മുംബൈ: കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് ഇ.ഡിയ്‌ക്ക് മുമ്പാക്കേ ഹാജരായില്ല.തുടർച്ചയായി മൂന്നാം തവണെയാണ് നടി ചോദ്യം ചെയ്യൽ ഒഴിവാക്കുന്നത്. അടുത്ത മാസം ആദ്യവാരം വരെ ചോദ്യം ചെയ്യൽ നീട്ടിവയ്‌ക്കണമെന്ന് താരം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റ് സെപ്തംബർ മാസങ്ങളിൽ ഇ.ഡി ജാക്വിലിൻ ഫെർണാണ്ടസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇ.ഡിക്ക് മുൻപാകെ വീണ്ടും ഹാജരാകണമെന്നാണ് ജാക്വിലിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ ജാക്വിലിൻ ഫെർണാണ്ടസിനേയും നോറ ഫത്തേഹിയേയും ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചിരുന്നു.
200 കോടി രൂപ തട്ടിയെടുത്തെന്നാണ് ഇയാൾക്കെതിരായ പ്രധാന പരാതി.സുകേഷ് ചന്ദ്രശേഖറുമായി നോറ ഫത്തേഹിക്കും, ജാക്വിലിൻ ഫെർണാണ്ടസിനും ഏതെങ്കിലും രീതിയിലുള്ള പണമിടപാടുകൾ ഉണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്. സുകേഷ് ചന്ദ്രശേഖറും ഭാര്യ ലീനയും മറ്റ് ആറ് പേരും ഇഡിയുടെ കസ്റ്റഡിയിലാണ്.