മുംബൈ : മഹാരാഷ്‌ട്രയിൽ സഹപ്രവർത്തകർക്കു നേരെ ആക്രമണം അഴിച്ചുവിട്ട് യുവാവ്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പേപ്പർകട്ടർ ഉപയോഗിച്ച് യുവാവ് സഹപ്രവർത്തകരെ പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ മുംബൈ സ്വദേശിയായ സുജിത് സിംഗ് അറസ്റ്റിലായിട്ടുണ്ട്. സുജിത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊലപ്പെട്ടു. റിഷബ് സാവന്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. രണ്ട് പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
മലാഡിലെ ഒരു ഇൻഷൂറൻസ് കമ്പനിയുടെ ബിപിഒയിൽ ജോലി ചെയത് വരികയായിരുന്നു സുജിത് സിംഗ്. അടുത്തിടെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി കഴിഞ്ഞ ദിവസം ഓഫീസിലെത്തി സഹപ്രവർത്തകരുമായി തർക്കിച്ചു.
തർക്കം പിന്നീട് ആക്രമണത്തിൽ കലാശിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. ആക്രമണത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.