ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽനിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടുനിൽക്കുമെന്ന് പാർട്ടി നേതാവ് അഭിഷേക് ബാനർജി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും, എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍കറും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും ഡാര്‍ജീലിങ്ങില്‍ കുറച്ച് ദിവസം മുന്‍പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടി തീരുമാനിച്ചതെന്നത് ശ്രദ്ധേയമാണ്.
തൃണമൂലുമായി കൂടിയാലോചിക്കാതെ യുപിഎ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതാണ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചതെന്നും എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കില്ലെന്നും എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കില്ലെന്നും അഭിഷേക് അറിയിച്ചു. മല്ലികാർജുൻ ഖർഗെ വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്നും തൃണമൂൽ വിട്ടുനിൽക്കും.
ബിജെപിക്കെതിരായ സംയുക്ത പ്രതിപക്ഷ നീക്കത്തില്‍ വിള്ളല്‍ രൂപപ്പെടുന്നുവെന്ന സൂചനയാണ് തൃണമൂല്‍ നല്‍കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ ഏകോപിപ്പിച്ചത് മമത ബാനര്‍ജിയായിരുന്നു. ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ ആണ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി.