നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി ക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് കുളച്ചൽ സ്വദേശി ജീവിമോൻ (27), ഇയാളുടെ അമ്മാവൻ ജറോൾഡിൻ (40) എന്നിവരാണ് പിടിയിലായത്. വലിയമല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20-ന് വെളുപ്പിനാണ് കേസിനാസ്പദമായ സംഭവം. വലിയമല സ്റ്റേഷൻ പരിധിലുള്ള പെൺകുട്ടിയെ കാറിൽ കടത്തിക്കൊണ്ട് പോയി ബംഗളൂരു ഹുസൂർ എന്ന സ്ഥലത്തെത്തിച്ച് മുറിയെടുത്ത് താമസിപ്പിച്ച് പീഡിപ്പിക്കുകയുമായിരുന്നു.
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലും നിരവധി കേസിലെ പ്രതികളാണിവർ. തമിഴ്നാട് പൊലീസ് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് ഇറക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.