Advertisment

ഇൻകാസ് ഖത്തർ വയനാട്ടിൽ നിർമിച്ച 12 വീടുകളുടെ താക്കോൽദാനം രാഹുൽ ഗാന്ധി നിർവഹിച്ചു

New Update

publive-image

Advertisment

ദോഹ: ഏറെ ദുരിതം അനുഭവിക്കുന്നവരും, പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരും, വീടില്ലാതെ ദുരിതം അനുഭവിക്കുകയാണെന്നും, അവരെയൊക്കെ കൈപിടിച്ചുയര്‍ത്താനും, ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കാനും നമുക്ക് കഴിയണമെന്നും രാഹുല്‍ഗാന്ധി എംപി വയനാട് പനമരത്തിനടുത്ത് കൂളിവയൽ എന്ന പ്രദേശത്തെ ബിഎംജെ വില്ലേജിൽ ഇൻകാസ് ചീഫ് പാട്രനും ഓഐസിസി ഗ്ലോബൽ പ്രസിഡൻ്റുമായിരുന്ന സി. കെ മേനോൻ്റെ പേരിൽ ഒഐസിസി ഇന്‍കാസ് ഖത്തർ പണിതുയർത്തിയ പന്ത്രണ്ട് വീടുകളുടെ താക്കോല്‍ദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടില്‍ വീടില്ലാത്ത ഒരാള്‍ പോലുമുണ്ടാകരുതെന്ന ചിന്തയോടെ പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണം. വെള്ളപൊക്കവും, പ്രളയവും വയനാട്ടുകാര്‍ക്കിടയില്‍ കൂട്ടായ്മ വളര്‍ത്തി. ആ ഐക്യം വീടില്ലാതെ കഷ്ടപ്പെടുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വേണ്ടി ഉപയോഗപ്പെടുത്തണം. സര്‍ക്കാരിന്റെ മുമ്പില്‍ ശക്തമായ സമ്മര്‍ദ്ദം ഇതിനായി ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വീട് ലഭിച്ചവരുടെ പുഞ്ചിരി ഏറെ സന്തോഷമുണ്ടാക്കുന്നതാണ്. നന്മ നിറഞ്ഞ പ്രവൃത്തികളാണ് ഖത്തർ ഇന്‍കാസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 12 വീടുകളും കയറിയിറങ്ങി കണ്ട ശേഷമായിരുന്നു രാഹുല്‍ഗാന്ധി മടങ്ങിയത്.

ഹൃദയപൂർവം ദോഹ എന്ന പേരിൽ ഖത്തറിൽ നടത്തിയ കൽച്ചറൽ പ്രോഗ്രാമിലൂടെ കണ്ടെത്തിയ പണവും, ഉദാരമതികലൂടെ സംഭരിച്ച പണവും, സാധാരണക്കാരായ ഇൻകാസ് പ്രവർത്തകരുടെ സമ്പാദ്യവുമായിരുന്നു ഈ വീട് നിർമ്മാണത്തിന് സഹായകരമായത്.

കോവിഡ് പ്രതിസന്ധി മൂലം ലോകം മുഴുവൻ സാമ്പത്തിക ബുദ്ധുമുട്ടുകളിലൂടെ കടന്നു പോകുന്നതിനിടയിലും നിശ്ചിത സമയത്തിനുള്ളിൽ തന്നെ കയറി താമസിക്കാൻ ഉതകുന്ന രീതിയിൽ ആവശ്യമായ ഫർണിച്ചറും, ഗ്രഹോപകരണങ്ങളും അടക്കം പൂർണ്ണ സജ്ജമായാണു വീടുകൾ കൈമാറിയത്.

തുടർന്ന് നടന്ന പൊതുയോഗത്തിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല അധ്യക്ഷം വഹിച്ചു. ബിഎംജെ ചെയർമാൻ അബദുൽ മജീദ് സ്വാഗതമോതിയ യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും, കെപിസിസി വർക്കിങ് പ്രസിഡണ്ട് കെ സുധാകരനും പ്രസംഗിച്ചു.

ബെഹ്‌സാദ്‌ ഗ്രൂപ്പ് ചെയർമാൻ ജെ കെ മേനോൻ വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിന് ആശസകൾ നേർന്നു. ഹൃദയപൂർവം ചെയർമാൻ ആഷിഖ് അഹമ്മദ് നന്ദി രേഖപ്പെടുത്തി.

doha news
Advertisment