എന്റെയീ മാനസ വീണകൾ പാടുന്നു
ഏന്തുവാനറിയാത്ത
ദീപതപോവാണികളിൽ
ഞാനതിൽ ശ്രുതികളെ അലിയിച്ചു കാറ്റിൽ
മെല്ലെ നിറയ്ക്കുവാൻ നിന്റെ സ്വനവീചികൾ നയനങ്ങൾ
അമരത്വമൂറുന്ന സ്മൃതി കളെ തഴുകട്ടെ ശൈശവം
സൂര്യ കിരണങ്ങളിൽ ഇളകുന്ന നൂപുരം
ഇനിയും വിടരുവാൻ വയ്യാത്ത മൊട്ടന്നറികിലും
തലോടുവാൻ വന്നു
എൻ ചാരെ നീ
ചൊരിഞ്ഞു നിൻ നീരും സുഗന്ധവും
വേരുറയ്ക്കുവാൻ വെളിച്ചവും തന്നിട്ട്
ഒരേകാന്ത സന്ധ്യയിൽ എങ്ങോ മറഞ്ഞു പോയ്
കാറ്റിൻ കരങ്ങൾ വഹിയ്ക്കുന്നു സാന്ത്വനം
ഈ സിക്ത ജീവനത്തിനു പാഥേയമായ്
നമ്മൾ രണ്ടും നിളയുടെ പുളിനങ്ങളിൽ മണൽ തിട്ടകളിൽ
സ്വാർത്ഥ നീതികളുടെ ചിതൽപുറ്റ് തിരഞ്ഞവർ
എന്നിട്ടും വ്യർത്ഥമോഹങ്ങളുടെ സാമഗാനത്തിൽ
നിന്നും ഞാൻ ഉണർന്നില്ല
അറിഞ്ഞില്ല
നിൻ സർഗനൊമ്പരങ്ങളെ
അനശ്വര മിഴിനീർ പൂക്കളെ..