Advertisment

കവിത "കാത്തിരിപ്പ്" മഞ്ജുള ശിവദാസ്‌

author-image
admin
Updated On
New Update

കവിത "കാത്തിരിപ്പ്" മഞ്ജുള ശിവദാസ്‌

Advertisment

 

publive-image

കൊടുംവേനൽ താണ്ടി-

യെത്തും പുതുമഴപ്പെണ്ണേ,

നീയീ മണ്ണിലല്ല മനസ്സി-

ലല്ലോ പെയ്തിറങ്ങുന്നൂ..

ദാഹനീരിനിരന്നുനിൽക്കും-

ജീവജാലമതൊക്കെയും-

ഉടലുണങ്ങിയചെടികളും,നിൻ-

വരവൊരുത്സവമാക്കിടും.

നാണമോടെകുണുങ്ങിയും,നറു-

ചാറ്റൽകൊണ്ടു തലോടിയും,

ആദ്യമൊരു നവവധുവിനെ-

പ്പോലഴകിലെത്തുകനീ.

കാത്തിരുന്നു മുഷിഞ്ഞ-

മണ്ണിനെ തൊട്ടിണക്കുകനീ-

യിവിടെമറഞ്ഞിരിക്കും വിത്തു-

കൾക്കു പകർന്നിടൂ ജീവൻ.

കതിരവന്റെ തലോടലേറ്റു-

തളർന്ന പക്ഷിമൃഗാദികൾ,

കരിഞ്ഞ വൃക്ഷലതാദികൾ-

ക്കുമുണർത്തുപാട്ടായെത്തിടൂ.

പുതുമയാറും നാളുതൊട്ടു-

കനത്തുപെയ്തിടുക,നിന്നെ-

വരിച്ച മണ്ണിനെ പുൽകിയൊഴു-

കിയൊരരുവിയാവുകനീ.

കഠിനതാപക്കുടതകർത്തു-

തിമിർത്തു പെയ്യുക നീ-

വരണ്ടിരിക്കും ധരണിയെ-

കുളിർധാരയാൽ തഴുകൂ.

അകമ്പടിക്കിടിനാദവും മഴ-

വിരലുതിർക്കും താളവും,

മാരുതന്റെ കുറുമ്പുകളു-

മായ് വരിക വൈകാതെ..

Advertisment