തിരുവനന്തപുരം: കേന്ദ്രം ആദ്യം നികുതി കുറയ്ക്കട്ടെ എന്നിട്ടാകാം കേരളം കുറക്കുന്നത് ആലോചിക്കുമെന്നു പറഞ്ഞവർ വാക്ക് പാലിക്കണമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍/ ഡീസല്‍ നികുതി കുറച്ചപ്പോള്‍, കേരളത്തില്‍ ആനുപാതികമായി നികുതിയില്‍ കുറവുണ്ടായതിനെ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചു എന്ന മട്ടില്‍ ധനമന്ത്രിയും ഇടതുപക്ഷവും പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം ദൗര്ഭാഗ്യകരമാണു നേരിത്തെ, കേന്ദ്രം കുറച്ചാൽ കേരളവും കുറക്കുമെന്നു പറഞ്ഞതിൽ ആത്മാത്ഥത ഉണ്ടെങ്കിൽ പിണറായി സർക്കാർ വാക്ക് പാലിക്കാൻ തയ്യാറാകണം ഇടതുസര്‍ക്കാര്‍ അധികാരത്തിൽ വന്ന അന്നു മുതൽ സംസ്ഥാന നികുതിയില്‍ നിന്നും നയപൈസയുടെ ഇളവ് വരുത്തിയിട്ടില്ല.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി 4 തവണ വേണ്ടെന്നു വച്ചത് ജനങ്ങൾ മറന്നിട്ടില്ല അന്നു സർക്കാരിനു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായെങ്കിലും അത് വഴി ആശ്വാസമാണ് ജനങ്ങള്‍ക്കു നല്‍കിയത്. ഈ മാതൃകയാണ് പിണറായിസര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കുന്നത്.
കേന്ദ്രത്തേക്കാള്‍ കൂടുതല്‍ ഇന്ധനനികുതി ലഭിക്കുന്നത് സംസ്ഥാനങ്ങൾക്കാണ്. ഇതിൽ നിന്നു നേരിയ ആശ്വാസംപോലും നല്‍കാതെ സർക്കാർ ഒളിച്ച് കളിക്കുകയാണ്. വിലക്കയറ്റം മൂലം പൊറിതിമുട്ടി നിൽക്കുന്ന ജനങ്ങൾക്ക് ആശ്വാസം നൽകാൻ കേന്ദ്രം കുറച്ചതിനു ആനുപാതികമായെങ്കിലും സംസ്ഥാന സർക്കാർ കുറക്കാൻ തയ്യാറാകണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.