Advertisment

ബൈഡന്‍റെ ഉദ്ഘാടനത്തിന് മുമ്പ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ സാധ്യതയില്ല: യു എസ് ജനറല്‍

New Update

publive-image

Advertisment

വാഷിംഗ്ടണ്‍: പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ഭരണം ആരംഭിക്കുന്നതിനു മുമ്പ് ഒരു വലിയ പ്രകോപനം സൃഷ്ടിക്കാന്‍ ഉത്തര കൊറിയ തയ്യാറാകുകയില്ലെന്ന് ദക്ഷിണ കൊറിയയിലെ ഉന്നത യുഎസ് ജനറൽ അഭിപ്രായപ്പെട്ടു.

നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അധികാരത്തിലേറുന്നതിനു മുമ്പ് പ്യോങ്‌യാങ് ഒരു മിസൈലോ മറ്റ് ആയുധ പരീക്ഷണമോ നടത്താന്‍ സാധ്യതയുണ്ടെന്ന ആശങ്കകൾക്കിടയിലാണ് യു എസ് ജനറലിന്റെ ഈ അഭിപ്രായം പുറത്തു വന്നത്.

“ഒരു വലിയ പ്രകോപനം ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്ന യാതൊന്നും ഞങ്ങൾ കാണുന്നില്ല - പക്ഷെ അത് എപ്പോള്‍ വേണമെങ്കിലും മാറാം," യുഎസ് ഫോഴ്‌സ് കൊറിയയുടെ കമാൻഡർ ജനറൽ റോബർട്ട് അബ്രാംസ് ചൊവ്വാഴ്ച ഒരു ഓൺലൈൻ ഫോറത്തിൽ പറഞ്ഞു.

ബാലിസ്റ്റിക് മിസൈലുകളോ ആണവായുധങ്ങളോ ഉൾപ്പെടെയുള്ള പ്രധാന പരീക്ഷണങ്ങൾ ഉത്തര കൊറിയ പലപ്പോഴും അമേരിക്കൻ പ്രസിഡൻഷ്യൽ പരിവർത്തനങ്ങള്‍ക്കിടയില്‍ നടത്താറുണ്ട്. തങ്ങളുടെ സൈനിക കഴിവുകൾ പ്രകടിപ്പിക്കാനും ഭാവിയിൽ വാഷിംഗ്ടണുമായുള്ള ചർച്ചകളിൽ നേട്ടമുണ്ടാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് ഉത്തര കൊറിയ ഈ നീക്കം നടത്തിയിരുന്നതെന്ന് അബ്രാംസ് പറഞ്ഞു.

എന്നാൽ, ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഇതുവരെ ഉത്തര കൊറിയ ശാന്തമായിരുന്നു. പകരം, കൊറോണ വൈറസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തി അതിർത്തി അടയ്ക്കൽ, നിലവിലുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ, സമീപകാലത്തെ വലിയ വെള്ളപ്പൊക്കം എന്നിവയാൽ തകർന്ന പ്യോങ്‌യാങ് സമ്പദ്‌വ്യവസ്ഥയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

publive-image

ഒക്ടോബറിൽ ഉത്തര കൊറിയ ഒരു സൈനിക പരേഡ് ഉപയോഗിച്ച് ഒരു പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അനാച്ഛാദനം ചെയ്തിരുന്നു. ഇത് യുഎസ് മിസൈൽ പ്രതിരോധത്തെ മറികടക്കാൻ രൂപകൽപ്പന ചെയ്തതായാണ് പറയപ്പെടുന്നത്. വരും മാസങ്ങളിൽ പ്യോങ്‌യാങ് മിസൈൽ പരീക്ഷിച്ചേക്കുമെന്ന് ചിലർ സംശയിക്കുന്നുണ്ട്.

പ്യോങ്‌യാങിന്റെ വിദേശ, ആഭ്യന്തര നയ നിർദ്ദേശത്തിന്റെ സൂചന നൽകാൻ കഴിയുന്ന ഒരു സുപ്രധാന രാഷ്ട്രീയ യോഗമായ അമേരിക്കയില്‍ വരാനിരിക്കുന്ന എട്ടാം പാർട്ടി കോൺഗ്രസിൽ ഉത്തര കൊറിയയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അബ്രാംസ് പറഞ്ഞു.

“അതിൽ നിന്ന് എന്ത് സംഭവിക്കുമെന്ന് അറിയാൻ ഞങ്ങൾ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വിവിധ നയ പ്രഖ്യാപനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്," ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൊറിയൻ-അമേരിക്കൻ സ്റ്റഡീസ് (ഐസി‌എ‌എസ്) ആതിഥേയത്വം വഹിച്ച ഫോറത്തോട് അബ്രാംസ് പറഞ്ഞു.

ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ഒരു വർഷം മുമ്പ് ആണവ, ദീർഘദൂര മിസൈൽ പരീക്ഷണങ്ങൾക്ക് സ്വയം വിരാമമിട്ടതായി തോന്നുന്നില്ലെന്നും, കൊറിയൻ ഉപദ്വീപിലെ വലിയ സംഘർഷങ്ങളിലേക്ക് മടങ്ങിവരുമെന്ന ആശങ്ക ഉയർന്നിട്ടുണ്ടെന്നും അബ്രാംസ് പറഞ്ഞു.

എന്നാൽ അതിനുശേഷം വടക്ക് ഇടയ്ക്കിടെ ഹ്രസ്വ-ദൂര മിസൈൽ പരീക്ഷണങ്ങൾ മാത്രമാണ് നടത്തിയത്. ചെറിയ ലോഞ്ചുകളിൽ പലതും യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങൾ ലംഘിക്കുന്നുണ്ടെങ്കിലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവയുടെ പ്രാധാന്യം കുറച്ചു കാണുന്നു.

2018 ജൂണിൽ സിംഗപ്പൂരിൽ നടന്ന ചരിത്രപരമായ ഉച്ചകോടി ഉൾപ്പെടെ മൂന്ന് തവണ കിമ്മും ട്രംപും കണ്ടുമുട്ടി. ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച, കൊറിയൻ ഉപദ്വീപിലെ ആണവവൽക്കരണത്തിനായി പ്രവർത്തിക്കാനുള്ള അവ്യക്തമായ വാക്കുമാറ്റത്തിന് കാരണമായി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. എന്നാല്‍, ഫോളോ-അപ്പ് ചർച്ചകൾ ആ ലക്ഷ്യങ്ങൾ നേടുന്നതിൽ പരാജയപ്പെട്ടു.

കിമ്മിനെ മുഖാമുഖം കണ്ടുമുട്ടുന്നത് നിരസിക്കില്ലെന്ന് ബൈഡന്‍ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് വിശാലമായ, പ്രവർത്തനതല ചർച്ചകളുടെ ഭാഗമായി മാത്രമേ വരൂ എന്ന നിർദ്ദേശവും മുന്നോട്ടു വെച്ചിട്ടുണ്ട്. ഉത്തര കൊറിയയ്ക്ക് നേരെ "തന്ത്രപരമായ ക്ഷമയോടെയുള്ള" മേൽനോട്ടം എന്ന മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ നയമാണ് ബൈഡന്‍ സ്വീകരിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് റാലികളിൽ ബൈഡന്‍ കിമ്മിനെ ഒരു "കൊള്ളക്കാരന്‍", "സ്വേച്ഛാധിപതി" എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു. അതിന് മറുപടിയായി ഉത്തര കൊറിയൻ സ്റ്റേറ്റ് മാധ്യമങ്ങൾ ബൈഡനെ ഒരു “ബുദ്ധിശൂന്യന്‍," “താഴ്ന്ന ഐ ക്യു ഉള്ള വിഢി", “പേ പിടിച്ച നായ" എന്നും ആക്ഷേപിച്ചു.

us news
Advertisment