Advertisment

കൊണ്ടാഴി ഒലിച്ചി റബർ തോട്ടത്തിൽ വിഷം കഴിച്ച് അത്മഹത്യ ചെയ്ത സംഭവം കോവിഡ് ഭയം മൂലം "ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു.

New Update

തൃശൂർ: സൗത്ത് കൊണ്ടാഴി ഒലിച്ചി റബർ തോട്ടത്തിൽ ശനിയാഴ്ച വിഷം കഴിച്ച് അത്മഹത്യ ചെയ്തത്  കോവിഡ് ഭയം മൂലം " ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. കൊണ്ടാഴി  കൊട്ടേക്കാട്ടിൽ പരേതനായ വിശ്വനാഥന്റെ മകൻ പവിത്രൻ (49) കൊറോണ പിടിപെട്ടതിനാൽ അത്മഹത്യ ചെയ്യുന്നതായി കുറിപ്പ് എഴുതി വെച്ചത്.

Advertisment

publive-image

കത്തിൽ തന്റെ കുടുംബത്തിനെ നിരീക്ഷത്തിലാക്കണമെന്നും, സംരക്ഷിക്കണമെന്നും എഴുതിയി ട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് പഴയന്നൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കടുത്ത പനിയും വേദനയും കാരണം കഴിഞ്ഞ 1 ന് പഴയന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

പരിശോധനയ്ക്ക് ശേഷം മരുന്നു നൽകി വിട്ടയക്കുകയാണ് ഉണ്ടായത്. പിന്നീട് അടുത്തുള്ള പുഴയിൽ മീൻ പിടിക്കാനും പോയതോടെ പനി കൂടി.വെള്ളിയാഴ്ച രാവിലെ സ്വന്തം ഓട്ടോയിൽ ആശുപത്രിയിലേക്ക് ആണെന്ന് കുടുംബത്തോട് പറഞ്ഞ് പോകുകയാണ് ഉണ്ടായത്. രാത്രി എത്താത്തതിനെ തുടർന്ന് സമീപ ആശുപത്രികളിലും പരിസരങ്ങളിൽ അന്യേഷിച്ചെങ്കിലും കണ്ടെത്താനായില്ല തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിപെടുകയും.

വീട്ടുകാരും നാട്ടുകാരും പോകുന്ന സ്ഥലങ്ങളെല്ലാം അന്യോഷണം നടത്തി. ശനിയാഴ്ച 11.30 യോടെ ഒലിച്ചി റബർ തോട്ടത്തിൽ വിഷം കഴിച്ച് മരിച്ച നിലയിൽ ബോഡി കണ്ടെത്തുകയാണ് ഉണ്ടായത്.

സാധാരണ പനി മാത്രമാണെന്നും ഈ അടുത്ത ദിവസങ്ങളിലൊന്നും ദൂരയാത്ര ചെയ്തിട്ടില്ലെന്നു മാണ് അടുത്ത ബന്ധുക്കൾ പറയുന്നത്.

അത്മഹത്യ കുറിപ്പിൽ കൊവിഡ് 19 രോഗം മൂലമാണ് എന്ന് എഴുതിവെച്ചത് കൊണ്ടാഴി പ്രദേശത്തെ ജനങ്ങളിൽ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.  തുടർന്ന് ഉച്ചമുതൽ കടകൾ അടച്ചിട്ടു.പ്രദേശത്തെ ജനങ്ങൾ ആരും തന്നെ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതെയായി.  മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ: ഉഷ  മക്കൾ: സൗപർണിക, വൈഷ്ണവൻ മരുമകൻ: ജയൻ

Advertisment