തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി മൗനം തുടരുവെന്നാരോപിച്ച് എസ്എഫ്ഐ ഇന്നലെ അദ്ദേഹത്തിന്റെ കല്‍പ്പറ്റയിലെ ഓഫീസ് അടിച്ചു തകര്‍ത്തതിന് പിന്നാലെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ എന്തു നടപടി സ്വീകരിച്ചുവെന്ന ചോദ്യവും ഉയരുന്നു. ഇതിനിടെ ഫര്സോണിന് ഒരു കിലോ മീറ്റര്‍ പരിധി നിശ്ചയിക്കാന്‍ സംസ്ഥാന മന്ത്രിസഭാ 2019ലെടുത്ത തീരുമാനം പുറത്തുവന്നത് സര്‍ക്കാരിന് തിരിച്ചടിയായി.
രാഹുല്‍ ഗാന്ധിക്ക് എംപി എന്ന നിലയില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത കാര്യത്തില്‍ അദ്ദേഹം തന്നാല്‍ കഴിയുന്ന ഇടപെടല്‍ നടത്തിയിരുന്നു. വിഷയത്തില്‍ ഇടപെടല്‍ തേടി പ്രധാനമന്ത്രി-മുഖ്യമന്ത്രി എന്നിവര്‍ക്ക് രാഹുല്‍ കത്ത് നല്‍കിയിരുന്നു. സുപ്രീംകോടതി ഉത്തരവിലെ നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.
ഒരു കിലോമീറ്റര്‍ ബഫര്‍സോണിന് പരിധി നിശ്ചയിച്ച സുപ്രീംകോടതി ഇക്കാര്യത്തില്‍ ഇളവുനല്‍കാന്‍ സ്വീകരിക്കേണ്ട കാര്യവും വിധിയില്‍ പറഞ്ഞിരുന്നു. ബഫര്‍സോണ്‍ മേഖലയിലെ നിരോധനത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തിയാണ് ഇളവ് തേടേണ്ടത്. ഇത് സംസ്ഥാനസര്‍ക്കാരിന്റെ ചുമതലയാണ്.
ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയാണ് കത്ത് നല്‍കിയിരുന്നത്. വിഷയത്തില്‍ ഇടപെടല്‍ തേടി പ്രധാനമന്ത്രിക്കും രാഹുല്‍ കത്ത് നല്‍കിയിരുന്നു. സംസ്ഥാനത്തെ വിഷയം പ്രത്യേകമായി പരിഗണിക്കണമെന്നും രാഹുല്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ ജൂണ്‍ മൂന്നിന് വന്ന സുപ്രീംകോടതി വിധിയില്‍ ഇതുവരെ ഒരു സര്‍വകക്ഷിയോഗം പോലും വിളിക്കാത്ത സര്‍ക്കാര്‍ നടപടികളും ഇതോടെ വിമര്‍ശിക്കപ്പെടുകയാണ്. നേരത്തെ സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ബഫര്‍സോണിന് ഒരു കിലോമീറ്റര്‍ പരിധി നിശ്ചയിക്കുന്ന തീരുമാനമെടുത്തത് 2019 ഒക്ടോബര്‍ പത്തിലെ സംസ്ഥാന മന്ത്രിസഭാ യോഗമാണെന്ന രേഖ കൂടി പുറത്തുവന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.
ഒന്നാം പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്താണ് ഈ തീരുമാനമുണ്ടായത്. സംസ്ഥാനത്ത് പാരിസ്ഥിതികദുരന്തങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേര്‍ന്നുകിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങള്‍ക്കു ചുറ്റും ഒരു കിലോമീറ്റര്‍വരെ ഇക്കോ സെന്‍സിറ്റീവ് മേഖലയായി നിശ്ചയിച്ച് കരട് വിജ്ഞാപന നിര്‍ദേശങ്ങളില്‍ മാറ്റംവരുത്താന്‍ മന്ത്രിസഭ തത്ത്വത്തില്‍ അംഗീകാരം നല്കി എന്നാണ് അന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.
ഇങ്ങനെ ഒരു തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൂടി എടുത്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പൊള്ളത്തരം കൂടി പുറത്താകുകയാണ്.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി, കുവൈറ്റിലെ വിവിധ ഇന്ത്യൻ ഹൈപ്പർമാർക്കറ്റുകളുമായും ടെക്സ്റ്റൈൽ സ്റ്റോറുകളുമായും സഹകരിച്ച് ദേശീയ കൈത്തറി ദിനം ആഘോഷിച്ചു. സ്ഥാനപതി സിബി ജോര്‍ജ് നേതൃത്വം നല്കി. ഇന്ത്യയിലെ ഊർജ്ജസ്വലമായ കൈത്തറി വ്യവസായം ഇന്ത്യയുടെ സാംസ്കാരിക സമ്പന്നതയെയും വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്നു. ഇന്ത്യൻ കൈത്തറി പുരാതന കാലം മുതൽ അറിയപ്പെടുന്നു. ഇന്ത്യയിലെ കൈത്തറി വ്യവസായത്തിന് മികച്ച കരകൗശലത്തിന്റെ ഒരു നീണ്ട പാരമ്പര്യമുണ്ട്. ഇന്ത്യയിലെ ഓരോ പ്രദേശത്തിനും അതിന്റേതായ ടെക്സ്റ്റൈൽ പാരമ്പര്യമുണ്ട്. വൈവിധ്യമാര്‍ന്ന തരത്തില്‍ കൈത്തറി ഇന്ത്യയിലെ എല്ലാ […]
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിനെട്ടാം സ്വര്‍ണം. ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സിലാണ് ഇന്ത്യയുടെ നേട്ടം. ശരത് കമല്‍-ശ്രീജ അകുല സഖ്യം ഫൈനലില്‍ മലേഷ്യയെ 3-1ന് പരാജയപ്പെടുത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്.
ജിദ്ദ: മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ഭരണഘടനയിൽ നിന്ന് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളയുകയും ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ കേന്ദ്രഭരണ പ്രദേശമാക്കി പുനഃക്രമീകരിക്കുകയും ചെയ്ത ശേഷം അവിടെയുണ്ടായിക്കൊണ്ടിരിക്കുന്ന വികസനപരവും ജനോപകാരപ്രദവുമായ കാര്യങ്ങൾ ഉയർത്തിക്കാട്ടി ജിദ്ദയിൽ അരങ്ങേറിയ “കശ്മീർ വെബിനാർ” കേന്ദ്രത്തിലെ എൻ ഡി എ സർക്കാർ കൈകൊണ്ട ചരിത്രപരമായ തീരുമാനം കശ്മീരിനും കാശ്മീരികൾക്കും വലിയ അനുഗ്രഹമായെന്ന് സമർത്ഥിച്ചു. ജമ്മു കശ്മീരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവിധ മേഖലകളിലെ വികസനങ്ങളും അതുവഴി ജനങ്ങളുടെ സമീപനങ്ങളിൽ […]
എഡ്ജ്ബാസ്റ്റണ്: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ സ്വര്‍ണം സ്വന്തമാക്കി. അവസാന നിമിഷം വരെ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന മത്സരം, ഒടുവില്‍ ഓസീസ് ബൗളര്‍മാര്‍ പിടിച്ചെടുക്കുകയായിരുന്നു. സ്കോര്‍: ഓസ്ട്രേലിയ 20 ഓവറില്‍ എട്ട് വിക്കറ്റിന് 161, ഇന്ത്യ 19.3 ഓവറില്‍ 152 ഓള് ഔട്ട്. 41 പന്തില്‍ 61 റണ്‍സെടുത്ത ബെത്ത് മൂണിയാണ് ഓസ്ട്രേലിയയെ മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി രേണുക സിങും, സ്നേഹ് റാണയും രണ്ട് വിക്കറ്റ് വീതവും, ദീപ്തി ശര്‍മയും, […]
തിരുവനന്തപുരം: കേശവദാസപുരത്ത് 60കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മനോരമ എന്ന സ്ത്രീയാണ് മരിച്ചത്. സമീപത്തെ വീട്ടിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കിട്ടിയത്. കാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കാണാതായിട്ടുണ്ട്. ഇയാൾക്ക് ഒപ്പം താമസിക്കുന്ന മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്.
ഫ്ളോറിഡ: അഞ്ചാം ടി20യില്‍ വിന്‍ഡീസിനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 188 റണ്‍സെടുത്തു. വിന്‍ഡീസ് 15.4 ഓവറില്‍ 100 റണ്‍സിന് പുറത്തായി. 40 പന്തില്‍ 64 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷന്‍ കിഷന്-11, ദീപക് ഹൂഡ-38, സഞ്ജു സാംസണ്-15, ഹാര്‍ദ്ദിക് പാണ്ഡ്യ-28, ദിനേശ് കാര്‍ത്തിക്-12, അക്സര്‍ പട്ടേല്‍-9, ആവേശ് ഖാന്-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. […]
പട്ന: എന്‍ഡിഎയുമായി പിണങ്ങി നില്ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ജെഡിയു എംപിമാരെ നിതീഷ് പട്നയിലേക്ക് വിളിപ്പിച്ചു. ബിഹാറിലെ രാഷ്ട്രീയ വിഷയങ്ങളെ ചൊല്ലി എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജെഡിയു. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത നിതി ആയോഗ് യോഗത്തിൽ നിന്നടക്കം അദ്ദേഹം വിട്ടു നിന്നിരുന്നു.
കുവൈറ്റ് സിറ്റി: വ്യാഴം, ശനി ഗ്രഹങ്ങളുടെ അപൂര്‍വ സംഗമത്തിന് ഇന്ന് കുവൈറ്റ് സാക്ഷിയാകും. രാത്രി 10 മുതല്‍ സൂര്യോദയം വരെയുള്ള സമയങ്ങളിലാണ് ഈ അപൂര്‍വ പ്രപഞ്ച വിസ്മയത്തിന് കുവൈറ്റിന്റെ ആകാശം സാക്ഷിയാവുകയെന്ന് അൽ ഉഐജീരി സയന്റിഫിക് സെന്റർ അറിയിച്ചു. നഗ്ന നേത്രങ്ങൾ കൊണ്ട് ഇത് കാണാം. കാഴ്ചയില്‍ ഇരു ഗ്രഹങ്ങളും ചേർന്ന് നിൽക്കുന്നതായി തോന്നാമെങ്കിലും ഏകദേശം 60 കോടി കിലോമീറ്ററുകൾ അകലെയാണു ഇവ തമ്മിലുള്ള ദൂരം എന്ന് കേന്ദ്രത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഖാലിദ് […]
കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. മേപ്പയൂർ സ്വദേശി ദീപക്കിന്റേതെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ച മൃതദേഹമാണ് ഇർഷാദിന്റേതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇർഷാദിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. എന്നാൽ ഡി എൻ എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും ഇർഷാദിന്റേതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആർ ഡി ഒയുടെ നേൃത്വത്തിൽ ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.