ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടനിലക്കാരിയാണെന്ന ആരോപണവുമായി ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി. ഡൽഹി നിങ്ങളുടേതും കൊൽക്കത്ത ഞങ്ങളുടേതും എന്നത് ഇരുവരും തമ്മിൽ ധാരണ ഉണ്ടാക്കി എന്നാണ് തോന്നുന്നത്. അങ്ങനെ അല്ലെങ്കിൽ അവർ കോൺഗ്രസിനെ പറ്റി അനാവശ്യമായ കാര്യങ്ങൾ പറയില്ലായിരുന്നു എന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
കോൺഗ്രസിനെ എതിർക്കാൻ വേണ്ടി മമതാ ബാനർജി ബിജെപിയെ സഹായിക്കുകയാണ്. അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടനിലക്കാരിയായി പ്രവർത്തിക്കുകയാണെന്ന് ചൗധരി ആരോപിച്ചു.