Advertisment

സസ്യാഹാരികളോട് പുച്ഛം, രാവിലെ മട്ടണ്‍ സൂപ്പും ചിക്കനും അപ്പവും വേണം; വലിക്കുകയും കുടിക്കുകയും ചെയ്യുമായിരുന്നു : രജനികാന്ത്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബി​ഗ് സ്ക്രീനിന് അകത്തും പുറത്തും ഏറെ ആരാധകരുള്ള താരമാണ് രജനികാന്ത്. സിനിമയിലെ മാസ് ഡയലോഗ് പോലെ ജീവിതത്തിലും അദ്ദേഹം പറയുന്ന വാക്കുകൾ ശ്രദ്ധയോടെ പിന്തുടരുന്ന ആരാധകർ ഏറെയാണ്. തന്റെ അച്ചടക്കമില്ലാതെയുള്ള പഴയ ജീവിതത്തേക്കുറിച്ചുള്ള രജനിയുടെ ഒരു പ്രസം​ഗമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താന്‍ ഇപ്പോഴും ആരോഗ്യത്തോടെയിരിക്കാന്‍ കാരണം ഭാര്യ ലത ആണെന്ന് പറയുകയാണ് രജനികാന്ത്.

രജനികാന്തിന്റെ വാക്കുകൾ : 

''കണ്ടക്ടറായിരിക്കുമ്പോഴേ ദിവസത്തിൽ രണ്ടുനേരം ഇറച്ചി കഴിക്കും. ഒരുപാട് വലിക്കുകയും കുടിക്കുകയും ചെയ്യുമായിരുന്നു. എത്ര സി​ഗരറ്റ് പാക്കറ്റുകൾ വലിച്ച് തള്ളാറുണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരെ കണ്ടാൽ പാവം തോന്നുമായിരുന്നു. മദ്യം, സി​ഗരറ്റ്, മാംസഭക്ഷണം എന്നിവ ഒരു മാരക കോമ്പിനേഷനാണ്.

ഇത് മൂന്നും അളവിലധികം തുടർച്ചയായി ഒരുപാട് വർഷങ്ങൾ കഴിച്ചവർ എന്റെയറിവിൽ അറുപത് വയസിനപ്പുറം ജീവിച്ചിട്ടില്ല. എല്ലാവരും അതിനുള്ളിൽ ഈ ലോകം വിട്ടുപോയി. ഇതുപോലെ അച്ചടക്കമില്ലാതെ ജീവിച്ച എന്നെ സ്നേഹം കൊണ്ട് മാറ്റിയെടുത്തത് ലതയാണ്. എന്നെ അച്ചടക്കമുള്ളയാളാക്കി ലത മാറ്റി." - രജനികാന്ത് പറഞ്ഞു.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ ആണ് രജനികാന്തിന്റേതായി റിലീസിന് തയാറെടുക്കുന്ന ചിത്രം. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജനികാന്തിന്. മോഹൻലാൽ, ശിവരാജ്കുമാർ, തമന്ന എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Advertisment