നമ്മുടെ വികസന സങ്കല്പങ്ങള് ആകെ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധം തകര്‍ത്തെറിഞ്ഞ യൂറോപ്പ് എങ്ങിനെയാണ് വികസിച്ചത് ? അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലാണ് അവിടുത്തെ സര്‍ക്കാരുകള്‍ ശ്രദ്ധിച്ചത്.
മികച്ച റോഡുകള്‍ ഉള്‍പ്പെടെയുള്ള ഗതാഗതം, ശുദ്ധജലം, വൈദ്യുതി ഇവയിലായിരുന്നു ശ്രദ്ധ. നല്ല ഹൈവേകള്‍ ഉണ്ടായാല്‍ അതിനു സമീപത്ത് ഉപഗ്രഹ നഗരങ്ങള്‍ രൂപംകൊള്ളും. തിരുവനന്തപുരം, കൊച്ചി ബൈപാസുകള്‍ ഉദാഹരണം. അവക്കിരുവശവുമാണല്ലോ ഇപ്പോള്‍ വികസനം. ഇടറോഡുകളും ട്രാഫിക്ക് ബ്ലോക്കും നമ്മുടെ ശാപങ്ങളാണ്.
അതിനു പകരമാവില്ല കെ-റെയിലും വിമാന താവളങ്ങളും. നല്ല റോഡുകള്‍ നിര്‍മ്മിക്കൂ. അതിനു തുനിഞ്ഞിറങ്ങിയ ഡോ. എം.കെ മുനീറിനെ അന്നത്തെ ഇടതുപക്ഷം കീറി ഒട്ടിച്ചുകളഞ്ഞു. എക്സ്പ്രസ് ഹൈവേ എന്നു കേട്ടാല്‍ മുനീര്‍ ഭയന്നു നിലവിളിക്കും. ആ അവസ്ഥയിലാക്കി കളഞ്ഞു. അന്നതു ആരംഭിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ മുഖഛായ മാറുമായിരുന്നു.
വികസനങ്ങള്‍ വിമാനത്താവളങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയുമാണോ വരിക ? കേരളത്തില്‍ ഇപ്പോഴുള്ള വിമാനത്താവളങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന വിമാന സര്‍വ്വീസില്ല. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് ഒരു സര്വ്വീസുപോലുമില്ല. അതിനാരും ശ്രമിച്ചതുമില്ല.
വിമാനക്കമ്പനിക്കാര്‍ വിരുതന്മാരാണ്. ലീഗ് ഭരണത്തിലാകുമ്പോള്‍ കോഴിക്കോട്ടേക്ക് സര്‍വ്വീസുകള്‍. സി.പി.എം വന്നാല്‍ അവ നിര്‍ത്തലാക്കി കണ്ണൂര്ക്കാക്കും. ഇപ്പോള്‍ സി.പി.എം സീസണാണ്.
ഇന്ത്യയില്‍ വികസനമെല്ലാം ഗുജറാത്ത് വഴിയാണല്ലോ. അതുപോലെ ഇപ്പോള്‍ എല്ലാം കണ്ണൂര്‍ വഴിയാണ്. തിരുവനന്തപുരത്തെ കൂതറ റോഡുകളിലൂടെ യാത്രചെയ്ത ശേഷം കണ്ണൂരെത്തിയാല്‍ സ്വര്ഗത്തിലെത്തിയപോലെയാണ്. തലശ്ശേരിയില്‍ കൊടിയേരിയുടെ വീട്ടില്‍ പോയപ്പോള്‍ ബോധ്യമായതാണ്. ഒന്നാംതരം റോഡുകള്‍.
കണ്ണൂര്‍ വിമാനത്താവളവും ഗംഭീരം. സെക്യൂരിറ്റിക്കാരായ സി.ഐ.എസ്.എഫ് കാരുടെ ഗുണ്ടായിസം മാത്രമാണ് പ്രശ്നം. യാത്രക്കാരെ ശരിപ്പെടുത്തി അതുവഴി ആരും യാത്രചെയ്യാതിരിക്കാന്‍ ആരില്‍ നിന്നോ അച്ചാരം വാങ്ങിയപോലെയാണവരുടെ പെരുമാറ്റം.
ഇത്രയും പറഞ്ഞ് വിഴിഞ്ഞം തുറമുഖത്തിലേക്കൊന്നു കടക്കാനാണ്. ലത്തീന്‍ സഭയും അദാനിയും തമ്മിലുള്ള പോരാട്ടത്തില്‍ അദാനിക്കൊപ്പമാണ് എല്ലാ കക്ഷികളും സര്‍ക്കാരും.
പക്ഷേ പങ്കായം പിടിച്ചു തഴമ്പിച്ച കൈകളുടെ മുമ്പില്‍ വലിയതുറ പോലീസിന്റെ ഒരു വേലത്തരവും വിലപ്പോകില്ല. ഇടക്കിടെ വെടിവെയ്പ്പു നടക്കുമായിരുന്നു പണ്ട്. അതവിടുത്തെ ധീവരരും ക്രൈസ്തവരും തമ്മില്‍ ഏറ്റുമുട്ടുമ്പോഴായിരുന്നു. ഇപ്പോള്‍ അതില്ല.
വിഴിഞ്ഞം തുറമുഖം പണി ആരംഭിച്ചതുമുതല്‍ ശംഖുമുഖവും കോവളവുമൊക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നത് വസ്തുതയാണ്. നഗര തിരക്കിലെ ഒരു ആശ്വാസമായിരുന്നു ശംഖുമുഖം. ഇപ്പോള്‍ മണ് തിട്ടയില്ല. കടല്‍ തീരമില്ല. റോഡില്‍ നിന്നു കാലെടുത്തുവെക്കാന്‍ മണല്‍ത്തീരമില്ല. ആഴക്കടലാണ് തൊട്ടടുത്ത്. തീരമാകെ കടലെടുത്തു തുടങ്ങി. ഇനി വിമാനത്താവളത്തിലേക്കായിരിക്കും കടലിന്റെ കടന്നുകയറ്റം.
കോവളം ശവപറമ്പുപോലെയാണ്. ഡോ. രവി പിള്ള ഒരിക്കല്‍ പറഞ്ഞു “കോവളത്തെ ലീല പോലെ രണ്ട് ഹോട്ടലുകള്‍ കൂടി വാങ്ങിയാല്‍ ഏതു പണക്കാരനും തെണ്ടും.” ലീല അദ്ദേഹം വാങ്ങിയ കാലത്തായിരുന്നു ഈ പ്രതികരണം. എന്തായാലും കോവളത്തെ മിക്ക ഹോട്ടലുകളും നഷ്ടത്തിലാണ്. ആയൂര്‍വേദത്തിന്റെയും മയക്കുമരുന്നിന്റെയും പച്ചയിലാണ് കോവളത്തിന്റെ നിലനില്‍പ്പ്.
വിഴിഞ്ഞം തുറമുഖം ഉപേക്ഷിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ ? അവിടുത്തുകാര്‍ക്കു വേണ്ടങ്കില്‍ വേണ്ടെന്നുവെക്കണം. വല്ലാര്‍പാടം തുറമുഖം കൊട്ടിഘോഷിച്ചു തുടങ്ങിയതല്ലേ ? ലാഭ നഷ്ട കണക്കുകള്‍ ഒന്നു പുറത്തുവിടൂ.
കോടികള്‍ മുടക്കി കായലിന്റെ നെഞ്ചിലൂടെ തൂണുകള്‍ നാട്ടി സൃഷ്ടിച്ച റെയില്‍ ട്രാക്ക് അസ്ഥിപഞ്ജരംപോലെ നില്‍ക്കുകയാണ്. ഒരു ട്രെയിനും അതുവഴി ഓടുന്നില്ല. കായലിന്റെ ഭംഗി നശിപ്പിച്ചതു മാത്രം മിച്ചം. തൂത്തുക്കുടി, ചെന്നൈ പോര്‍ട്ടുകളാണ് ചരക്ക് അയക്കാനും പോകാനും ലാഭകരം. പിന്നെ ആരെങ്കിലും വല്ലാര്‍പാടത്തു കൊണ്ടു തലവെക്കുമോ ?
ഇനി കുറെ പണം വിഴിഞ്ഞത്തു മുടക്കിയതാണു പ്രശ്നമെങ്കില്‍ അതു സര്‍ക്കാര്‍ നികത്തിക്കൊടുത്താല് പോരേ ? കാര്‍ഷിക രംഗം പുഷ്ടിപ്പെടുത്താന്‍ നാം ഉണ്ടാക്കിയ കല്ലട പദ്ധതി എത്ര കോടിയാണ് തിന്നു തീര്‍ത്തത്. ഒരു മണി അരി അവിടെങ്ങും പുതിയതായി ഉണ്ടായതായി കണ്ടിട്ടുണ്ടോ. 1000 കോടി ചെലവഴിച്ചശേഷമാണ് ആ പദ്ധതി വേണ്ടെന്നു വച്ചത്. ആര്‍ക്കും നൊന്തില്ല.
കൈവഴികള്‍ പൊട്ടിത്തകര്‍ന്നു കിടക്കുന്നു. കുറെ കിണറുകളില്‍ വെള്ളം കിട്ടുന്നുണ്ട് എന്നതു മാത്രമാണു നേട്ടം. പദ്ധതി ഉണ്ടാക്കി കോടികള്‍ തട്ടിയവരെ പിടിച്ചില്ല. പലരും മരിച്ചുപോയിരുന്നു. അതിനാല്‍ വിഴിഞ്ഞം വേണ്ടെന്നുവെച്ച് അദാനിക്കു ചെലവായ തുക കൊടുത്ത് തടിതപ്പണം. ഇതൊരഭിമാന പ്രശ്നമായി എടുക്കരുത്.
സഭയെ മുട്ടുകുത്തിക്കാന്‍ കേരള പോലീസല്ല പട്ടാളമിറങ്ങിയാലും പറ്റില്ലെന്ന് അറിയാത്തവരല്ല ഭരണത്തിലുള്ളത്. അതിനാല്‍ വിഴിഞ്ഞം വേണ്ടെന്നു വെക്കണം. ആ ഭൂമി ഏറ്റെടുത്ത് മത്സ്യത്തൊഴിലാളികള്‍ക്കു വീടു പണിതു കൊടുക്കണം.
ഗോഡൗണില്‍ വര്‍ഷങ്ങളായി നരകയാതന അനുഭവിക്കുന്നവര്ക്കാശ്വാസമാകട്ടെ. വേദനിക്കുക ഭൂമി വന്‍ വിലയ്ക്ക് വില്ക്കാന് കാത്ത് ഇരുന്ന ഭൂ ഉടമകള്‍ക്കു മാത്രമാണ്. അവരുടെ അത്യാഗ്രഹം അവിടെ കിടക്കട്ടെ.
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗിന്റെ ഏറ്റവും പുതിയ മോഡലായ സാംസംഗ് ഗാലക്സി എസ്23യുടെ വില ഉയരാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, യുഎസ് ഒഴികെയുള്ള എല്ലാ വിപണിയിലും വില വർദ്ധനവ് ഉണ്ടാകുമെന്ന സൂചനയാണ് സാംസംഗ് നൽകിയിരിക്കുന്നത്. ഇതോടെ, ഇന്ത്യൻ വിപണിയിൽ നിന്നും സാംസംഗ് ഗാലക്സി എസ്23 സ്വന്തമാക്കാൻ വലിയ തുക ചെലവഴിക്കേണ്ടി വരും. സാംസംഗ് ഗാലക്സി എസ്22 വിറ്റ അതേ വിലയ്ക്ക് സാംസംഗ് ഗാലക്സി എസ്23 യുഎസിൽ വിൽക്കുമെന്നാണ് പ്രതീക്ഷ. സാംസംഗ് ഗാലക്സി എസ്22 സ്മാർട്ട്ഫോണുകളുടെ പ്രാരംഭ വില […]
ആരോഗ്യം നിലനിർത്താൻ, നമ്മുടെ ശരീരത്തിലെ എല്ലാ അവശ്യ പോഷകങ്ങളുടെയും അളവ് പൂർണ്ണമായി നിലനിൽക്കേണ്ടത് പ്രധാനമാണ്. കാരണം ഇവയുടെ കുറവ് മൂലം നിരവധി ശാരീരിക പ്രശ്നങ്ങൾ നേരിടേണ്ടി വരും. പലപ്പോഴും, പോഷകങ്ങളുടെ അഭാവം മൂലം ആളുകൾക്ക് ഗുരുതരമായ രോഗങ്ങളും നേരിടേണ്ടിവരുന്നു. അടുത്തിടെ നടത്തിയ ഒരു സർവ്വേയിൽ ഭയപ്പെടുത്തുന്ന കണക്കുകളാണ് പുറത്തുവന്നത്. സർവ്വേ പ്രകാരം, ഇന്ത്യയിലെ ജനസംഖ്യയുടെ 76 ശതമാനവും വിറ്റാമിൻ ഡിയുടെ കുറവുള്ളതായി കണ്ടെത്തി. നിങ്ങളും വിറ്റാമിൻ ഡിയുടെ കുറവ് നേരിടുന്നുണ്ടെങ്കിൽ, ഞങ്ങൾ നിങ്ങളോട് പറയുന്നത് വിറ്റാമിൻ ഡി […]
ഇന്ത്യൻ വിപണിയിലെ ജനപ്രിയ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഷവോമി. 2022- ൽ ഷവോമി പുറത്തിറക്കിയ കിടിലൻ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റെഡ്മി 10. ഷവോമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 10,000 രൂപയ്ക്ക് താഴെ വാങ്ങാൻ സാധിക്കുന്ന ഹാൻഡ്സെറ്റെന്ന സവിശേഷതയും റെഡ്മി 10- ന് ഉണ്ട്. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം. 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 680 പ്രോസസറിൽ […]
തിരുവനന്തപുരം: വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കേരളാ പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വഴിയരികിൽ വാഹനം നിർത്തിയിട്ട് ഡോർ തുറക്കുമ്പോൾ പിന്നിലേക്ക് നോക്കാൻ മിക്കപ്പോഴും നമ്മൾ മറന്നു പോകുകയാണ് പതിവ്. എന്നാൽ ഇത് അപകടങ്ങൾ വിളിച്ച് വരുത്തുകയാണ്. പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇത്തരത്തിൽ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ വാഹനം പാതയോരത്ത് നിർത്തിയാൽ റോഡിലേക്കുള്ള ഡോർ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം […]
ഏറ്റവും പുതിയ ടെക്4.0 ഉത്പന്നമായ udazH-ന്റെ X8 ഹൈഡ്രജന്‍ വാട്ടര്‍ ബോട്ടിലുകള്‍ വിപണിയിൽ. ഇലക്ട്രോലിസിസ് പ്രക്രിയയിലൂടെയാണ് X8 വാട്ടര്‍ ബോട്ടില്‍ ഹൈഡ്രജൻ നിറഞ്ഞ വെള്ളം ഉത്പാദിപ്പിക്കുന്നത്. ഹൈഡ്രജൻ വെള്ളവുമായി ബന്ധപ്പെട്ടിട്ടില്ല; അത് അതിന്റെ ശുദ്ധമായ മോളിക്യുലര്‍ രൂപത്തില്‍ നിലനില്ക്കുന്നു. അതുകൊണ്ട് ഇതിന് കുടിവെള്ളത്തിന്റെ രുചി അല്ലെങ്കില്‍ ഗന്ധം എന്നിവയില്‍ ഒരു സ്വാധീനവുമില്ല. ഈ വെള്ളം ചര്‍മത്തിന് ജലാംശം നല്‍കുകയും വീക്കം ഇല്ലാതാക്കുകയും ചെയ്യും. രക്തചംക്രമണം, കായികക്ഷമത എന്നിവ മെച്ചപ്പെടുത്താനും ഊര്‍ജ നില പുനസ്ഥാപിക്കാനും ഇത് സഹായിക്കും. കോശങ്ങളുടെ […]
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള് ബ്ലാസ്റ്റേഴ്സ് ഇന്നു സ്വന്തം മൈതാനത്ത് ബൂട്ടുകെട്ടും. പോയിന്റ് നിലയില്‍ നാലാമതുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാമതെത്താമെന്ന പ്രതീക്ഷയിലാണ് ഇറങ്ങുന്നുത്. 15 റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നു കളത്തിലിറങ്ങുമ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. പ്രതിരോധ നിരയിലെ പ്രധാന താരങ്ങളുടെ അഭാവമാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്ന പ്രധാന പ്രശ്നം. റൈറ്റ് ബാക്ക് സന്ദീപ് സിംഗ് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണ്. എഫ് സി […]
തിരുവനന്തപുരം: സ്കൂള്‍ പരിസരത്തെ കടകളിലും മറ്റും വില്പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍. ഇതിനാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയിരിക്കുന്നത്. സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ ഗുണനിലവാരമില്ലാത്ത മിഠായികള്‍ വില്‍ക്കുന്നുണ്ട് എന്നത് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. സ്കൂള്‍ പരിസരങ്ങളിലും മറ്റുമുള്ള കടകളില്‍ നിന്ന് മിഠായികള്‍ വാങ്ങുമ്പോള്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയവ മാത്രം വാങ്ങാന്‍ […]
16 മത്തെ വയസ്സിൽ ഹാരിസ് ഷീൽഡ് ട്രോഫിയിൽ സഹപാഠി സച്ചിനൊപ്പം വിനോദ് ക്ലാംബ്ലി സൃഷ്ടിച്ചത് 664 റൺസിന്റെ പാര്‍ട്ട്ണര്‍ഷിപ്പ്. ആ മാച്ചിൽ 326 റൺസ് സച്ചിനും കാംബ്ലി നോട്ട് ഔട്ട് ആയി 349 റൺസുമാണ് എടുത്തത്. രഞ്ജിട്രോഫിയിലെ ആദ്യമത്സരത്തിലെ ആദ്യപന്തിൽ സിക്സ്, ടെസ്റ്റ് മാച്ചിൽ വേഗതയാർന്ന 1000 റൺസ് നേടിയ റിക്കോർഡ്, ആദ്യ 7 ടെസ്റ്റ് മത്സരങ്ങളിൽ രണ്ട് ഇരട്ട സെഞ്ചറിയടക്കം 4 സെഞ്ച്വറികൾ, ടെസ്റ്റിൽ 54 ഉം ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 60+ ഉം ശരാശരി […]
അഫ്ഗാനിസ്ഥാൻ തണുത്തുറഞ്ഞു. 157 പേർ മരിച്ചു. 77000 ത്തിലധികം വളർത്തുമൃഗങ്ങൾ തണുപ്പിൽ കൊല്ലപ്പെട്ടു. മൈനസ് 28 ഡിഗ്രിയാണ് ഇപ്പോൾ താപനില. അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം അപകടനിലയിലാണ്. ഐക്യരഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന (UNOCHA) യുടെ മുന്നറിയിപ്പ് പ്രകാരം പലതരത്തിലുള്ള സഹായം അടിയന്തരമയി അവിടേക്ക് എത്തേണ്ടതുണ്ട്. ആഹാരസാധനങ്ങൾ , കമ്പിളി, ടെന്റുകൾ, മരുന്നുകൾ, തുണി, കമ്പിളി വസ്ത്രങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വളരെ അത്യാവശ്യമാണ്.കഴിഞ്ഞ 15 വർഷത്തെ റിക്കാര്‍ഡാണ് ഇത്തവണത്തെ തണുപ്പ് ഭേദിച്ചിരിക്കുന്നത്. […]