നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
ജയ്പുര്‍: രാജ്യസഭ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മിന്നും ജയം. മൂന്ന് സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ബിജെപിയും വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.
"കോൺഗ്രസിന് മൂന്നു സ്ഥാനാർഥികളേയും വിജയിപ്പിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് ആദ്യം മുതലേ വ്യക്തമായിരുന്നു. പക്ഷേ, ഒരു സ്വതന്ത്രനെ നിർത്തി ബിജെപിയാണ് കുതിരക്കച്ചവടം നടത്തിയത്. പക്ഷേ, കോൺഗ്രസ് എംഎൽഎമാരുടെ ഒറ്റക്കെട്ടായുള്ള പ്രവർത്തനം അവർക്കുള്ള തക്ക മറുപടിയായി''-ഗെഹ്ലോട്ട് പറഞ്ഞു.
അതേസമയം, കോൺഗ്രസിന് വോട്ടു ചെയ്ത ധോൽപുർ എംഎൽഎ ശോഭ റാണി ഖുശ്വാഹയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ബിജെപി അറിയിച്ചു.