Advertisment

ലൂസിഫറില്‍ ഫ്‌ളാറ്റിലുള്ള സീന്‍ ഷൂട്ട് ചെയ്തത് രാത്രി രണ്ട് മണി മൂന്ന് മണി സമയത്തൊക്കെയാണ്, ഷൂട്ട് കഴിഞ്ഞ ശേഷം ലാലേട്ടന്‍ തന്നെ അവരുടെ അടുത്ത് പോയി ബുദ്ധിമുട്ടിച്ചതില്‍ സോറി എന്നൊക്കെ പറഞ്ഞു, അത്രയ്ക്കും ഒരു കൈന്‍ഡ് ആന്‍ഡ് നൈസ് ഹ്യൂമണ്‍ ബീങ് ആണ് അദ്ദേഹം'- മോഹന്‍ലാലിനൊപ്പമുള്ള അനുഭവം പങ്കുവെച്ച്‌ നൈല ഉഷ

author-image
മൂവി ഡസ്ക്
New Update

publive-image

നടന്‍ മോഹന്‍ലാലിനെ ആദ്യമായി അഭിമുഖം ചെയ്യാന്‍ പോയപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്‌ നടി നൈല ഉഷ. ദുബായില്‍ ലാലേട്ടന്റെ ഒരു ഷോ നടക്കുമ്ബോള്‍ റേഡിയോയ്ക്ക് വേണ്ടി ലാലേട്ടന്റെ ബൈറ്റ് എടുക്കാനായി പോയതായിരുന്നെന്നും ലാലേട്ടന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് എത്തി അദ്ദേഹത്തെ കണ്ട എക്‌സൈറ്റ്‌മെന്റില്‍ പറ്റിയ ഒരു അബദ്ധത്തെ കുറിച്ചുമാണ് നൈല ഉഷ പറയുന്നത്.

' ലാലേട്ടന്‍ താമസിക്കുന്ന ഹോട്ടലില്‍ പോയിട്ടാണ് അഭിമുഖം എടുക്കുന്നത്. അവിടെ എത്തി ലാലേട്ടനെ കണ്ട് എക്‌സൈറ്റഡായി. അന്ന് നാഗ്ര എന്ന് പറയുന്ന ഒരു മെഷീനാണ്. അതിലാണ് നമ്മള്‍ റെക്കോര്‍ഡ് ചെയ്യുന്നത്. എല്ലാം എന്നെ പഠിപ്പിച്ചുവിട്ടെങ്കിലും ലാലേട്ടനെ കണ്ടപ്പോള്‍ ഞാന്‍ എല്ലാം മറന്നു.

സംസാരം തുടങ്ങിയപ്പോള്‍ റെക്കോര്‍ഡ് ഓണ്‍ ചെയ്യാന്‍ മറന്നു പോയി. അഭിമുഖമൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് റെക്കോര്‍ഡ് ആയിട്ടില്ലെന്ന് മനസിലായത്. 'മൈ ഗോഡ് ഇത് റെക്കോര്‍ഡ് ആയില്ല. എന്തുചെയ്യുമെന്ന് ചോദിച്ച്‌ ഞാന്‍ ഓഫീസില്‍ വിളിച്ചു. അത് പ്രസ് ചെയ്യണമെന്ന് പറഞ്ഞതല്ലേ എന്ന് അവരും ചോദിച്ചു.

അങ്ങനെ അത് കഴിഞ്ഞിട്ട് ഞാന്‍ ലാലേട്ടന്റെ കാര്യങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുന്ന ആളെ വിളിച്ചു. അദ്ദേഹം ലാലേട്ടന്റെ അടുത്ത് ഫോണ്‍ കൊടുത്തു. 'ആ എന്താണ് റെക്കോര്‍ഡ് ചെയ്യാന്‍ മറന്നു അല്ലേ, ഓക്കെ, ഓക്കെ ഒരു കാര്യം ചെയ്യ് ഞാന്‍ ഇപ്പോള്‍ താഴോട്ട് ഇറങ്ങും. കാറിനകത്തുനിന്ന് എടുക്കാമെന്ന് പറഞ്ഞു.

അങ്ങനെ വീണ്ടും ലാലേട്ടന്‍ കാറില്‍ ഇരിക്കുമ്ബോള്‍ ഞാന്‍ വീണ്ടും അത് റെക്കോര്‍ഡ് ചെയ്തു. എന്നിട്ട് എന്റെ ഫോണും ഹെഡ് സെറ്റുമൊക്കെ ലാലേട്ടന്റെ കാറില്‍ മറന്ന് വെച്ച്‌ ഞാന്‍ ഇറങ്ങി (ചിരി). അതാണ് ലാലേട്ടനുമായുള്ള എന്റെ ഫസ്റ്റ് മെമ്മറി. ലൂസിഫറിന്റെ സെറ്റില്‍ കണ്ടപ്പോള്‍ ലാലേട്ടന്റെ ആദ്യത്തെ ചോദ്യം ഒന്നും മറന്നുവെച്ചിട്ടില്ലല്ലോ അല്ലേ എന്നായിരുന്നു.

എത്രയോ വര്‍ഷം മുന്‍പുള്ള കാര്യമായിരുന്നു അത്. അതിന് ശേഷം പിന്നേയും ഞങ്ങള്‍ എവിടെയൊക്കെയോ വെച്ച്‌ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. ഇപ്പോഴും എന്റെ അടുത്ത് അത് ചോദിക്കും. ഷാര്‍പ്പ് മെമ്മറിയാണ് അദ്ദേഹത്തിന്റേത്. അന്നത്തെ കാര്യം വെച്ചാണ് ഇന്നും കളിയാക്കുക.

അതുപോലെ ലൂസിഫറിലെ ഒരു സീന്‍ ഷൂട്ട് ചെയ്യുകയാണ്. ഫ്‌ളാറ്റിന്റെ താഴെ വെച്ചാണ് ഷൂട്ട് നടക്കുന്നത്. ലാലേട്ടനെ ഷൂട്ട് ചെയ്യുമ്ബോള്‍ ഞാന്‍ മുകളില്‍ നിന്ന് ലാലേട്ടന്റെ ഷോട്ട്‌സ് ഒക്കെ എടുക്കുന്നത് ഇങ്ങനെ നോക്കുകയാണ്. അപ്പോള്‍ ലാലേട്ടന്‍ പെട്ടെന്ന് മുകളിലേക്ക് നോക്കിയപ്പോള്‍ ഞാന്‍ മനസില്‍ പറയുകയാണ് ഹോ.. മോഹന്‍ലാല്‍ എന്ന്. എന്റെ മനസ് അപ്പോഴും ആ രീതിയിലാണ്. അദ്ദേഹം ക്രൂവിനോട് പെരുമാറുന്ന രീതിയൊക്കെ ഭയങ്കര രസമാണ്. ലൂസിഫറില്‍ ഫ്‌ളാറ്റിലുള്ള സീന്‍ ഷൂട്ട് ചെയ്തത് രാത്രി രണ്ട് മണി മൂന്ന് മണി സമയത്തൊക്കെയാണ്. അവിടെ ഷൂട്ടിങ് നോക്കി കുറേപ്പേര്‍ നില്‍ക്കുന്നൊക്കെയുണ്ട്. ഷൂട്ട് കഴിഞ്ഞ ശേഷം അദ്ദേഹം തന്നെ അവരുടെ അടുത്ത് പോയി ബുദ്ധിമുട്ടിച്ചതില്‍ സോറി എന്നൊക്കെ പറഞ്ഞു. അത്രയ്ക്കും ഒരു കൈന്‍ഡ് ആന്‍ഡ് നൈസ് ഹ്യൂമണ്‍ ബീങ് ആണ് അദ്ദേഹം, നൈല ഉഷ പറഞ്ഞു.

Advertisment