ചിരിച്ചാടിയുലയുന്ന
കാറ്റുള്ളപ്പോൾ ആണ്
ഞാൻ നിന്നെ തിരിച്ചറിഞ്ഞത്
ഒരു തുള്ളി വെള്ളത്തിനു വേണ്ടി
കരഞ്ഞപ്പോൾ മാത്രമാണ്
മഴയുടെ വിലാപം
നെഞ്ചിൽ ചാട്ടുളി പോലെ
തുളച്ചു കയറിയത്
കോടമഞ്ഞ് ഭ്രാന്തനെ പോലെ
എന്നെ ചുറ്റി വരിഞ്ഞപ്പോളെ
തെരുവിലുറങ്ങുന്ന
പിഞ്ഞോമനയുടെ
ദൈന്യത
എന്റെ കണ്ണിനെ
ഈറനണിയിച്ചു ള്ളൂ
വഴിയറിയാതെ
ഇരുട്ട്
അന്താളിച്ചുനിൽക്കുന്ന
കണ്ടപ്പോൾ മാത്രമാണ്
ദിക്കും ദിശയുമറിയാതെ
നാൽക്കവലയിൽ
പെട്ടുപോയവരെ
കുറിച്ചോർത്തുള്ളൂ
ഉറുമ്പും ആമയും മറ്റും
ക്ഷമയോടെ
കാത്തിരിക്കുന്നത്
കണ്ടപ്പോളാണ്
ഞാനെന്റെ യാത്രയുടെ
കനമില്ലായ്മയെ കുറിച്ചറിഞ്ഞത്