81 ശതമാനത്തിലധികം പോളിങ് ! ത്രിപുര വിധിയെഴുതി, ഇനി ഫലത്തിനായുള്ള കാത്തിരിപ്പ്; ചിലയിടങ്ങളിൽ സംഘ‍ർഷം

New Update

publive-image

അഗർത്തല: ത്രിപുര നിയമസഭാ വോട്ടെടുപ്പിൽ മികച്ച പോളിങ്. നാല് മണി വരെ 81.1% പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ ചിലയിടങ്ങളിൽ സംഘ‍ർഷമുണ്ടായി. ബോക്സാനഗർ, കക്രബെൻ എന്നിവിടങ്ങളിൽ സിപിഎം പ്രവർത്തകർ ആക്രമിക്കപ്പെട്ടു. ശാന്തിർബസാർ, ധൻപൂര്‍, ഹൃഷ്യാമുഖ്,ബെലൂനിയ തുടങ്ങിയിടങ്ങളില്‍ ബിജെപി സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി.

Advertisment

ഇതിനിടെ പ്രധാന പാര്‍ട്ടികളിലെ നേതാക്കള്‍ താനുമായി സംസാരിച്ചെന്ന് തിപ്ര മോത പാർട്ടി അദ്ധ്യക്ഷൻ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ വെളിപ്പെടുത്തി. ബൂത്തുകള്‍ പിടിച്ചെടുക്കാനും വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ശ്രമം നടക്കുന്നതായി പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ ആരോപിച്ചു.

വോട്ടർമാരെ ബിജെപി വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് സിപിഎം കോണ്‍ഗ്രസ് തിപ്ര മോത പാർട്ടികള്‍ കുറ്റപ്പെടുത്തി. വോട്ടെടുപ്പ് വൈകിപ്പിക്കാൻ ശ്രമമെന്നും ആരോപണം ഉയര്‍ന്നു. ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്ന് മുഖ്യമന്ത്രി മണിക് സാഹ, വോട്ടുചെയ്തശേഷം പ്രതികരിച്ചു.

Advertisment