കളിക്കളത്തിൽ പോരാട്ടം, പുറത്ത് രാഷ്ട്രീയം. വിവാദച്ചുഴിയിൽ പാകിസ്ഥാൻ; ലോകകപ്പ് പോരാട്ടത്തിന് ഇന്ന് തുടക്കം, നെതർലൻഡ്‌സുമായി ആദ്യ മത്സരം

മത്സരം ബഹിഷ്‌കരിക്കുന്നതോടെ പാകിസ്ഥാന്റെ നെറ്റ് റണ്‍ റേറ്റ് വലിയ തോതില്‍ കുറയും. ഇത് ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള പ്രവേശനത്തെ ബാധിക്കും.

New Update
Untitled

കൊളംബോ: ആഭ്യന്തര തര്‍ക്കങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇടയില്‍ പാകിസ്ഥാന്റെ ടി20 ലോകകപ്പ് പോരാട്ടത്തിന് ഇന്ന് തുടക്കമാകുന്നു.

Advertisment

ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ നെതര്‍ലന്‍ഡ്സാണ് പാകിസ്ഥാന്റെ എതിരാളികള്‍. എന്നാല്‍ മത്സരത്തേക്കാള്‍ ഉപരിയായി ഇന്ത്യക്കെതിരായ പോരാട്ടം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനവും പ്രതികൂല കാലാവസ്ഥയുമാണ് പാക് ടീമിന് വലിയ വെല്ലുവിളിയാകുന്നത്.


സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ലോകകപ്പില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. ഈ തീരുമാനം പാകിസ്ഥാന്റെ സെമി ഫൈനല്‍ സാധ്യതകളെ സാരമായി ബാധിച്ചേക്കാം.

മത്സരം ബഹിഷ്‌കരിക്കുന്നതോടെ പാകിസ്ഥാന്റെ നെറ്റ് റണ്‍ റേറ്റ് വലിയ തോതില്‍ കുറയും. ഇത് ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള പ്രവേശനത്തെ ബാധിക്കും. നെതര്‍ലന്‍ഡ്സുമായുള്ള മത്സരം ഉള്‍പ്പെടെ പാകിസ്ഥാന്റെ രണ്ട് മത്സരങ്ങള്‍ മഴമൂലം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ രാഷ്ട്രീയ ചോദ്യങ്ങളെ നേരിട്ടു.


'ഞങ്ങള്‍ ഇവിടെ വന്നത് ക്രിക്കറ്റ് കളിക്കാനാണ്. കളിക്കാര്‍ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരുന്നത് നല്ല കാര്യമല്ല,' അദ്ദേഹം പറഞ്ഞു. എങ്കിലും ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇന്ത്യയെ പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം മറുപടി നല്‍കിയത്.


ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന താരം പാകിസ്ഥാന്‍ സ്പിന്നര്‍ ഉസ്മാന്‍ താരിഖ് ആണ്. താരിഖിന്റെ ബൗളിംഗ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് ഓസീസ് താരം കാമറൂണ്‍ ഗ്രീന്‍ ആരോപിച്ചിരുന്നു. എന്നാല്‍ താരിഖിന്റെ ആക്ഷന്‍ പരിശോധനകളില്‍ വ്യക്തമായതാണെന്ന് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ പ്രതിരോധിച്ചു.

Advertisment