Advertisment

നടി തുനിഷ ശർമയെ മരിച്ച നിലയിൽ കണ്ടെത്തിയ മുംബൈ ഭജൻലാൽ സ്റ്റുഡിയോയിൽ വൻ അഗ്നിബാധ

New Update

publive-image

Advertisment

മുംബൈ : ചലച്ചിത്ര-സീരിയൽ നടി തുനിഷ ശർമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മുംബൈ വസായിയിലെ ഭജൻലാൽ സ്റ്റുഡിയോയിൽ വൻ അഗ്നിബാധ. ആലിബാബ-ദാസ്താൻ ഇ കാബൂൾ എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയായിരുന്നു തുനിഷ ശർമയുടെ മരണം.

വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ഭജൻലാൽ സ്റ്റുഡിയോയിൽ വൻ അഗ്നിബാധയുണ്ടായതെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമായത് . അ​ഗ്നിബാധയുടെ കാരണം വ്യക്തമല്ല.

അഞ്ചുമാസങ്ങൾക്ക് മുൻപാണ് തുനിഷയെ അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സെറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ സഹതാരം ഷീസാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുനിഷയും ഷീസാനും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം തകർന്നതാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ട്.

ഇക്കഴിഞ്ഞ മാർച്ച് അഞ്ചിന് കേസിൽ ജാമ്യം ലഭിച്ച ഷീസാൻ ഖാൻ ജാമ്യത്തിലിറങ്ങി. ചിത്രീകരണത്തിനായി വിദേശത്തുപോകാൻ ഷീസാനെ കോടതി അനുവാദം നൽകിയിരുന്നു. നിലവിൽ ഖത്രോം കേ ഖിലാഡി -സീസൺ 13 എന്ന റിയാലിറ്റി ഷോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിലാണ് ഷീസാൻ ഖാൻ .

Advertisment