Advertisment

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി; ഓസീസ് സ്വന്തമാക്കിയത് 10 വിക്കറ്റ് ജയം, അതും 39 ഓവര്‍ ബാക്കിനില്‍ക്കെ

New Update

publive-image

Advertisment

കടപ്പ: ഓസീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. രണ്ടാം ഏകദിനത്തില്‍ 10 വിക്കറ്റ് ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ പരമ്പരയില്‍ ഒപ്പമെത്തി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 26 ഓവറില്‍ 117 റണ്‍സിന് പുറത്തായി. വെറും 11 ഓവറില്‍ ഓസ്‌ട്രേലിയ വിജയലക്ഷ്യം മറികടന്നു.

ടി20 ശൈലിയില്‍ ബാറ്റ് ചെയ്ത ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും (30 പന്തില്‍ 51), മിച്ചല്‍ മാര്‍ഷും (36 പന്തില്‍ 66) ഓസ്‌ട്രേലിയന്‍ ജയം അനായാസമാക്കി. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ആര്‍ക്കും വിക്കറ്റ് നേടാന്‍ സാധിച്ചില്ല.

35 പന്തില്‍ 31 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അക്‌സര്‍ പട്ടേല്‍ 29 പന്തില്‍ 29 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ പൂജ്യത്തിന് പുറത്തായി.

രോഹിത് ശര്‍മ-13, കെ.എല്‍. രാഹുല്‍-9, ഹാര്‍ദ്ദിക് പാണ്ഡ്യ-1, രവീന്ദ്ര ജഡേജ-16, കുല്‍ദീപ് യാദവ്-4 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ റണ്‍സുകള്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. സീന്‍ അബോട്ട് മൂന്ന് വിക്കറ്റും, നഥാന്‍ എല്ലിസ് രണ്ട് വിക്കറ്റും വീഴ്ത്തി.

Advertisment