Advertisment

പ്രായം വെറും നമ്പർ മാത്രം; തലകുത്തി നിന്ന് ഗിന്നസ് റെക്കോര്‍ഡ് നേടി ഈ എഴുപത്തിയഞ്ചുകാരന്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ശാരീരിക വിഷമതകൾ തളർത്തേണ്ട കാലഘട്ടത്തിൽ ഹെഡ്സ്റ്റാന്റിൽ നിന്ന് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി എഴുപത്തിയഞ്ചുകാരൻ. കാനഡ സ്വദേശിയായ ടാനിയോ ഹെലോയാണ് തലകീഴായി നിന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് തന്റെ പേരിൽ സ്വന്തമാക്കിയത്.

ഇത് സാധ്യമാക്കുന്ന ഏറ്റവും പ്രായം കൂടുതലുള്ള വ്യക്തി എന്ന നിലക്കാണ് ടാനിയോയെ തേടി പുരസ്ക്കാരം എത്തിയത്. യോഗ, ജിംനാസ്റ്റിക്സ്, എയറോബിക്സ്, ഡാൻസിംഗ് എന്നിവയിൽ നിരന്തരമായ പരിശീലനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. ശരീരം പൂർണമായും തലകീഴായ രീതിയിലേക്ക് വരുന്നതാണ് ഹെഡ്സ്റ്റാന്റ്.

വ്യക്തിയുടെ തലയും കെെകാലുകളും വായുവിൽ സന്തുലിതമായി നിൽക്കുന്ന ഈ രീതിയാണ് യോഗയിൽ ശീർഷാസനമായി പരിഗണിക്കുന്നത്. ശരീരഭാരം പൂർണമായും തലയിലേക്ക് കേന്ദ്രീകരിക്കും എന്നുള്ളതിനാലും ശരിയായ രീതിയിലല്ല എങ്കിൽ കഴുത്തിന് കാര്യമായ പരുക്കുകൾ സംഭവിക്കാനും സാധ്യതയേറെയുള്ളതാണ് ഈ പ്രകടനം. അതുകൊണ്ടുതന്നെ യുവാക്കളും പ്രൊഫഷണലുകളുമാണ് ഇത് കൂടുതലായും പരിശീലിക്കുക. മാത്രമല്ല പ്രായം 60 കടന്നവരെ ഇതിൽ നിന്ന് വിലക്കാറുമുണ്ട്.

കഴിഞ്ഞ ഒക്ടോബർ 16 ന് എഴുപത്തിയഞ്ച് വയസ്സും 33 ദിവസവും പ്രായമുള്ളപ്പോഴാണ് ടാനിയോ ഇതിന് തയ്യാറായതെന്നും ഗിന്നസ് വേൾഡ് റെക്കോർഡ്സ് അറിയിച്ചു. ടാനിയോ പ്രകടനം നടത്തുന്ന വീഡിയോയും ഔദ്യോഗിക സാമൂഹ്യമാധ്യമ ഹാന്റിലിലൂടെ പങ്കുവെച്ചു. ശാരീരിക അഭ്യാസത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിക്കലായിരുന്നു തന്റെയും കുടുംബത്തിന്റെയും ഉദ്ദേശമെന്ന് ടാനിയോ പറഞ്ഞു.

Advertisment