമ്പും കിട്ടിയിട്ടില്ല എന്നാണ് അറിയുവാൻ കഴിയുന്നത്. എല്ലാ സിനിമകളും ഹിറ്റാണ് സൂപ്പർ ഹിറ്റാണ് മെഗാഹിറ്റാണ് എന്നൊക്കെ പ്രൊപോഗണ്ടകൾ ഇറക്കുന്നുണ്ടെങ്കിലും മഹാനടന് എന്തെങ്കിലും നക്കാപ്പിച്ച കൊടുത്തുകൊണ്ട് ആ പാവത്തെ ഒതുക്കി കളിക്കുന്ന രീതികളാണ് നടന്നുപോന്നിരുന്നത്.
കേരളം ഒന്നടങ്കം സിനിമ തിയറ്ററുകൾ വാങ്ങിക്കൂട്ടുന്നു, ദുബായിൽ പഞ്ചനക്ഷത്ര ഹോട്ടലിനു അഡ്വാൻസ് കൊടുക്കുന്നു, ബിസിനസ് ബേയിൽ ഇന്റർനാഷണൽ സിനിമകൾ നിർമ്മിക്കുവാനുള്ള ഓഫീസുകൾ, ഹോങ്കോങ്ങിൽ വെളുപ്പിക്കാനുള്ള ഓഫീസ് തുറക്കുന്നു, ദുബായിൽ ബിനാമിയുമൊത്ത് ഡാൻസ് ബാറുകൾ, ഹോട്ടലുകൾ നടത്തുന്നു. എല്ലാം ബിനാമികളുടെ പേരുകളിൽ.
ഇത് മനസ്സിലാക്കിയ മഹാനടന്‍ എല്ലാ കാര്യങ്ങളും ഇഡിയുടെ മുന്നിൽ തുറന്നുപറയുകയും, കഴിഞ്ഞ നാല് മാസങ്ങൾക്ക് മുൻപ് അഞ്ചോളം മണിക്കൂറുകൾ താരത്തെ ഇഡി ചോദ്യം ചെയുകയും ചെയ്തിരുന്നു. താരത്തില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നിപ്പോൾ ഡ്രൈവറായ നിർമ്മാതാവിനെ ഇഡി നിർത്തിപൊരിക്കുന്നത്.
ഒരു വെടിക്ക് രണ്ടുപക്ഷി എന്ന തത്വപ്രകാരം താരത്തിന് എല്ലാ കണക്കുകളും ഇനിയെങ്കിലും കിട്ടുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
2000 ൽ ആരംഭിച്ച നിർമ്മാണകമ്പനിയിൽ നിന്നും ഇതുവരെ ഒരു ലാഭവും തനിക്ക് ലഭിച്ചിട്ടില്ല എന്ന് താരം തുറന്നുപറയുമ്പോൾ മലയാളി തലയിൽ കൈവെക്കും. ഫാൻസുകാർ ഞെട്ടിത്തരിക്കും.
മഹാനടന്‍റെ നന്മകൾ വെച്ചുനോക്കുമ്പോൾ ഒരാളെ പരസ്യമായി ക്രൂശിക്കാനോ നാറ്റിക്കാനോ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല.
ഒരു നാൾ വരും :
എന്നാലും ഇത്രേം ചതികൾ വേണ്ടായിരുന്നു എന്ന് സംവിധായകൻ ദാസനും
ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന് നിർമ്മാതാവ് വിജയനും
കൊച്ചി: ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ട് ബിഗ് എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കായി ഫാഷന്‍, ബ്യൂട്ടി, ലൈഫ് സ്‌റ്റൈല്‍ വിഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന കളക്ഷനുകളുമായി 200,000 വില്‍പനക്കാരെയും 10,000-ലധികം ബ്രാന്‍ഡുകളുടേയും ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ഇമേജ് സെര്‍ച്ച്, വീഡിയോ കാറ്റലോഗ്, വെര്‍ച്വല്‍ ട്രൈ-ഓണ്‍, വീഡിയോ കൊമേഴ്‌സ്, ടോപ്പ് ഫില്‍ട്ടറുകള്‍ എന്നിവയിലൂടെ വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ലഭിക്കും. ലക്ഷക്കണക്കിന് വില്‍പ്പനക്കാരെയും ബ്രാന്‍ഡുകളെയും ഉപഭോക്താക്കളെയും ഒരിക്കല്‍ക്കൂടി ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഫ്ളിപ്കാര്‍ട്ട് ഫാഷന്‍ സീനിയര്‍ ഡയറക്ടര്‍ അഭിഷേക് മാലൂ […]
ഭുവനേശ്വർ∙ ഒഡീഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം. ചെന്നൈ–കൊൽക്കത്ത കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. അൻപതിലധികം പേർക്ക് പരുക്കുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ ബലാസോർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പാളം തെറ്റിയ ട്രെയിനിന്റെ നാലു ബോഗികൾ മറിഞ്ഞു. കൂടുതൽ രക്ഷാപ്രവർത്തകരെ അപകട […]
സിഎംപി നേതാവ് സിപി ജോണ്‍ യുഡിഎഫ് സെക്രട്ടറി പദത്തിലേയ്ക്ക്. രാഷ്ട്രീയം നന്നായി അറിയുന്ന സിപി ജോണ്‍ മുന്നണി നേതൃത്വത്തിലേയ്ക്കു വരുന്നത് ഐക്യ മുന്നണി രാഷ്ട്രീയത്തിന് ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടു മുന്നണികളാണ് ഐക്യ ജനാധിപത്യ മുന്നണി എന്ന യുഡിഎഫും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന എല്‍ഡിഎഫും. രണ്ടും ഉയരമുള്ള രണ്ടു കൊടുമുടികളായി നില്‍ക്കുമ്പോള്‍ അല്പം ഇടം കണ്ടെത്താന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമം തുടങ്ങിയിട്ടു കാലം കുറെയായെങ്കിലും ഇനിയും […]
നോണ്‍ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കൻ. പതിവായി തന്നെ ചിക്കൻ കഴിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ നിലവില്‍ ഈ ചിക്കൻ പ്രേമം അത്ര ഗുണകരമല്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. എന്തെന്നാല്‍ ചിക്കൻ കഴിക്കുമ്പോള്‍ ഇന്ന് ലോകത്ത് തന്നെ അസുഖങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ പത്താമതായി നില്‍ക്കുന്ന ‘ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റൻസ്’ (എഎംആര്‍) എന്ന രോഗാവസ്ഥയിലേക്ക് എത്തിക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എഎംആര്‍ എന്നാല്‍ നമ്മുടെ ശരീരത്തില്‍ മരുന്നുകളുടെ ‘എഫക്ട്’ കുറയുന്ന, അഥവാ മരുന്നുകള്‍ ഏല്‍ക്കുകയോ […]
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഏറുന്ന ഈ കാലഘട്ടത്തിൽ വീണ്ടുമൊരു പരിസ്ഥിതിദിനം കൂടി എത്തുകയാണ്. ജൂൺ 5 ലോക പരിസ്ഥിതിദിനത്തിൽ നാം ചെയ്യുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തികൾ നല്ലൊരു നാളേക്കുള്ള കരുതലാണ്. മനുഷ്യനും പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും സുഗമമായി നിലനിൽക്കുന്നതിന് ഈ പ്രകൃതിയെ സംരക്ഷിച്ചേ മതിയാവു. ഐക്യരാഷ്ട്ര സഭ 1974 മുതൽ പ്രകൃതിക്കായി മാറ്റിവെച്ച ദിനമാണ് ജൂൺ അഞ്ച്. പരിസ്ഥിതി സംരക്ഷണത്തിനായി കർമപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായാണ് ഈ ദിനം. ഈ പരിസ്ഥിതി ദിനത്തിൽ നമുക്കും ചെയ്യാൻ ഏറെ കാര്യങ്ങളുണ്ട്. […]
നാല് കോടി പിഴയ്ക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹർജി തള്ളി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ പിഴയിട്ടത് ഐഎസ്എൽ പ്ലേ ഓഫിൽ വാക്ക് ഔട്ട് നടത്തിയതിന്. 10 മത്സരങ്ങളിലെ വിലക്കിനെതിരായ കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ ഹർജിയും തള്ളി. 4 കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം […]
പ്യോങ്‌യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് ഉറക്കമില്ലെന്ന് റിപ്പോർട്ട്. ഉറക്കം നഷ്ടപ്പെടുന്ന ഇൻസോംനിയ എന്ന അസുഖമായിരിക്കാം കിമ്മിനെ ബാധിച്ചതെന്നും അദ്ദേഹം മദ്യപാനത്തിനും പുകവലിക്കും അടിമയാണെന്നും ദക്ഷിണ കൊറിയൻ ചാരസംഘമായ ‘നാഷനൽ ഇന്റലിജൻസ് സർവിസി’നെ(എൻ.ഐ.എസ്) ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ‘ബ്ലൂംബെർഗ്’ റിപ്പോർട്ട് ചെയ്തു. അസുഖത്തിന് വിദേശത്തുനിന്നടക്കം വിദഗ്ധമായ ചികിത്സ തേടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിദേശത്തുനിന്ന് സോൽപിഡം അടക്കമുള്ള മരുന്നുകൾ എത്തിക്കുന്നുണ്ട്. എൻ.ഐ.എസിനു ലഭിച്ച വിവരങ്ങൾ ദക്ഷിണ കൊറിയൻ പാർലമെന്റ് അംഗവും പാർലമെന്റ് ഇന്റലിജൻസ് കമ്മിറ്റി സെക്രട്ടറിയുമായ […]
മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. മങ്ങിയ വെളിച്ചത്തിൽ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നിൽക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ഒരു പ്രധാന യാത്ര ആരംഭിക്കുന്നുവെന്ന സൂചന പോസ്റ്ററിൽ കാണാം. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തിയേറ്റർ […]
തിരുവനന്തപുരം: സ്‌കൂൾ കുട്ടികളുടെ യാത്രാവശ്യാർത്ഥം എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻ ബസ് അല്ലാത്ത വാടക ടാക്‌സി വാഹനങ്ങൾ ഉപയോഗിക്കുന്നെങ്കിൽ ‘ON SCHOOL DUTY’ ബോർഡ് സ്ഥാപിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്. അത്തരം വാഹനങ്ങളിൽ മുൻപിൽ മുകൾ വശത്തായും, പിറകിലും ‘ON SCHOOL DUTY’ എന്ന് വ്യക്തമായെഴുതിയ ബോർഡ് ഉണ്ടായിരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വെള്ള പ്രതലത്തിൽ നീല അക്ഷരത്തിലായിരിക്കണം ബോർഡ്. ഇത്തരം ബോർഡ് പ്രദർശിപ്പിക്കാതെ ഓടുന്ന വാഹനങ്ങൾക്കെതിരെ കേരള മോട്ടോർ വാഹന ചട്ടം 153 D (i) പ്രകാരം […]