Advertisment

ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ 34 യുഎസ് സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റു: പെന്റഗണ്‍

New Update

വാഷിംഗ്ടണ്‍:  ഇറാഖ് വ്യോമതാവളത്തില്‍ ഈ മാസം നടന്ന ഇറാനിയന്‍ മിസൈല്‍ ആക്രമണത്തില്‍ 34 യുഎസ് സൈനികര്‍ക്ക് ഹൃദയാഘാതമുണ്ടായതായും തലച്ചോറിന് പരിക്കേറ്റതായും പെന്‍റഗണ്‍ അറിയിച്ചു.

Advertisment

പകുതി സൈനികരും ഡ്യൂട്ടിയില്‍ തിരിച്ചെത്തി. 34 പേരില്‍ 17 പേരും ഇപ്പോഴും മെഡിക്കല്‍ നിരീക്ഷണത്തിലാണെന്ന് പെന്‍റഗണ്‍ ചീഫ് വക്താവ് ജോനാഥന്‍ ഹോഫ്മാന്‍ പറഞ്ഞു.

publive-image

ജനുവരി എട്ടിന് നടന്ന ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് തന്നോട് പറഞ്ഞതായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തുടക്കത്തില്‍ പറഞ്ഞിരുന്നു.

ആക്രമണം നടന്നയുടനെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ചില കേസുകളില്‍ ദിവസങ്ങള്‍ക്ക് ശേഷം വിവരങ്ങള്‍ അറിയാമെന്നും സൈന്യം അറിയിച്ചു. ചില സൈനികര്‍ക്ക് പരിക്കേറ്റുവെന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം ട്രംപ് അവര്‍ക്ക് 'തലവേദന' യാണെന്നും, ഗുരുതര പരിക്കുകളില്ലെന്നും പറഞ്ഞിരുന്നു.

പടിഞ്ഞാറന്‍ ഇറാഖിലെ എന്‍ അല്‍ ആസാദ് വ്യോമതാവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ച ആദ്യത്തെ റിപ്പോര്‍ട്ടാണ് 34 പേര്‍ക്ക് തലച്ചോറിന് ക്ഷതമേറ്റതെന്ന് ഹോഫ്മാന്‍ വെളിപ്പെടുത്തിയത്.

പരിക്കേറ്റ 34 പേരില്‍ 18 പേരെ ഇറാഖില്‍ നിന്ന് ജര്‍മ്മനിയിലെയും കുവൈത്തിലെയും യുഎസ് മെഡിക്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും 16 പേര്‍ ഇറാഖില്‍ തന്നെ താമസിച്ചതായും ഹോഫ്മാന്‍ പറഞ്ഞു.

ഇറാഖില്‍ നിന്ന് മാറ്റിയ 18 പേരില്‍ 17 പേരെ ജര്‍മ്മനിയിലേക്ക് അയച്ചു. ഒമ്പത് പേര്‍ അവിടെത്തന്നെ തുടരുന്നു, 'മറ്റ് എട്ട് പേരെ തുടര്‍ച്ചയായ നിരീക്ഷണത്തിനോ ചികിത്സയ്ക്കോ വേണ്ടി അമേരിക്കയിലേക്ക് കൊണ്ടുപോയി. കുവൈത്തിലേക്ക് അയച്ച ഒരു സൈനികന്‍ ഡ്യൂട്ടിയിലേക്ക് മടങ്ങിയെത്തി.

Advertisment